Just In
- 5 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 5 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 6 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 6 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇറക്കുമതി തീരുവ ഈടാക്കുന്ന ഇന്ത്യയുടെ നിലപാടിനെതിരെ അടുത്തിടെ പ്രതികരിച്ച അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയ്ക്ക് പിന്തുണയുമായി ഹ്യുണ്ടായിയും രംഗത്ത്.
ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് ഹ്യുണ്ടായിയും വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഒരു സിബിയു കാർ എഞ്ചിൻ വലിപ്പവും വിലയും അനുസരിച്ച് 60 മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവയാണ് ഇന്ത്യയിൽ ഒടുക്കേണ്ടത്.
ഇറക്കുമതി ചെയ്ത ഇവികളുടെ തീരുവ കുറയ്ക്കാൻ തയാറായാൽ ഇത്തരം വാഹനങ്ങളുടെ വില കുറയ്ക്കാൻ സഹായിക്കും. ഇന്ത്യയിൽ വ്യത്യസ്‌ത സംസ്ഥാന സർക്കാരുകൾ നിലവിൽ ഇലക്ട്രിക് കാറുകൾക്ക് വമ്പൻ നികുതി ആനുകൂല്യങ്ങളും ഇളവുകളുമാണ് നൽകി വരുന്നത്.
എന്നിരുന്നാലും ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വളരെ ഉയർന്നതായതിനാൽ മുൻനിര മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനികൾക്ക് സാധിക്കാതെ പോവുകയാണ്. ഇത്തരത്തിൽ വലിയ നികുതി നൽകുന്നതോടെ വാഹനത്തിന്റെ വിലയും വൻതോതിൽ ഉയരാൻ കാരണമാവുകയാണ്.
ഇതുതന്നെയാണ് വാഹന നിർമാതാക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നവും. ഏറ്റവും താങ്ങാനാവുന്ന ടെസ്‌ല മോഡൽ 3 യുഎസ്‌എയിൽ ഏകദേശം 28 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമ്പോൾ ഇത് ഇന്ത്യയിൽ എത്തുമ്പോൾ 60 ലക്ഷം രൂപ വരെ ചെലവാകും.
അതിനുള്ള പ്രധാന കാരണമാകുന്നത് ഇത്രയും ഉയർന്ന ഇറക്കുമതി തീരുവയാണ്. ഇത്തരത്തിൽ വില കൂടുന്നതിനനുസരിച്ച് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ബ്രാൻഡുകൾക്ക് കഴിയാതെ പോവുകയും ചെയ്യും.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഇപ്പോഴും പിന്നോട്ടോയതിനാൽ ഇവി പ്രാദേശികവൽക്കരണം ഒരു നീണ്ട പ്രക്രിയയാണെന്നും ഹ്യുണ്ടായി വ്യക്തമാക്കി.
ഇറക്കുമതി തീരുവയിൽ സർക്കാർ കുറച്ച് ആനുകൂല്യം അനുവദിക്കുകയാണെങ്കിൽ വിപണി ആവശ്യം സൃഷ്ടിക്കുന്നതിന് ഇറക്കുമതി ചെയ്ത ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനികളെ ഇത് സഹായിക്കും.
ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ഒരേയൊരു ബജറ്റ് പാസഞ്ചർ ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോൺ ഇവി. അതിനാൽ തന്നെ വില താങ്ങാനാവുന്ന രീതിയിൽ നിശ്ചയിക്കാനും ടാറ്റയ്ക്ക് സാധിച്ചു. അതുതന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇലക്ട്രിക് കാറായി മാറാനും നെക്സോണിന് സാധിച്ചത്.
2024 ഓടെ ഇന്ത്യയിൽ കോന ഇവിയേക്കാൾ താങ്ങാവുന്ന വിലയുള്ള ഒരു മാസ് മാർക്കറ്റ് ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഹ്യുണ്ടായി ഒരുങ്ങുന്നുണ്ട്. ഇതിനൊപ്പം മഹീന്ദ്ര, ടാറ്റ, മാരുതി സുസുക്കി എന്നിവരും ബജറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കായി പദ്ധതിയിടുന്നുണ്ടെങ്കിലും അത് ഉടനെങ്ങും നടപ്പാകുമെന്നും പ്രതീക്ഷിക്കുന്നില്ല.