Just In
- 24 min ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 1 hr ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 1 hr ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 2 hrs ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
Don't Miss
- Movies അഞ്ച് വർഷം ഗർഭം ധരിക്കാൻ ശ്രമിച്ചു, പക്ഷെ നടന്നില്ല; വാടക ഗർഭധാരണ മാർഗം സ്വീകരിച്ചതിനെക്കുറിച്ച് കിരൺ
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
സ്ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും
അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്ക്രാപ്പിംഗ് നയം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
എന്നാല്‍ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ച വാഹന സ്ക്രാപ്പിംഗ് നയം പ്രാബല്യത്തില്‍ വന്ന ശേഷം, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശം വയ്ക്കുന്നത് ചെലവേറിയതായിത്തീരുമെന്ന് റിപ്പോര്‍ട്ട്.
അത്തരം വാണിജ്യ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ചെലവ് 62 മടങ്ങ് വരെ ഉയരുമ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള നിരക്ക് എട്ട് മടങ്ങ് വരെ വര്‍ധിക്കും.
കൂടാതെ, ഓരോ വാഹന ഉടമയും നല്‍കേണ്ട റോഡ് നികുതിയ്ക്ക് മുകളിലായി സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഹരിത നികുതി ചുമത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ റോഡ് ഗതാഗത മന്ത്രാലയം സ്ക്രാപ്പിംഗ് നയം പ്രഖ്യാപിക്കും.
മോട്ടോര്‍ വാഹന നിയമമനുസരിച്ച്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ കഴിയുമ്പോള്‍ അത് പുതുക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിനുമുകളില്‍, സംസ്ഥാനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താന്‍ കഴിയും, ഇത് വാര്‍ഷിക റോഡ് നികുതിയുടെ 10-25 ശതമാനം വരെയാകാം.
MOST READ: അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം
ഒരു വാഹന ഉടമ നല്കുന്ന സാധാരണ റോഡ് നികുതിക്ക് പുറമെയായിരിക്കും ഇത്. അതുപോലെ, 15 വര്‍ഷത്തില്‍ അധികമായ സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് ചാര്‍ജ് നിലവിലെ 300 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയരും.
കാറുകള്‍ക്ക് 600 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയരും. റോഡ് നികുതിയ്ക്ക് പുറമേ അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അത്തരം വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് സാഹചര്യങ്ങളിലും, ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍, വാഹനങ്ങളുടെ കേന്ദ്ര ഡേറ്റാ ബേസായ വഹാനില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യും.
നിലവില്‍, അനുവദിച്ച 25 ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്ററുകളില്‍ ഏഴെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്, നോയിഡയില്‍ ഉള്‍പ്പെടെ രണ്ട് അംഗീകൃത സ്ക്രാപ്പിംഗ് സെന്ററുകള്‍ മാത്രമേയുള്ളൂ.
പെട്രോള്‍ പമ്പുകള്‍, ഡീലര്‍മാര്‍, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടെയും മൊബൈല്‍ ഫോണുകളില്‍ സ്ക്രാപ്പിംഗ് നയത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് ശബ്ദ സന്ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
മോഷ്ടിച്ച വാഹനം സ്ക്രാപ്പ് ചെയ്യുന്നതിന് പോളിസി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികളും മന്ത്രാലയം അധികം വൈകാതെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ സ്ക്രാപ്പിംഗ് നയം നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി 2022 ഏപ്രില്‍ ഒന്നിന് 15 വര്‍ഷം പഴക്കമെത്തിയ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിച്ച് നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.