Just In
- 33 min ago ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- 1 hr ago ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- 2 hrs ago പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- 3 hrs ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
Don't Miss
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Movies 'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
പുഴയില്‍ മുങ്ങിയ കാറില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഓട്ടോഡ്രൈവര്‍
ഇന്ത്യന്‍ റോഡുകളില്‍ വാഹനം ഓടിക്കുക എന്നത് തന്നെ വലിയൊരു എന്നത് തന്നെ വളരെ കഷ്ടപ്പാടുള്ള ഒരു പ്രവര്‍ത്തിയാണ്. പശുക്കളോ, നായയോ, കാല് നടയാത്രക്കാരോ മുന്നില്‍ എപ്പോള്‍ ആര് ചാടും എന്ന് ആര്‍ക്കും പറയാനാവില്ല. സൈഡ് തെറ്റിച്ച് കയറി വരുന്ന വാഹനങ്ങളും എല്ലാം ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവിങ്ങിനെ ദുസ്സഹമാക്കുന്നു. ഇതേ റോഡില്‍ ഒരു അപകടം കണ്ടാല്‍ പല കാരണങ്ങള്‍ കൊണ്ടും തിരിഞ്ഞ് പോലും നോക്കാത്തവരുണ്ട്.
എന്നാല്‍ മലപ്പുറത്തെ പൊന്നാനിയില്‍ നിയന്ത്രണം വിട്ട് പുഴയില്‍ മുങ്ങിത്താണ കാറില്‍ നിന്ന് അഞ്ച് പേരെ രക്ഷിച്ച ഓട്ടോഡ്രൈവര്‍ മാതൃകയായി. ശനിയാഴ്ച്ച ഉച്ചയോടെയാണ് പൊന്നാനി സ്വദേശി നവാസും കുടുംബവും സഞ്ചരിച്ച കാര്‍ കര്‍മ്മ റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലേക്ക് മറിഞ്ഞത്.
മുന്നില്‍ പോയ കാര്‍ അപകടത്തില്‍ പെടുന്നത് കണ്ടെത്തിയ ഓട്ടോഡ്രൈവര്‍ വിനോദ് ഒന്നും തന്നെ നോക്കാതെ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. വാഹനത്തില്‍ നവാസിന്റെ ഉമ്മയും മകളും ഉള്‍പ്പടെ അഞ്ച് പേര് ഉണ്ടായിരുന്നു. മുങ്ങി താഴ്ന്ന കാറില്‍ നിന്നും ഡോര്‍ തുറന്ന് വിനോദ് ഓരോരുത്തരെയായി കരയ്ക്ക് എത്തിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ ബോധരഹിതരായ ഇവരെ തന്റെ ഓട്ടോയില്‍ തന്നെ വിനോദ് ആസുപത്രിയില്‍ എത്തിച്ചു. പ്രാദമിക ചികിത്സകള്‍ക്ക് ശേഷം എല്ലാവരും സുരക്ഷിതരാണ്. രക്ഷാപ്രവര്‍ത്തന സമയത്ത് വിനോദിനന്റെ കാലിന് പരിക്കേറ്റിരുന്നു. നീന്തല്‍ പോലും അറിയാത്ത താന്‍ എങ്ങനെ ഒരാള്‍ താഴ്ച്ചയുള്ള പുഴയില്‍ ചാടി ആളുകളെ എങ്ങനെ രക്ഷിച്ചു എന്ന അമ്പരപ്പിലാണ്.
വിനോദിന്റെ ധീരതയെ നാട്ടുകാരും നഗരസഭയും പ്രശംസിച്ചു. നഗരസഭ ചെയര്മാന് സി.പി കുഞ്ഞി വിനോദിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഓട്ടയുടെ പേര് നിര്‍മ്മാല്യം എന്നായതിനാല്‍ നിര്‍മ്മാല്യം വിനോദ് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.
അപകടത്തിന്റെ പ്രധാനകാരണം പുഴയും വഴിയും വേര്‍തിരിക്കാന്‍ വശങ്ങളില് സുരക്ഷാ റെയിലിംഗ് ഇല്ലാത്തതാണ്. പുഴ റോഡിനോട് വളരെ ചേര്‍ന്നാണ് ഒഴുകുന്നത്. മുമ്പും നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നാട്ടുകാര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും യാതൊരു ഫലവും ഇതുവരെ ഉണ്ടായിട്ടില്ല.