Just In
- 8 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 11 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 11 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 12 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഒറ്റ ദൗത്യത്തിൽ ഉപഗ്രഹങ്ങൾ രണ്ട് ഭ്രമണപഥത്തിലേക്ക്; ഇസ്റോയ്ക്ക് ചരിത്ര നേട്ടം
കാലാവസ്ഥാ പ്രവചനത്തിനായുള്ള സ്കാറ്റ്സാറ്റ്-1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി35 ഭ്രമണപഥത്തിലേക്ക് കുതിച്ചു. ശ്രീഹരികോട്ടയിലെ സതീഷ്ധവാൻ നിലയത്തിൽ നിന്ന് തിങ്കളാഴ്ച രാവിലെ 9.12നുയായിരുന്നു വിക്ഷേപണം.
ഒറ്റ
വിക്ഷേപണത്തിൽ
തന്നെ
ഉപഗ്രഹങ്ങളെ
രണ്ട്
വ്യത്യസ്ത
ഭ്രമണപഥത്തിലെത്തുക്കുക
എന്ന
ചരിത്രനേട്ടമാണ്
ഐഎസ്ആർഒ
ഇതുവഴി
സാധ്യമാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ
ഇസ്റോ
നടത്തുന്ന
ആദ്യ
പിഎസ്എൽവി
ദൗത്യം
കൂടിയാണിത്.
പിഎസ്എൽവിയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണിതെന്നുള്ള പ്രത്യേകത കൂടിയുണ്ട്. രണ്ടു മണിക്കൂർ പിതനഞ്ച് മിനിറ്റു നീളമുന്ന ദൗത്യമാണ് പിഎസ്എൽവി 35 ഏറ്റെടുത്തിരിക്കുന്നത്.
വിക്ഷേപണത്തിന് ശേഷം 17 മിനിറ്റും 32 സെക്കന്റും പിന്നിടുമ്പോൾ സ്കാറ്റ്സാറ്റ്-1നെ ആദ്യം 730 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കും.
ഈ വിക്ഷേപണവാഹനം പിന്നീട് രണ്ടുതവണയായി പ്രവർത്തനം നിർത്തുകയും വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യും. പ്രവർത്തനം നിർത്തി എൻജിൻ വീണ്ടും ജ്വലിപ്പിക്കുക എന്നത് വളരെ സങ്കീർണതയേറിയ ദൗത്യമാണ്.
പിന്നീട് മറ്റ് ഏഴ് ഉപഗ്രഹങ്ങളും 689 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തുന്നതോടെ പിഎസ്എൽവി 35 വിക്ഷേപണ വാഹനത്തിന്റെ ദൗത്യം പൂർത്തിയാകും.
ഓഷ്യൻസാറ്റ്-2ന്റെ തുടർച്ചയായ സ്കാറ്റ്സാറ്റ്-1 ഉപഗ്രഹത്തിന് കാലാവസ്ഥാ നിരീക്ഷണം, ചുഴലിക്കാറ്റ് പ്രവചനം എന്നീ ദൗത്യങ്ങൾ നിറവേറുക എന്ന ലക്ഷ്യമാണുള്ളത്. 377കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം.
സ്കാറ്റ്സാറ്റ്-1 നു പുറമെ അൾജീരിയ(3), യുഎസ്(1), കാനഡ(1) എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ കൂടാതെ ബെംഗ്ളൂരുവിലെ സ്വകാര്യ സർവകലാശാലയായ പിഇഎസിന്റെ 'പിസാറ്റ് ', ഐഐടി മുംബൈയുടെ 'പ്രഥം' എന്നിവയെയാണ് പിഎസ്എൽവി 35 വഹിക്കുന്നത്.
ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം
ഇന്ത്യ സൂര്യനിലേക്ക് കുതിക്കുന്നു 'ആദിത്യ'നിലൂടെ