Just In
- 1 hr ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 1 hr ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 2 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 2 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Movies എനിക്കും റസ്മിനും രണ്ട് ക്ലാരിറ്റിയോ? ജാസ്മിന് ഗബ്രിയോട്; 'ഇത് ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്നതേ ഉള്ളു'
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇറക്കുമതി തീരുവ ഈടാക്കുന്ന ഇന്ത്യയുടെ നിലപാടിനെതിരെ അടുത്തിടെ പ്രതികരിച്ച അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും രംഗത്ത്.
ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് ഹ്യുണ്ടായിയും വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഒരു സിബിയു കാർ എഞ്ചിൻ വലിപ്പവും വിലയും അനുസരിച്ച് 60 മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവയാണ് ഇന്ത്യയിൽ ഒടുക്കേണ്ടത്.
ഇറക്കുമതി ചെയ്ത ഇവികളുടെ തീരുവ കുറയ്ക്കാൻ തയാറായാൽ ഇത്തരം വാഹനങ്ങളുടെ വില കുറയ്ക്കാൻ സഹായിക്കും. ഇന്ത്യയിൽ വ്യത്യസ്ത സംസ്ഥാന സർക്കാരുകൾ നിലവിൽ ഇലക്ട്രിക് കാറുകൾക്ക് വമ്പൻ നികുതി ആനുകൂല്യങ്ങളും ഇളവുകളുമാണ് നൽകി വരുന്നത്.
എന്നിരുന്നാലും ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വളരെ ഉയർന്നതായതിനാൽ മുൻനിര മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനികൾക്ക് സാധിക്കാതെ പോവുകയാണ്. ഇത്തരത്തിൽ വലിയ നികുതി നൽകുന്നതോടെ വാഹനത്തിന്റെ വിലയും വൻതോതിൽ ഉയരാൻ കാരണമാവുകയാണ്.
ഇതുതന്നെയാണ് വാഹന നിർമാതാക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നവും. ഏറ്റവും താങ്ങാനാവുന്ന ടെസ്ല മോഡൽ 3 യുഎസ്എയിൽ ഏകദേശം 28 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമ്പോൾ ഇത് ഇന്ത്യയിൽ എത്തുമ്പോൾ 60 ലക്ഷം രൂപ വരെ ചെലവാകും.
അതിനുള്ള പ്രധാന കാരണമാകുന്നത് ഇത്രയും ഉയർന്ന ഇറക്കുമതി തീരുവയാണ്. ഇത്തരത്തിൽ വില കൂടുന്നതിനനുസരിച്ച് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ബ്രാൻഡുകൾക്ക് കഴിയാതെ പോവുകയും ചെയ്യും.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഇപ്പോഴും പിന്നോട്ടോയതിനാൽ ഇവി പ്രാദേശികവൽക്കരണം ഒരു നീണ്ട പ്രക്രിയയാണെന്നും ഹ്യുണ്ടായി വ്യക്തമാക്കി.
ഇറക്കുമതി തീരുവയിൽ സർക്കാർ കുറച്ച് ആനുകൂല്യം അനുവദിക്കുകയാണെങ്കിൽ വിപണി ആവശ്യം സൃഷ്ടിക്കുന്നതിന് ഇറക്കുമതി ചെയ്ത ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനികളെ ഇത് സഹായിക്കും.
ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ഒരേയൊരു ബജറ്റ് പാസഞ്ചർ ഇലക്ട്രിക് കാറാണ് ടാറ്റ നെക്സോൺ ഇവി. അതിനാൽ തന്നെ വില താങ്ങാനാവുന്ന രീതിയിൽ നിശ്ചയിക്കാനും ടാറ്റയ്ക്ക് സാധിച്ചു. അതുതന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇലക്ട്രിക് കാറായി മാറാനും നെക്സോണിന് സാധിച്ചത്.
2024 ഓടെ ഇന്ത്യയിൽ കോന ഇവിയേക്കാൾ താങ്ങാവുന്ന വിലയുള്ള ഒരു മാസ് മാർക്കറ്റ് ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഹ്യുണ്ടായി ഒരുങ്ങുന്നുണ്ട്. ഇതിനൊപ്പം മഹീന്ദ്ര, ടാറ്റ, മാരുതി സുസുക്കി എന്നിവരും ബജറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കായി പദ്ധതിയിടുന്നുണ്ടെങ്കിലും അത് ഉടനെങ്ങും നടപ്പാകുമെന്നും പ്രതീക്ഷിക്കുന്നില്ല.