Just In
- 45 min ago ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- 1 hr ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 2 hrs ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 3 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
Don't Miss
- Movies ഉയരമില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്തു; സോഷ്യല്‍ മീഡിയ എന്നെ കൊന്നു; കല്യാണം ആയിട്ടില്ലെന്ന് അനുമോള്‍
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പഴയ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പിഴ 10,000 രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇതാ
15 വര്‍ഷം പഴക്കമുള്ള പെട്രോള്‍, 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സ്ക്രാപ്പേജ് നയം അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. പഴയ വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങുന്ന ഉടമകള്‍ക്ക് 10,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ അവതരിപ്പിച്ച വാഹന സ്ക്രാപ്പേജ് നയത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഡല്‍ഹി ഗതാഗത വകുപ്പ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 15 വര്‍ഷം പഴക്കമുള്ള പെട്രോളിന്റെയും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെയും ഉടമകള്‍ ഈ വാഹനങ്ങള്‍ റോഡുകളില്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴയടയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പും മന്ത്രാലയം നല്കി.
റോഡുകളില്‍ കണ്ടെത്തിയാല്‍ ഈ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഒഴിവാക്കുകയും ചെയ്യുമെന്ന് ഡല്‍ഹി ഗതാഗത വകുപ്പും അറിയിച്ചു. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പുതിയ നിയമം ദേശീയ തലസ്ഥാന പ്രദേശത്തെ വാഹന മലിനീകരണത്തിന്റെ കടുത്ത പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2018 ഒക്ടോബര്‍ 29-ന് ദേശീയ തലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള പെട്രോള്‍, 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നത് സുപ്രീം കോടതി വിലക്കിയിരുന്നു.
അതേസമയം, വാഹന മലിനീകരണ നയപ്രകാരം പഴയ മലിനീകരണ വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നാല് വാഹന സ്ക്രാപ്പിംഗ് സെന്ററുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും, കൂടുതല്‍ വാഹന സ്ക്രാപ്പിംഗ് കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി-NCR-ല്‍ പ്രവര്‍ത്തിക്കുന്ന 3.5 ലക്ഷത്തോളം വാഹനങ്ങള്‍ സ്ക്രാപ്പിംഗിന് യോഗ്യമാണ്. ഈ വര്‍ഷം മെയ് 30 ഓടെ ദേശീയ തലസ്ഥാനത്ത് 2,831 വാഹനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ മൊത്തം കണക്ക് പരിശോധിക്കുകയാണെങ്കില്‍, 51 ലക്ഷം വാഹനങ്ങള്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയാണെന്നും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളും നിരത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പഴയ വാഹനങ്ങള്‍ റദ്ദാക്കുന്നതോടെ പുതിയ വാഹനങ്ങള്‍ക്കുള്ള ആവശ്യം ഉയരുമെന്നും, ഇത് വാഹനമേഖലയിലെ ഉണര്വിന് സഹായിക്കുമെന്നുമാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. മാത്രമല്ല കൂടുതല്‍ ജിഎസ്ടി നേടാന്‍ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഈ നീക്കം സഹായിക്കുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.