Just In
- 10 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 12 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 13 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 14 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
INRC ട്രാക്ക് അപകടം; ഗൗരവ് ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ
അർജുന അവാർഡ് ജേതാവ് ഗൗരവ് ഗിൽ അടുത്തിടെ രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന INRC റേസിനിടയിൽ ഒരു അപകടത്തിൽ പെട്ടിരുന്നു. ഇതേതുടർന്ന് ഗൗരവിനും നാവിഗേറ്ററിനുമെതിരെ രാജസ്ഥാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ്.
റാലിക്കിടെ മോട്ടോർ സൈക്കിൾ യാത്രക്കാരായ മൂന്ന് പേരെ ഗൗരവ് ഇടിച്ചുവീഴ്ത്തിയിരുന്നു, മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് ഇവരുടെ മേൽ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടത്തെ തുടർന്ന് റാലി പിൻവലിച്ചിരുന്നു. ശരിയായ അനുമതിയില്ലാതെയാണ് മൽസരം നടന്നതെന്ന് സംസ്ഥാന സർക്കാർ അധികൃതർ വ്യക്തമാക്കി. ആയതിനാലാണ് ശനിയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടത്.
പരിപാടി നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റേസിന് ശരിയായ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അപകടവുമായി ബന്ധപ്പെട്ട് FIR ഫയൽ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗൗരവ് ഗില്ലിനും നാവിഗേറ്റർക്കുമെതിരെ ഐപിസി 304 വകുപ്പ് പ്രകാരം FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാക്സ്പീരിയൻസ്, മഹീന്ദ്ര, ജെ കെ ടയറുകൾ, എംആർഎഫ് ടയറുകൾ, FMSCI എന്നിവയേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നരേന്ദ്ര കുമാർ, ഭാര്യ പുഷ്പാദേവി, മകൻ ജിതേന്ദ്ര എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്യും വരെ മരിച്ചവരുടെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് മാറ്റാൻ ക്ഷുപിതരായ ഗ്രാമവാസികൾ അനുവദിച്ചില്ല. കുടുംബാംഗങ്ങളും മറ്റ് ഗ്രാമീണരും നഷ്ടപരിഹാരവും മരണപ്പെട്ടവരുടെ ഒരു ബന്ധുവിന് സർക്കാർ ജോലിയും ആവശ്യപ്പെട്ടു.
നഷ്ടപരിഹാരത്തിനായുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Most Read: INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു
മാതാപിതാക്കൾ മോട്ടോർ സൈക്കിളുമായി റോഡരികിൽ നിൽക്കുകയാണെന്ന് ദമ്പതികളുടെ മൂത്ത മകൻ അവകാശപ്പെട്ടു. ശരിയായ സുരക്ഷയോ സുരക്ഷാ നടപടികളോ ഇല്ലെന്നും ഇയാൾ ആരോപിച്ചു.
Most Read: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും
ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷണൽ കമ്മീഷണറെ നിയോഗിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പോലീസ് പ്രസ്താവനയിൽ വെളിപ്പെടുത്തി.
Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ
സംഭവത്തിൽ ആരോപിതരായ ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്തയെയും പോലീസ് സൂപ്രണ്ട് ശിവരാജ് മീനയെയും മുഖ്യമന്ത്രി അശോക് ഗെലോട്ട് താൽകാലികമായി പദവിയിൽ നിന്ന് നീക്കം ചെയ്തു.
ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ഗൗരവ് ഗിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ഐപിസി 304 -ാം വകുപ്പ് പ്രകാരം FIR ഫയൽ ചെയ്താൽ ജീവപര്യന്തം തടവാകും പരമാവധി ശിക്ഷ.