Just In
- 25 min ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 1 hr ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 1 hr ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
- 2 hrs ago കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
Don't Miss
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Movies ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കാറിനുള്ളിൽ അലങ്കാരങ്ങൾ പാടില്ല; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് കാറുകൾക്കുള്ളിൽ ഏതൊരു തരത്തിലുള്ള അലങ്കാരങ്ങളും നിരോധിച്ചിരിക്കുന്നു. കേരള സർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരമാണിത്. ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന ഏത് തരത്തിലുള്ള അലങ്കാരങ്ങളും വാഹനത്തിൽ അനുവദിക്കില്ല.
ഇത്തരം അലങ്കാരങ്ങൾ വഹിക്കുന്ന കാറുകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാഹനത്തിന്റെ ഇന്റീരിയർ റിവ്യൂ മിററിൽ കരകൗശലവസ്തുക്കൾ, മാലകൾ തുടങ്ങിയ അലങ്കാരങ്ങൾ തൂക്കിയിടുന്നവരുണ്ട്. ഇത് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുകയും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
പാവകൾ, പില്ലോകൾ, മറ്റ് വസ്തുക്കൾ എന്നിവ പോലുള്ള അലങ്കാരങ്ങൾ വാഹനത്തിന്റെ പിൻ പാർസൽ ട്രേയിൽ സൂക്ഷിക്കുന്നതും അധികൃതർ നിയമവിരുദ്ധമാക്കി. അതും കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കുകയും ഒരു വാഹനം അപകടത്തിൽ പെടാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നു.
സൺ ഫിലിമുകളും കർട്ടനുകളുമുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ കേരള MVD ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ വാഹനങ്ങൾ പോലും പുതിയ ഓർഡർ പാലിക്കുകയും ഔദ്യോഗിക വാഹനങ്ങളുടെ വിൻഡോകളിൽ നിന്ന് കർട്ടണുകളോ സൺ ഫിലിമുകളോ നീക്കംചെയ്യുകയും വേണം.
അപകടങ്ങൾക്ക് കാരണമാകും വിധം ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നു എന്നതിന് പുറമെ, ഈ അലങ്കാരങ്ങൾ അപകടകരമാണ്. കാരണം, ഇവയിൽ ഭൂരിഭാഗവും അയവുള്ളതും സുരക്ഷിതമല്ലാത്തതുമാണ്.
ഒരു അപകടം സംഭവിക്കുകയാണെങ്കിൽ, ഈ അലങ്കാരങ്ങൾ, പ്രത്യേകിച്ച് ചെറിയ കളിപ്പാട്ടങ്ങൾ പോലുള്ളവ പ്രൊജക്റ്റിലുകളായി മാറുകയും യാത്രക്കാരെ ബാധിക്കുകയും ചെയ്യാം.
സുരക്ഷിതമല്ലാത്ത പ്രൊജക്റ്റിലുകൾ പരിക്കുകളുടെ സാധ്യത ഉയർത്തും. അതുകൊണ്ടാണ് നിങ്ങൾ വാഹനത്തിൽ സൂക്ഷിക്കുന്ന ഏതൊരു ചെറിയ കാര്യവും കൂടുതൽ സുരക്ഷിതമായ രീതിയിൽ സൂക്ഷിക്കണം എന്ന് നിയമം അനുശാസിക്കുന്നത്.
മൊബൈൽ ഫോണുകൾ, വാലറ്റുകൾ എന്നിവപോലുള്ള ചെറിയ സാധനങ്ങൾ പോലും സുരക്ഷിതമാക്കി ഗ്ലവ് ബോക്സിൽ സൂക്ഷിക്കണം അല്ലെങ്കിൽ വാഹനത്തിന് ഇതിനായി ഒരു പ്രത്യേക സ്ഥലമുണ്ടെങ്കിൽ, അത് ഉപയോഗിക്കണം. അപകടങ്ങൾ എല്ലായിപ്പോഴും സംഭവിക്കാറില്ല, പക്ഷേ അവ സംഭവിക്കുമ്പോൾ, ഈ വസ്തുക്കൾ നിങ്ങളെ കൂടുതൽ പരിക്കേൽപ്പിക്കും.
ലഗേജിനും ഇത് ബാധകമാണ്. ലഗേജ് ബൂട്ടിനുള്ളിൽ സൂക്ഷിക്കുന്നതും പിൻ സീറ്റിലോ മുൻ സീറ്റിലോ സൂക്ഷിക്കാതിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ലഗേജ് സുരക്ഷിതമല്ലാത്ത പിൻ സീറ്റിൽ സൂക്ഷിക്കുകയാണെങ്കിൽ, നേർക്കു നേറുള്ള അവകടത്തിൽ ഇത് മുൻ യാത്രക്കാരുടെ തലയിൽ വന്ന് അടിക്കാനുള്ള സാധ്യത ഏറെയാണ്.
നിങ്ങൾ ഇത് കോ-ഡ്രൈവർ സീറ്റിൽ സൂക്ഷിക്കുകയാണെങ്കിൽ, ഒരു ഫ്രണ്ടൽ കൊളീഷനിൽ അത് എയർബാഗ് തുറക്കാൻ പ്രേരിപ്പിക്കും. അതിനാൽ ലഗേജ് സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ബൂട്ടിനുള്ളിൽ സൂക്ഷിക്കുക എന്നതാണ്.