Just In
- 2 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 4 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 5 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 6 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Lifestyle ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- Movies തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പാർക്കിംഗ് സ്പേസിന് മാളുകൾ ഫീസ് ഈടാക്കുന്നത് ഉചിതമല്ല! കേരള ഹൈക്കോടതി
മാളുകളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് രാജ്യത്തുടനീളമുള്ള ഒരു സാധാരണ രീതിയാണ്. പാർക്കിംഗ് ഫീയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ഒരു ഹർജി പരിഗണിക്കവേ, മാളുകൾ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ഉചിതമല്ലെന്ന് കേരള ഹൈക്കോടതി അടുത്തിടെ പ്രസ്താവിച്ചു.
കേരളത്തിലെ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളുകൾ പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെ നിരവധി ഹർജികൾ കോടതിക്ക് ലഭിച്ചിരുന്നു. മാളുകൾ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഈ വിഷയത്തിൽ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് അഭിപ്രായം തേടി, ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കെട്ടിട നിയമങ്ങൾ അനുസരിച്ച്, പാർക്കിംഗ് സ്പെയ്സ് കെട്ടിടത്തിന്റെ ഭാഗമാണ്, പാർക്കിംഗ് സ്ഥലമുണ്ടെന്ന വ്യവസ്ഥയിൽ ഒരു ബിൽഡിംഗ് പെർമിറ്റ് നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം നിർമിക്കുന്നത്.
നിർമാണത്തിന് ശേഷം, ഉടമയ്ക്ക് പാർക്കിംഗ് ഫീസ് വാങ്ങാനാകുമോ എന്നതാണ് ചോദ്യം ഇവിടുത്തെ ചോദ്യം? പ്രൈമ ഫെയ്സ്, അത് പറ്റില്ലെന്നാണ് കോടതിയുടെ അഭിപ്രായം. അതിനാൽ ഈ വിഷയത്തിൽ മുനിസിപ്പാലിറ്റിയുടെ നിലപാട് അറിയിക്കാൻ കോടതി ഉത്തരവ് നൽകി.
യാതൊരു അധികാരവുമില്ലാതെയാണ് ലുലു മാൾ പാർക്കിംഗ് ഫീസ് വാങ്ങുന്നതെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 447 പ്രകാരം നൽകിയ ലൈസൻസാണ് പ്രതി സ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ സമർപ്പിച്ചത്.
പ്രതിഭാഗത്തെ പിന്തുണയ്ക്കുന്ന ഹൈക്കോടതി വിധികളും അഭിഭാഷകൻ സമർപ്പിച്ചു. ഇരുവശത്തേയും വാദം കേട്ടശേഷമാണ്, കെട്ടിടനിർമ്മാണ ചട്ടങ്ങൾക്കനുസരിച്ച് പാർക്കിംഗ് സ്പെയ്സിന് മാളിൽ നിന്ന് ഈടാക്കുന്ന പാർക്കിംഗ് ഫീസ് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ മുനിസിപ്പാലിറ്റിയോട് ഒരു പ്രസ്താവന ഫയൽ ചെയ്യാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചത്. കേസ് 2022 ജനുവരി 28 -ന് കോടതി പരിഗണിക്കും.
സാമൂഹിക പ്രവർത്തകനായ ബോസ്കോ ലൂയിസാണ് ആദ്യ ഹർജി സമർപ്പിച്ചത്. താൻ ഒരു വ്യക്തി എന്ന നിലയിലാണ് കേസിൽ ഹാജരായത്, പോളി വടക്കൻ എന്ന സിനിമാ സംവിധായകനാണ് മറ്റൊരു ഹർജി നൽകിയത്.
2021 ഡിസംബർ 2 -ന് മാൾ സന്ദർശിച്ചപ്പോൾ പാർക്കിംഗ് ഫീസായി 20 രൂപ ഈടാക്കിയതിനെത്തുടർന്നാണ് ഫിലിം മേക്കർ ഹർജി സമർപ്പിച്ചത്. പാർക്കിംഗ് ഫീസ് നൽകാൻ ആദ്യം വിസമ്മതിച്ചപ്പോൾ മാൾ ജീവനക്കാർ എക്സിറ്റ് ഗേറ്റുകൾ അടയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സംവിധായകൻ ആരോപിച്ചു.
പാർക്കിംഗ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെയും 1994 -ലെ കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസിന്റെയും തുറന്ന ലംഘനമാണെന്നും അദ്ദേഹത്തിന്റെ ഹർജിയിൽ പരാമർശിച്ചു.
ചട്ടം അനുസരിച്ച് മാൾ ഒരു വാണിജ്യ സമുച്ചയമാണെന്നും പാർക്കിംഗിനായി അംഗീകൃത കെട്ടിട പ്ലാനിൽ നിശ്ചയിച്ചിട്ടുള്ള സ്ഥലമാണെന്നും ഹർജിയിൽ പറയുന്നു. പേ ആന്റ് പാർക്ക് സൗകര്യമാക്കി ഇതിനെ മാറ്റാനാകില്ല എന്നും ഹർജിക്കാർ ആരോപിക്കുന്നു.
അതേസമയം, പാർക്കിംഗ് ഫീസ് ഈടാക്കുന്നതിന് ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിൽ കോടതി സ്റ്റേ ഏർപ്പെടുത്തിയിട്ടില്ല. മാളിന് സ്വന്തം ഉത്തരവാദിത്തത്തിൽ അത് തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇത്തരമൊരു പ്രശ്നം ഉയർന്നുവരുന്നത് ഇതാദ്യമല്ല.
2019 -ൽ ഗുജറാത്ത് ഹൈക്കോടതി, മാളുകൾക്കും മൾട്ടിപ്ലക്സുകൾക്കും വാഹന പാർക്കിംഗ് സ്പെയ്സ് നൽകാനുള്ള നിയമപരമായ ബാധ്യതയുള്ളതിനാൽ പാർക്കിംഗ് ഫീസ് വാങ്ങരുതെന്ന് ഉത്തരവിട്ടിരുന്നു.
കർണാടക ഹൈക്കോടതിയും കഴിഞ്ഞ വർഷം മാളുകളിലും മൾട്ടിപ്ലക്‌സുകളിലും സൗജന്യ കാർ പാർക്കിംഗ് സ്പെയ്സ് നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയും അത് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഒരു സിനിമാ ഹാളിൽ പാർക്കിംഗ് സ്പെയ്സ് പരിപാലിക്കുന്നതിന് വരുന്ന ഓരോരുത്തരുടേയും പ്രവർത്തികളാൽ തന്നെ ചെലവ് വരുത്തുന്ന ഒരു പ്രക്രിയയാണ് അത് എങ്ങനെ ഫ്രീയാകും? എന്നാണ് കർണാടക ഹൈക്കോടതി ചോദിച്ചത്.