Just In
- 30 min ago ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- 1 hr ago പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- 2 hrs ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- 13 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
Don't Miss
- Movies 'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗത വകുപ്പ്. ട്രാഫിക് സാഹചര്യവും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും കണക്കിലെടുത്താണ് നഗരത്തിലെ എല്ലാ വാഹന വിഭാഗങ്ങളുടെയും വേഗ പരിധി പരിഷ്ക്കരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവിൽ ഡൽഹി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണർ ഒപ്പിട്ടു. ഡൽഹി ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥരും സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയിലെ വിദഗ്ധരും ഉൾപ്പെട്ട പാനലാണ് പുതിയ നിയമത്തിന്റെ കരട് തയാറാക്കിയത്.
2018 ഏപ്രിൽ ആറിലെ വിജ്ഞാപനത്തിലൂടെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ച പരമാവധി വേഗ പരിധികളുമായി ചേർന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ച നിലവിലുള്ള വേഗ പരിധി പാനൽ പരിശോധിച്ചു.
ദേശീയപാതകൾ, റിംഗ് റോഡ്, ഐജിഐ വിമാനത്താവളം എന്നിവയിലൂടെ കടന്നുപോകുന്ന കാറുകളുടെയും ടാക്സികളുടെയും വേഗത 60-70 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം റെസിഡൻഷ്യൽ ഏരിയകൾ, മാർക്കറ്റുകൾ, സർവീസ് റോഡുകൾ എന്നിവയിൽ പരമാവധി 30 കിലോമീറ്റർ വേഗതയാണ് അനുവദിച്ചിരിക്കുന്നത്.
ക്യാബുകൾക്കും ടാക്സികൾക്കുമായി ഒരു ഔദ്യോഗിക വിഭാഗത്തിനെയും സൃഷ്ടിച്ചു. അതിൽ പരമാവധി വേഗത സ്വകാര്യ കാറുകളുടേതിന് തുല്യമാണ്. ദേശീയപാതകളിലെ ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗത പരിധി മുമ്പത്തെ 70 കിലോമീറ്റർ വേഗതയിൽ നിന്ന് 60 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
ചില റോഡുകളിൽ ഇരുചക്ര വാഹനങ്ങളുടെ വേഗ പരിധി 50 കിലോമീറ്റർ വേഗതയിൽ നിശ്ചയിച്ചിട്ടുണ്ട്. ഡെലിവറി വാഹനങ്ങളുൾപ്പടെയുള്ളവയും വേഗ പരിധി 50-60 കിലോമീറ്ററായാണ് പരിഷ്ക്കരിച്ചിരിക്കുന്നത്.
M2, M3 കാറ്റഗറി വാഹനങ്ങൾക്കും ഡ്രൈവർ സീറ്റിനു പുറമെ ഒമ്പതോ അതിൽ കൂടുതലോ സീറ്റുകൾ അടങ്ങുന്ന പാസഞ്ചർ വാഹനങ്ങൾക്കും പരമാവധി വേഗ പരിധി അറിയിച്ചിട്ടുണ്ട്.
M2, M3 വിഭാഗങ്ങളുടെ വേഗ പരിധി കാറിന്റെ വേഗത 50 കിലോമീറ്റർ വേഗതയുള്ള റോഡുകളിൽ 50 കിലോമീറ്റർ വേഗതയും കാറുകൾക്കും ടാക്സികൾക്കും 60-70 കിലോമീറ്റർ വേഗത അനുവദിക്കുന്ന വിഭാഗങ്ങളിൽ 60 കിലോമീറ്റർ വേഗതയുമാണെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം M1, M2, M3 കാറ്റഗറി വാഹനങ്ങൾ ഒഴികെയുള്ള എല്ലാത്തരം ഗതാഗത വാഹനങ്ങൾക്കും പരമാവധി വേഗ പരിധി 40 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകൾ, മാർക്കറ്റുകൾ, സർവീസ് പാതകൾ, വാണിജ്യ വിപണികൾ എന്നിവയ്ക്കുള്ള പരമാവധി വേഗ പരിധി മുമ്പത്തെ 20-30 കിലോമീറ്റർ വേഗതയിൽ നിന്ന് 30 കിലോമീറ്റായി പുതുക്കി.