Just In
- 11 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 12 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 13 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 14 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Sports IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം
- News ചികിത്സാ പിഴവെന്ന് ആരോപണം, തലശേരിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി
വാഹനത്തിലെ സുരക്ഷയെന്നത് വാഹന നിര്‍മ്മാതാക്കള്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. മിക്ക വാഹന കമ്പനികളും ഗ്ലോബല്‍ സേഫ്റ്റി ലെവലില്‍ പരമാവധി സ്റ്റാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കാറുമുണ്ട്. എയര്‍ബാഗുകളും മറ്റുമുള്ള ഒരുപിടി മികച്ച സുരക്ഷ സന്നാഹങ്ങള്‍ തന്നെയായിരിക്കും ഭൂരിഭാഗം പ്രീമിയം കാറുകളിലും ഉണ്ടാവുക. എന്നാല്‍ വളരെ വിരളമായി മാത്രം കമ്പനികള്‍ ഒരുക്കുന്ന ഈ സുരക്ഷ സജ്ജീകരണങ്ങള്‍ പരാജയപ്പെടാറുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ അഭയ്കുമാര്‍ ജെയിനിന് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിരിക്കുകയാണ്. 2010 -ലാണ് അഭയ് ജെയിന് ഒരു പ്രീമിയം ഹാച്ച്ബാക്ക് വാങ്ങിയത്. 2011 ജൂലൈ 12 -ന് കാറിനൊരു അപകടം സംഭവിച്ചു.
വാറന്റി പ്രാബല്യത്തിലുള്ളപ്പോളാണ് ഈ അപകടം നടക്കുന്നത്. ഒരു കല്ലിലിടിച്ച് കാര്‍ മറിയുകയായിരുന്നുവെന്നാണ് അഭയ് പറയുന്നത്. ഇന്‍ഷുറന്‍സ് കമ്പനി 2.75 ലക്ഷം രൂപ ആകെ നഷ്ട പരിഹാരമായി ജെയിനിന് നല്കി.
Most Read:അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്
എന്നാല്‍ കാറിന്റെ മുഴുവന്‍ തുകയും തിരിച്ച് നല്‍കുകയോ അല്ലെങ്കില്‍ പകരം പുതിയ കാര്‍ തരണമെന്നും നിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് കാരണമായി സുരക്ഷ സജ്ജീകരണങ്ങളിലെ പാകപ്പിഴകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമായും അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് ജെയിന് പറയുന്നത്. ശേഷം അദ്ദേഹം അഹമ്മദാബാദിലെ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസ്സല്‍ ഫോറത്തിനെ സമീപിച്ചു. കാര്‍ കമ്പനിയാകട്ടെ കോടതി നോട്ടീസ് സ്വീകരിക്കുകയും ചെയ്തില്ല.
കാര്‍ ഡീലറും ജെയിനിന്റെ വാദത്തെ എതിര്‍ത്തു. അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ പല കാരണങ്ങളുമുണ്ടാവുമെന്നാണ് ഇവര്‍ പറഞ്ഞത്. അപകട സമയത്ത് കാറിലില്ലാതിരുന്ന ജെയിനിന് ഡ്രൈവര്‍ സീറ്റ് ബെല്റ്റിട്ടിരുന്നോ എന്നത് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നുമാണ് ഡീലര്‍ മറുപടി നല്‍കിയത്.
ഒടുവില്‍ ഇന്‍ഷുറന്‍സ് സര്‍വേയറുടെ അഭിപ്രായം തേടുകയായിരുന്നു. ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ കൂടിയായ ഇന്‍ഷുറന്‍സ് സര്‍വേയര്‍, നിര്‍മ്മാണ പിശക് കൊണ്ടാണ് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
Most Read:സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന് - വില 54,682 രൂപ മുതല്‍
ഒടുവില്‍ ജെയിനിന് അനുകൂലമായി കോടതി വിധിയെഴുതുകയായിരുന്നു. കൂടാതെ വാറന്റി നിലവിലുള്ള സമയത്ത് അപകടം നടന്നതിനാല്‍ 2 ലക്ഷം രൂപ നഷ്ട പരിഹാരമായി കാര്‍ നിര്‍മ്മാതാക്കള്‍ ജെയിനിന് നല്‍കണമെന്നും പുറമെ 50,000 രൂപ കോടതി ചെലവ് വകയായി നല്‍കണമെന്നും കോടതി വിധിച്ചു.
Source: Times Of India