Just In
- 10 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 11 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 11 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 12 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ശക്തിയാർജ്ജിച്ച് ഇന്ത്യ; പാക്-ചൈനയെ നടുക്കി കൊണ്ട് വീണ്ടുമൊരു വൻ ആയുധകരാർ!!
റഷ്യയുമായി അതിനിർണായമായേക്കാവുന്ന മറ്റൊരു പ്രതിരോധ ഉടമ്പടിക്ക് തയ്യാറെടുക്കുന്നു ഇന്ത്യ. എസ് 400ട്രയംഫ് മിസൈൽ ഉൾപ്പടെ പ്രതിരോധ മേഖലയിലെ മറ്റ് അത്യാധുനിക സംവിധാനങ്ങൾ കൈമാറുന്നതിനുള്ള കരാറിലാണ് ഇരു രാഷ്ട്രങ്ങളും ഒപ്പു വയ്ക്കുന്നത്.
ശനിയാഴ്ച
ഗോവയിൽ
വച്ച്
നടക്കുന്ന
ബ്രിക്സ്
ഉച്ചകോടിയിൽ
ഇന്ത്യൻ
പ്രധാനമന്ത്രി
നരേന്ദ്രമോദിയും
റഷ്യൻ
പ്രസിണ്ടന്റ്
വ്ലാഡിമർ
പുടിനുമായി
തമ്മിൽ
നടത്തുന്ന
കൂടികാഴ്ചയിലായിരിക്കും
പുതിയ
ഉടമ്പടിയെ
കുറിച്ച്
ധാരണയിലെത്തുക.
എസ്-400 ട്രയംഫ് വിഭാഗത്തിൽ പെടുന്ന അഞ്ച് മിസൈലുകൾ വാങ്ങാൻ 5 മില്ല്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പു വയ്ക്കുക. ലോകത്തിലെ അത്യാധുനിക ഉപരിതല മിസൈൽ സാങ്കേതിക വിദ്യയിൽ ഏറ്റവും മികച്ചതെന്നാണ് റഷ്യയുടെ എസ്-400 ട്രയംഫ് മിസൈലിനെ വിശേഷിപ്പിക്കുന്നത്.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാനും 400 കിലോമീറ്ററുകൾക്കപ്പുറത്ത് നിന്നുതന്നെ തകർക്കാൻ ശേഷിയുള്ളവയാണ് എസ്-400 ട്രയംഫ്.
രാജ്യത്തിന്റെ സുപ്രധാന മേഖലകൾക്ക് രക്ഷാകവചമൊരുക്കാൻ ഈ മിസൈലുകൾക്ക് കഴിയും. പാകിസ്ഥാൻ, ചൈന എന്നിവരിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായാൽ അത് മുൻകൂട്ടി കണ്ട് പ്രതിരോധം തീർക്കുവാൻ ഈ മിസൈലുകൾക്കാകും.
ഇന്ത്യയിലെ അണുശക്തിനിലയങ്ങളടക്കമുള്ള തന്ത്രപ്രധാന മേഖലകളുടെ സുരക്ഷയ്ക്ക് ഉതകുന്ന തരത്തിലായിരിക്കും ഇവയുപയോഗിക്കുക.
മദ്ധ്യദൂര, ദീർഘദൂര ശ്രേണിയിൽ പ്രവർത്തിക്കാൻ കഴിവുള്ളയവയാണ് ഈ മിസൈൽ വേധ മിസൈലുകൾ.
സാധാരണ റഡാർ സിസ്റ്റങ്ങളുടെ കണ്ണിൽ പെടാത്ത തരത്തിലുള്ള വളരെ സൂക്ഷമമായ പോർമുനകളേപ്പോലും കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷിയും ഈ മിസൈലുകൾക്കുണ്ട്.
മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും ഈ മിസൈല്‍ സംവിധാനത്തിന്റെ പ്രവർത്തനം സാധ്യമാക്കുന്നത്. 120 മുതല്‍ 400 കിലോമീറ്റര്‍ വരെ ഇതിലുള്ള പ്രതിരോധ മിസൈലുകള്‍ക്ക് പാഞ്ഞടുക്കാനാകും.
സൂപ്പര്‍ സോണിക്, ഹൈപ്പര്‍ സോണിക് സ്പീഡില്‍ പറന്ന് ചെന്ന് ശത്രുനീക്കങ്ങളെ നിഷ്‌ഫലമാക്കാൻ ഈ മിസൈൽ സമവിധാനത്തിന് സാധിക്കും.
സര്‍ഫസ് ടു എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ ട്രയംഫ് മിസൈലുകൾക്ക് റഡാറുകളെ വെട്ടിച്ച് പറക്കാന്‍ കഴിയുന്ന അമേരിക്കയുടെ എഫ്-43 ജെറ്റ് വിമാനങ്ങളേപ്പോലും തകര്‍ക്കാന്‍ ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ അമേരിക്കയുടെ ഒരു പേടിസ്വപ്നം കൂടിയാണ് ഈ റഷ്യൻ നിർമിത ട്രയംഫ് മിസൈലുകൾ.
തദ്ദേശീയമായി നിർമിച്ച സര്‍ഫസ് ടു എയര്‍ മിസൈല്‍ പ്രതിരോധ കവചമായ ആകാശിനു പുറമേയാണ് ഇന്ത്യ ട്രയംഫ് വാങ്ങാന്‍ റഷ്യയുമായി കരാറിനൊരുങ്ങുന്നത്. ആകാശിന്റെ പ്രതിരോധ പരിധി 25 കിലോമീറ്റര്‍ മാത്രമാണ് എന്നതാണിതിനു കാരണം.
ഇന്ത്യ നിലവിൽ ഏറ്റവും കൂടുതൽ അത്യാധുനിക യുദ്ധോപകരണങ്ങൾ നൽകുന്നത് റഷ്യയാണ്. ഇതുവഴി പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി കൂട്ടിയുറപ്പിക്കപ്പെടുകയാണ്.
രാജ്യത്തിന്റെ അതിർത്തി കടന്നുള്ള സർജിക്കൽ സ്ട്രൈക്കിനെ പിന്തുണച്ച് റഷ്യ പാകിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഈ പുതിയ കരാർ പാക് സൈനികരുടെ മേൽ കൂടുതൽ സമർദ്ദം ചെലുത്തപ്പെടുമെന്നതിൽ സംശയമില്ല.
പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും
പാക് ഭീകർക്ക് ഇരുട്ടടി നൽകിയ 'ധ്രുവ് ഹെലികോപ്ടർ' ഇന്ത്യയുടെ അഹങ്കാരം