Just In
- 5 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 5 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 6 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 6 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
അഞ്ച് രാജ്യങ്ങൾ, 5,000 കിലോമീറ്റർ; ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ്
ഒരാളുടെ സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും മികച്ച ആവിഷ്കാര രൂപമായാണ് യാത്രകൾ പലപ്പോഴും അറിയപ്പെടുന്നത്. ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോൾ വ്യത്യസ്തമായ സംസ്കാരം, ഭക്ഷണം, ആതിഥ്യം എന്നിവ അനുഭവിച്ചറിയുന്നു.
റോഡുകളെയും സാഹസികതയെയും അത്രയധികം സ്നേഹിക്കുന്ന അഞ്ചു പേർ തങ്ങളുടേതായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തീരുമാനിക്കുന്നിടത്താണ് ഈ കഥ ആരംഭിക്കുന്നത്. അഞ്ച് സുഹൃത്തുക്കൾ അഞ്ച് വ്യത്യസ്‌ത രാജ്യങ്ങളിലൂടെ 21 ദിവസംകൊണ്ട് 5,000 കിലോമീറ്റർ സഞ്ചരിച്ച് കഥയാണിത്.
നിഖിൽ കശ്യപ്, ഭാനു പ്രതാപ് സിംഗ്, ഹർക്കിരത് സിംഗ് ദിവ്യ രാഘവും അവരുടെ 5 വയസുള്ള മകൻ എനായ എന്നിവരാണ് ഈ യാത്രയ്ക്ക് ഇറങ്ങി തിരിച്ചത്. ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ് എന്ന് വിളിക്കപ്പെടുന്ന യാത്ര സിംഗപ്പൂരിൽ നിന്ന് ആരംഭിച്ച് മലേഷ്യ, തായ്‌ലൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
MOST READ: ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍
സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി നിർവചിക്കുകയാണ് ഈ 21 ദിവസത്തെ യാത്രയിലൂടെ ഈ അഞ്ച് പേരും ലക്ഷ്യമാക്കിയത്. വ്യത്യസ്ത സംസ്കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ അതിർത്തികൾ കടന്ന് അനുഭവിച്ചു. ഒരു ക്രോസ്-കൺട്രി മോട്ടോർസൈക്കിൾ യാത്രയാണ് ഇതെന്നാണ് അവർ അവകാശപ്പെടുന്നത്.
2016 ഓഗസ്റ്റ് 15-ന് സിംഗപ്പൂരിലെ ഇന്ത്യൻ എംബസിയിൽ വെച്ചാണ് ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ് ഫ്ലാഗുചെയ്‌തത്. എന്നാൽ 2016 ലെ മ്യാൻമർ ഭൂകമ്പത്തെത്തുടർന്ന് അവരുടെ യാത്ര താത്ക്കാലികമായി നിർത്തിവെച്ചു. ഒരിക്കലും കൈവിടാത്ത മനോഭാവത്തോടെ ഈ അഞ്ച് പേരും 2018 ൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ വീണ്ടും യാത്ര ആരംഭിക്കുകയും 21 ദിവസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കുകയും ചെയ്തു.
MOST READ: 7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്
വാഹനം ഓടിക്കുന്നതിനുള്ള ഏറ്റവും ചെലവേറിയ ദേശീയപാതയായ മ്യാൻമാറിലെ ഹൈവേയിൽ പ്രവേശിക്കാൻ ഒരു ലക്ഷം രൂപ നൽകേണ്ടിവന്നുവെന്ന് യാത്രയ്ക്ക് നേതൃത്വം നൽകിയ നിഖിൽ കശ്യപ് പറഞ്ഞു. മൂന്ന് കെടിഎം 390 ഡ്യൂക്കും ഒരു ഇന്നോവയും ഉപയോഗിച്ചാണ് ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ് പൂർത്തിയാക്കിത്.
തങ്ങൾ യാത്ര ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും കെടിഎം ഉള്ളതുകൊണ്ടാണ് ഈ മോഡൽ തെരഞ്ഞെടുത്തതെന്നും കശ്യപ് വ്യക്തമാക്കി. തകരാറുണ്ടായാൽ അറ്റകുറ്റപ്പണികൾക്കായി സ്പെയർ എളുപ്പത്തിൽ ലഭിക്കുമെന്നാണ് ഇതിനർത്ഥം. ഇന്നോവയെ സംബന്ധിച്ചിടത്തോളം, എംപിവി ലോകമെമ്പാടുമുള്ള വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണ്.
MOST READ: 2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല
തങ്ങൾ യാത്ര ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും കെടിഎം ഉള്ളതുകൊണ്ടാണ് ഈ മോഡൽ തെരഞ്ഞെടുത്തതെന്നും കശ്യപ് വ്യക്തമാക്കി. തകരാറുണ്ടായാൽ അറ്റകുറ്റപ്പണികൾക്കായി സ്പെയർ എളുപ്പത്തിൽ ലഭിക്കുമെന്നാണ് ഇതിനർത്ഥം. ഇന്നോവയെ സംബന്ധിച്ചിടത്തോളം, എംപിവി ലോകമെമ്പാടുമുള്ള വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണ്.
ഓരോ എപ്പിസോഡും ബൈക്ക് യാത്രക്കാരുടെ വിദേശ ലക്ഷ്യസ്ഥാനങ്ങൾ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റികൾ, 5 രാജ്യങ്ങളിലെ ഹൈവേകളുടെ വിശേഷങ്ങൾ, ഭക്ഷണ വിശേഷങ്ങൾ, തങ്ങൾ അനുഭവിച്ച വ്യത്യസ്ത സാംസ്കാരിക മര്യാദകൾ എന്നിവയെക്കുറിച്ചുള്ള സൂചനകൾ മിനി എപ്പിസോഡുകളിൽ പ്രതിഫലിക്കും.