Just In
- 21 min ago ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- 1 hr ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 2 hrs ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 3 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
Don't Miss
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Movies 'ആ ചികിത്സകൾ നടത്തിയിട്ടുണ്ടാകും... പ്രായത്തിന്റേതായ മാറ്റവും'; ഭാവന പ്ലാസ്റ്റിക്ക് സർജറി ചെയ്തോ?
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്
ഇന്ത്യയിൽ നിന്ന് ഒളിച്ചോടി നിലവിൽ യുകെയിലുള്ള വ്യവസായി പ്രമുഖൻ നീരവ് മോദിക്ക് നിലവിൽ സർക്കാർ കസ്റ്റഡിയിലുള്ള സ്വത്തുക്കളെല്ലാം നഷ്ടപ്പെടും. പിടിച്ചെടുത്ത സ്വത്തുക്കളുടെ ലേലം നിയന്ത്രിക്കാൻ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് (ED) സാഫ്രൊണാർട്ട് ഓക്ഷൻ ഹൗസിനെ ചുമതല ഏൽപ്പിച്ചു.
ഫെബ്രുവരി 27 ന് ലേലശാല പൊതു ലേലവും തുടർന്ന് മാർച്ച് 3, 4 തീയതികളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ഓൺലൈൻ ലേലവും നടക്കും. പോർഷെ പനാമേര, റോൾസ് റോയ്സ് ഗോസ്റ്റ്, ഉയർന്ന മൂല്യമുള്ള പെയിന്റിംഗുകൾ എന്നിവയുൾപ്പെടെ മൊത്തം 112 വസ്തുക്കളാവും ഓൺലൈൻ ലേലത്തിൽ ഉണ്ടായിരിക്കുന്നത്.
1.5 കോടി രൂപയുടെ അടിസ്ഥാന വിലയിട്ടിരുന്ന റോൾസ് റോയ്സ് ഗോസ്റ്റിനും 60 ലക്ഷം രൂപ അടിസ്ഥാന വില നൽകിയിരുന്ന പോർഷെ പനാമേരയ്ക്കും ലേലം വിളിക്കുന്നതിൽ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ പരാജയപ്പെട്ടിരുന്നു.
പുതിയ റിപ്പോർട്ട് അനുസരിച്ച് ഗോസ്റ്റിന്റെ അടിസ്ഥാന വില 75 ലക്ഷത്തിനും 95 ലക്ഷത്തിനും ഇടയിലായിരിക്കും. പോർഷെ പനാമേരയുടെ കാര്യത്തിൽ ഇത്തവണ കണക്കുകൂട്ടലുകളൊന്നുമില്ല.
MSTC കഴിഞ്ഞ ലേലത്തിൽ 37.8 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടിരുന്ന മെർസിഡീസ് ബെൻസ് GL-ക്ലാസ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് വിജയകരമായി വിറ്റു. കൂടുതൽ പണം നേടുന്നതിനായി മറ്റ് ഏഴ് കാറുകളുടെ ലേലം ED അംഗീകരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് ലേലത്തിൽ നിന്ന് കൂടുതൽ പണം പ്രതീക്ഷിക്കുകയും ഉയർന്ന അടിസ്ഥാന വില നിശ്ചയിക്കാൻ ആഗ്രഹിക്കുകയും ചെയ്തുവെങ്കിലും അത് പ്രായോഗികമായില്ല.
പലായനം ചെയ്തവ നീരവിൽ നിന്ന് രണ്ട് വ്യത്യസ്ത റോൾസ് റോയ്സ് ഗോസ്റ്റ് സെഡാനുകൾ ED പിടിച്ചെടുത്തിരുന്നു. വെളുത്ത നിറമുള്ള റോൾസ് റോയ്സ് ഗോസ്റ്റ് 2019 ഏപ്രിലിൽ ലേലത്തിലൂടെ വിറ്റ ഏറ്റവും ചെലവേറിയ വാഹനമായിരുന്നു.
ഇത് 1.33 കോടി രൂപയ്ക്കാണ് വിറ്റു പോയത്, ഇതിന് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ 10,000 രൂപ മാത്രം കൂടുതൽ തുകയാണ് ലഭിച്ചത്.
കഴിഞ്ഞ തവണ ലേലത്തിൽ വിറ്റ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വാഹനമാണ് പോർഷെ പനാമേര. 54 ലക്ഷം രൂപയാണ് വാഹനത്തിന് ലഭിച്ചത്. മെർസിഡീസ് ബെൻസ് GL 350 53.76 ലക്ഷം രൂപയ്ക്കാണ് വിറ്റു പോയത്.
അടിസ്ഥാന വിലയായ 37.8 ലക്ഷത്തേക്കാൾ 16 ലക്ഷം രൂപ അധിക തുക വാഹനത്തിന് ലഭിച്ചു. എന്നിരുന്നാലും, ഉയർന്ന ബിഡ്ഡിംഗ് തുക പ്രതീക്ഷിച്ചതിനാൽ പോർഷെയുടെ വിൽപ്പന ED അംഗീകരിച്ചില്ല.
ഇപ്പോൾ ലേലത്തിന് വയ്ച്ചിരിക്കുന്ന റോൾസ് റോയ്സ് 2010 മോഡലാണ്, ഇതിന് ഓഡോമീറ്ററിൽ 24,000 കിലോമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർ നല്ല നിലയിലാണെന്ന് തോന്നുന്നു, വാഹനത്തിൽ പോറലുകളോ ഡന്റുകളോ ഇല്ല. വെളുത്ത നിറത്തിലുള്ള പോർഷെ പനാമേരയും മികച്ച കണ്ടീഷനിൽ കാണപ്പെടുന്നു.
11.75 ലക്ഷം രൂപയ്ക്ക് മെഹുൽ ചോക്സിയുടെ ബിഎംഡബ്ല്യു കാറും ED ലേലം ചെയ്തു. 10.5 ലക്ഷം രൂപ അടിസ്ഥാന വിലയുമായി എത്തിയ ടൊയോട്ട ഇക്ക്ന്നോവയ്ക്ക് 18.06 രൂപയും ലഭിച്ചു. രണ്ട് ഹോണ്ട ബ്രിയോ ഹാച്ച്ബാക്കുകളും ലേല പട്ടികയിൽ ഉണ്ടായിരുന്നു. ഇരു വാഹനങ്ങൾക്കും ലേലത്തിൽ ഏറ്റവും കുറഞ്ഞ വില 2.7 ലക്ഷം രൂപ വീതമാണ് ലഭിച്ചത്.