Just In
- 23 min ago ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
- 48 min ago അഞ്ചോ പത്തോ പതിനായിരമോ കൂട്ടിയാലും വാങ്ങാൻ ആളുണ്ടെന്ന ഗമയാ, സ്വിഫ്റ്റിന്റെ പുതിയ വില ഇങ്ങനെ
- 1 hr ago പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- 2 hrs ago ദുല്‍ഖര്‍ ചിത്രത്തിലെ നായികയാണെങ്കിലും 'സിമ്പിള്‍' കാര്‍ മതി! ബിഗ് ബോസ് താരത്തെ മനസ്സിലായോ?
Don't Miss
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- News 'കെജ്രിവാൾ മാങ്ങയും മധുരവും കഴിക്കുന്നു'; പ്രമേഹം കൂട്ടി ജാമ്യം നേടാനുള്ള തന്ത്രമെന്ന് ഇഡി
- Movies പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
- Sports IPL 2024: തിരിച്ചുവരാന്‍ മുംബൈ, പഞ്ചാബിനും ജയിക്കണം- ടോസ് 7 മണിക്ക്
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
പുഴയില്‍ മുങ്ങിയ കാറില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഓട്ടോഡ്രൈവര്‍
ഇന്ത്യന്‍ റോഡുകളില്‍ വാഹനം ഓടിക്കുക എന്നത് തന്നെ വലിയൊരു എന്നത് തന്നെ വളരെ കഷ്ടപ്പാടുള്ള ഒരു പ്രവര്‍ത്തിയാണ്. പശുക്കളോ, നായയോ, കാല് നടയാത്രക്കാരോ മുന്നില്‍ എപ്പോള്‍ ആര് ചാടും എന്ന് ആര്‍ക്കും പറയാനാവില്ല. സൈഡ് തെറ്റിച്ച് കയറി വരുന്ന വാഹനങ്ങളും എല്ലാം ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവിങ്ങിനെ ദുസ്സഹമാക്കുന്നു. ഇതേ റോഡില്‍ ഒരു അപകടം കണ്ടാല്‍ പല കാരണങ്ങള്‍ കൊണ്ടും തിരിഞ്ഞ് പോലും നോക്കാത്തവരുണ്ട്.
എന്നാല്‍ മലപ്പുറത്തെ പൊന്നാനിയില്‍ നിയന്ത്രണം വിട്ട് പുഴയില്‍ മുങ്ങിത്താണ കാറില്‍ നിന്ന് അഞ്ച് പേരെ രക്ഷിച്ച ഓട്ടോഡ്രൈവര്‍ മാതൃകയായി. ശനിയാഴ്ച്ച ഉച്ചയോടെയാണ് പൊന്നാനി സ്വദേശി നവാസും കുടുംബവും സഞ്ചരിച്ച കാര്‍ കര്‍മ്മ റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലേക്ക് മറിഞ്ഞത്.
മുന്നില്‍ പോയ കാര്‍ അപകടത്തില്‍ പെടുന്നത് കണ്ടെത്തിയ ഓട്ടോഡ്രൈവര്‍ വിനോദ് ഒന്നും തന്നെ നോക്കാതെ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. വാഹനത്തില്‍ നവാസിന്റെ ഉമ്മയും മകളും ഉള്‍പ്പടെ അഞ്ച് പേര് ഉണ്ടായിരുന്നു. മുങ്ങി താഴ്ന്ന കാറില്‍ നിന്നും ഡോര്‍ തുറന്ന് വിനോദ് ഓരോരുത്തരെയായി കരയ്ക്ക് എത്തിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ ബോധരഹിതരായ ഇവരെ തന്റെ ഓട്ടോയില്‍ തന്നെ വിനോദ് ആസുപത്രിയില്‍ എത്തിച്ചു. പ്രാദമിക ചികിത്സകള്‍ക്ക് ശേഷം എല്ലാവരും സുരക്ഷിതരാണ്. രക്ഷാപ്രവര്‍ത്തന സമയത്ത് വിനോദിനന്റെ കാലിന് പരിക്കേറ്റിരുന്നു. നീന്തല്‍ പോലും അറിയാത്ത താന്‍ എങ്ങനെ ഒരാള്‍ താഴ്ച്ചയുള്ള പുഴയില്‍ ചാടി ആളുകളെ എങ്ങനെ രക്ഷിച്ചു എന്ന അമ്പരപ്പിലാണ്.
വിനോദിന്റെ ധീരതയെ നാട്ടുകാരും നഗരസഭയും പ്രശംസിച്ചു. നഗരസഭ ചെയര്മാന് സി.പി കുഞ്ഞി വിനോദിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഓട്ടയുടെ പേര് നിര്‍മ്മാല്യം എന്നായതിനാല്‍ നിര്‍മ്മാല്യം വിനോദ് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.
അപകടത്തിന്റെ പ്രധാനകാരണം പുഴയും വഴിയും വേര്‍തിരിക്കാന്‍ വശങ്ങളില് സുരക്ഷാ റെയിലിംഗ് ഇല്ലാത്തതാണ്. പുഴ റോഡിനോട് വളരെ ചേര്‍ന്നാണ് ഒഴുകുന്നത്. മുമ്പും നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നാട്ടുകാര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും യാതൊരു ഫലവും ഇതുവരെ ഉണ്ടായിട്ടില്ല.