Just In
- 18 min ago ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- 45 min ago 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- 1 hr ago എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- 2 hrs ago ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
Don't Miss
- News പാലക്കാട് ചുട്ടുപൊള്ളുന്നു; 'മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അധികം ചൂട്',കളക്ടറുടെ മുന്നറിയിപ്പ്
- Movies നിങ്ങളുടെ കൂടെ 13 വര്‍ഷമായെന്ന് സുപ്രിയ! അന്ന് നമ്മളും കുട്ടികളെങ്കില്‍ ഇന്നൊരു കുട്ടിയുടെ മാതാപിതാക്കളായി!
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഓവർ സ്പീഡ് മാത്രമല്ല! വാഹനമോടിക്കുമ്പോൾ സീറ്റ്ബെൽറ്റില്ലേലും മൊബൈൽ ഉപയോഗിച്ചാലും ഇനി ക്യാമറ പിടിക്കും
പണ്ട് ട്രാഫിക് ക്യാമറകളെ ഓവർ സ്പീഡ് ആണെങ്കിലോ, സിഗ്നലുകൾ തെറ്റിച്ചാലോ മാത്രം പേടിക്കേണ്ടിയിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ കഥ മാറിയിരിക്കുകയാണ്. ഇനി മുതൽ സീറ്റ്ബെൽറ്റില്ലെങ്കിലോ, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാലേ ക്യാമറയിൽ പിടി വീഴാം.
ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലെ അധികൃതർ ഡ്രൈവിംഗ് സമയത്ത് സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും, സെൽഫോൺ ഉപയോഗിക്കുന്നതും തുടങ്ങിയ ഡ്രൈവിംഗ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി റോഡുകളിൽ സ്മാർട്ട് ക്യാമറകൾ വിന്യസിക്കാൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആദ്യ മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ ക്യാമറയിൽ പെടുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല, പക്ഷേ അവരുടെ കുറ്റങ്ങൾക്ക് മുന്നറിയിപ്പ് നൽകും.
സീറ്റ് ബെൽറ്റ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫിക്സഡ് ക്യാമറ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ഥലമായി ക്വീൻസ്ലാന്റ് മാറിയെന്ന് പറയപ്പെടുന്നു.
ഡ്രൈവിംഗിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്ന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ന്യൂ സൗത്ത് വെയിൽസാണ് ഇത്തരം സംവിധാനം ആദ്യം അവതരിപ്പിച്ചത്. ഇത് 2020 മാർച്ചിലാണ് സ്ഥാപിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് ഡ്രൈവിംഗ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മറ്റൊരു ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ 2023 മുതൽ ക്വീൻസ്ലാന്റിനൊപ്പം ചേരും.
സ്മാർട്ട് ക്യാമറകൾ വിന്യസിച്ചതിന്റെ ആദ്യ മൂന്ന് മാസത്തിന് ശേഷം ക്വീൻസ്ലാന്റിൽ ഡ്രൈവർമാർക്ക് 1033 ഡോളർ (56,000 രൂപയിൽ കൂടുതൽ) പിഴയും ഡ്രൈവിംഗ് സമയത്ത് ഫോൺ ഉപയോഗിക്കുന്നതിന് നാല് ഡീമെറിറ്റ് പോയിന്റുകളും നൽകും.
ഇത് ട്രാഫിക്ക് കുറ്റത്തിന് ഓസ്ട്രേലിയയിൽ ഏറ്റവും ഉയർന്ന പിഴയായി കണക്കാക്കുന്നു. വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർമാർക്ക് 413 ഡോളർ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും.
ഈ സ്മാർട്ട് ക്യാമറകൾ റോഡിന് മുകളിൽ മൗണ്ട് ചെയ്തിരിക്കുന്നു, അവ വിൻഡ്സ്ക്രീനിലൂടെ കടന്നുപോകുന്ന ഓരോ കാറിന്റെയും ചിത്രങ്ങൾ ഓട്ടോമാറ്റിക്കായി പകർത്തുന്നു.
ഒരു ഡ്രൈവർ മൊബൈൽ ഫോൺ കൈവശം വച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ടെത്താൻ കഴിവുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഇവയിൽ ഉൾക്കൊള്ളുന്നു.
കുറ്റങ്ങൾക്കൊന്നും ഫ്ലാഗുചെയ്യാത്ത ഇമേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും. തുടർന്ന്, ഫ്ലാഗുചെയ്ത ചിത്രങ്ങൾ നിയമ ലംഘനമായി പരിഗണിക്കുന്നതിനുമുമ്പ് ഒരു ഉദ്യോഗസ്ഥൻ ശരിയായി പരിശോധിക്കുന്നു.
ഡ്രൈവർമാർക്ക് ഈ ചിത്രങ്ങൾ അയയ്ക്കുമ്പോൾ, അവരുടെ കയ്യിലുള്ള വസ്തു ഫോൺ ആയിരുന്നില്ലെങ്കിൽ അവരുടെ നിരപരാധിത്വം തെളിയിക്കാനും കഴിയും.