Just In
- 7 hrs ago ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- 10 hrs ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
- 11 hrs ago ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവിയുടെ പുത്തൻ ടീസർ
- 11 hrs ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
Don't Miss
- Movies മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്
ഇന്ത്യയിൽ നിന്ന് ഒളിച്ചോടി നിലവിൽ യുകെയിലുള്ള വ്യവസായി പ്രമുഖൻ നീരവ് മോദിക്ക് നിലവിൽ സർക്കാർ കസ്റ്റഡിയിലുള്ള സ്വത്തുക്കളെല്ലാം നഷ്ടപ്പെടും. പിടിച്ചെടുത്ത സ്വത്തുക്കളുടെ ലേലം നിയന്ത്രിക്കാൻ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് (ED) സാഫ്രൊണാർട്ട് ഓക്ഷൻ ഹൗസിനെ ചുമതല ഏൽപ്പിച്ചു.
ഫെബ്രുവരി 27 ന് ലേലശാല പൊതു ലേലവും തുടർന്ന് മാർച്ച് 3, 4 തീയതികളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ഓൺലൈൻ ലേലവും നടക്കും. പോർഷെ പനാമേര, റോൾസ് റോയ്സ് ഗോസ്റ്റ്, ഉയർന്ന മൂല്യമുള്ള പെയിന്റിംഗുകൾ എന്നിവയുൾപ്പെടെ മൊത്തം 112 വസ്തുക്കളാവും ഓൺലൈൻ ലേലത്തിൽ ഉണ്ടായിരിക്കുന്നത്.
1.5 കോടി രൂപയുടെ അടിസ്ഥാന വിലയിട്ടിരുന്ന റോൾസ് റോയ്സ് ഗോസ്റ്റിനും 60 ലക്ഷം രൂപ അടിസ്ഥാന വില നൽകിയിരുന്ന പോർഷെ പനാമേരയ്ക്കും ലേലം വിളിക്കുന്നതിൽ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ പരാജയപ്പെട്ടിരുന്നു.
പുതിയ റിപ്പോർട്ട് അനുസരിച്ച് ഗോസ്റ്റിന്റെ അടിസ്ഥാന വില 75 ലക്ഷത്തിനും 95 ലക്ഷത്തിനും ഇടയിലായിരിക്കും. പോർഷെ പനാമേരയുടെ കാര്യത്തിൽ ഇത്തവണ കണക്കുകൂട്ടലുകളൊന്നുമില്ല.
MSTC കഴിഞ്ഞ ലേലത്തിൽ 37.8 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടിരുന്ന മെർസിഡീസ് ബെൻസ് GL-ക്ലാസ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് വിജയകരമായി വിറ്റു. കൂടുതൽ പണം നേടുന്നതിനായി മറ്റ് ഏഴ് കാറുകളുടെ ലേലം ED അംഗീകരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് ലേലത്തിൽ നിന്ന് കൂടുതൽ പണം പ്രതീക്ഷിക്കുകയും ഉയർന്ന അടിസ്ഥാന വില നിശ്ചയിക്കാൻ ആഗ്രഹിക്കുകയും ചെയ്തുവെങ്കിലും അത് പ്രായോഗികമായില്ല.
പലായനം ചെയ്തവ നീരവിൽ നിന്ന് രണ്ട് വ്യത്യസ്ത റോൾസ് റോയ്സ് ഗോസ്റ്റ് സെഡാനുകൾ ED പിടിച്ചെടുത്തിരുന്നു. വെളുത്ത നിറമുള്ള റോൾസ് റോയ്സ് ഗോസ്റ്റ് 2019 ഏപ്രിലിൽ ലേലത്തിലൂടെ വിറ്റ ഏറ്റവും ചെലവേറിയ വാഹനമായിരുന്നു.
ഇത് 1.33 കോടി രൂപയ്ക്കാണ് വിറ്റു പോയത്, ഇതിന് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ 10,000 രൂപ മാത്രം കൂടുതൽ തുകയാണ് ലഭിച്ചത്.
കഴിഞ്ഞ തവണ ലേലത്തിൽ വിറ്റ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വാഹനമാണ് പോർഷെ പനാമേര. 54 ലക്ഷം രൂപയാണ് വാഹനത്തിന് ലഭിച്ചത്. മെർസിഡീസ് ബെൻസ് GL 350 53.76 ലക്ഷം രൂപയ്ക്കാണ് വിറ്റു പോയത്.
അടിസ്ഥാന വിലയായ 37.8 ലക്ഷത്തേക്കാൾ 16 ലക്ഷം രൂപ അധിക തുക വാഹനത്തിന് ലഭിച്ചു. എന്നിരുന്നാലും, ഉയർന്ന ബിഡ്ഡിംഗ് തുക പ്രതീക്ഷിച്ചതിനാൽ പോർഷെയുടെ വിൽപ്പന ED അംഗീകരിച്ചില്ല.
ഇപ്പോൾ ലേലത്തിന് വയ്ച്ചിരിക്കുന്ന റോൾസ് റോയ്സ് 2010 മോഡലാണ്, ഇതിന് ഓഡോമീറ്ററിൽ 24,000 കിലോമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർ നല്ല നിലയിലാണെന്ന് തോന്നുന്നു, വാഹനത്തിൽ പോറലുകളോ ഡന്റുകളോ ഇല്ല. വെളുത്ത നിറത്തിലുള്ള പോർഷെ പനാമേരയും മികച്ച കണ്ടീഷനിൽ കാണപ്പെടുന്നു.
11.75 ലക്ഷം രൂപയ്ക്ക് മെഹുൽ ചോക്സിയുടെ ബിഎംഡബ്ല്യു കാറും ED ലേലം ചെയ്തു. 10.5 ലക്ഷം രൂപ അടിസ്ഥാന വിലയുമായി എത്തിയ ടൊയോട്ട ഇക്ക്ന്നോവയ്ക്ക് 18.06 രൂപയും ലഭിച്ചു. രണ്ട് ഹോണ്ട ബ്രിയോ ഹാച്ച്ബാക്കുകളും ലേല പട്ടികയിൽ ഉണ്ടായിരുന്നു. ഇരു വാഹനങ്ങൾക്കും ലേലത്തിൽ ഏറ്റവും കുറഞ്ഞ വില 2.7 ലക്ഷം രൂപ വീതമാണ് ലഭിച്ചത്.