Just In
- 36 min ago ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- 1 hr ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 2 hrs ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 3 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
Don't Miss
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Movies 'ആ ചികിത്സകൾ നടത്തിയിട്ടുണ്ടാകും... പ്രായത്തിന്റേതായ മാറ്റവും'; ഭാവന പ്ലാസ്റ്റിക്ക് സർജറി ചെയ്തോ?
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കൊമ്പന് കൂച്ചുവിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്
ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ വണ്ടി ഭ്രാന്തന്മാരുടെ, പ്രധാനമായും ബസ് പ്രേമികളുടെ മനം കർവന്ന ടൂറിസ്റ്റ് ബസാണ് കൊമ്പൻ. പേര് സൂചിപ്പിക്കും പോലെ തന്നെ പ്രൗഢ ഗംഭീരമാണ് വാഹനവും. ഒരു ഗജരാജ വീരൻ എഴുന്നള്ളുന്നതു പോലെയാണ് നിരത്തുകളിൽ ബസ് എത്തുന്നതും.
2018 -ൽ ഒരു സെക്കന്റ് ഹാൻഡ് ബസിൽ ആരംഭിച്ച കൊമ്പൻ ഇന്നൊരു സാമ്രാജ്യമായി മാറിയ കഥ വളരെ രസകരമാണ്. കൊമ്പന്റെ ഉടമസ്ഥനായ ദീപു ശങ്കർ തികഞ്ഞ ഒരു ആനപ്രേമിയാണ്.
ആനയോടുള്ള കമ്പം കാരണം ഒരു ആനയെ വാങ്ങാൻ അദ്ദേഹം പണം സ്വരുക്കൂട്ടിയിരുന്നു. എന്നാൽ തന്റെ ഈ തീരുമാനത്തോട് വീട്ടുകാർ മുഴുവൻ എതിർത്തതോടെയാണ് 2018-ൽ ദീപു ഒരു സെക്കന്റ് ഹാൻഡ് ടൂറിസ്റ്റ് ബസ് വാങ്ങുന്നത്.
ആന കമ്പനം കാരണം ബസിന് കൊമ്പൻ എന്ന പേരും വീണു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ കൊമ്പനെ വണ്ടി പ്രേമികൾ തങ്ങളുടെ ഹൃദയത്തിൽ ഏറ്റെടുക്കുകയും ചെയ്തു.
ഒരു ബസിൽ ആരംഭിച്ച കൊമ്പൻ ഇന്ന് അധോലോകം, കാളിയൻ, യോദ്ധാവ്, ദാവൂദ്, ബോംബെ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത പതിപ്പുകളായി വാഹനലോകത്ത് തലയുയർത്തി നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ രണ്ട് ലക്ഷത്തിലധികം ഫാൻസും ഇന്ന് കൊമ്പൻ ഹോളിഡേയ്സിനുണ്ട്.
എന്നാൽ കൊമ്പന് ഒരു കൂച്ചുവിലങ്ങുമായിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് അടുത്തിടെ ടൂറിസ്റ്റ് ബസുകളും, ബസ് ഡ്രൈവർമാരും അഭ്യാസങ്ങളും സാഹസിക പ്രകടനങ്ങളും കാണിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും, വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങൾ അന്വേഷിച്ച് അധികൃതർ നടപടികളും സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ആരംഭിച്ച ഓപ്പറേഷൻ തണ്ടറിന്റെ പരിശോധനയിലാണ് ഇപ്പോൾ കൊമ്പനും പെട്ടിരിക്കുന്നത്.
തിരുവനന്തപുരത്തെ വക്കത്തു നിന്ന് ശബരിമലയിലേക്ക് തീർഥാടകരുമായി പോകാനെത്തിയ ബസാണ് ആർടിഒ പിടികൂടിയത്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാത് തുളയ്ക്കുന്ന സ്പീക്കറുകളും ഘടിപ്പിച്ചിരിക്കുന്നതിനാലാണ് ബസിൽ അധികൃതർ പരിശോധന നടത്തിയത്.
ബസിന്റെ ബോഡി നിർമ്മാണം നിയമത്തിന് വിരുദ്ധമായാണെന്നും ആർടിഒ ചൂണ്ടിക്കാട്ടി. കൊമ്പനെ വരവേൽക്കാൻ ഒരുക്കിയ ബൈക്ക് റാലിയും മറ്റ് സംവിധാനങ്ങളും പ്രദേശത്ത് വലിയ ട്രാഫിക്ക് ബ്ലോക്ക് സൃഷ്ടിച്ചതായും പൊലീസ് പറഞ്ഞു.
തീർഥാടന യാത്ര കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ വാഹനം ആർടിഒ -ക്ക് മുന്നിൽ ഹാജരാക്കാനാണ് നിർദ്ദേശം. കഴിഞ്ഞ മാസം 28 -നും കൊമ്പനെതിരെ മറ്റൊരു കേസും ഉയർന്നിരുന്നു.
തിരുവനന്തപുരത്ത് ഓൾ കേരള ഡ്രൈവേർസ് സമ്മേളനത്തിനിടെ അഭ്യാസ പ്രകടനം കാണിച്ചതിനിടെ ആളെ ഇടിച്ചിട്ടു എന്നായിരുന്നു കേസ്. എന്നാൽ പിന്നീട് ഇതേപ്പറ്റി ഒരു റിപ്പോർട്ടുകളും പുറത്തു വന്നിട്ടില്ല.
നിലവിൽ ടൂറിസ്റ്റ് ബസുകളുടെ ബോഡികളിൽ ചെയ്യുന്ന അലങ്കാരങ്ങളും മറ്റ് ചിത്രങ്ങളും അതിരു വിടുന്നുവെന്ന് ആരോപിച്ച് ഇവയ്ക്ക് ഏകീകൃത നിറം എന്ന നിയമം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തെ പ്രൈവറ്റ് റൂട്ട് ബസുകളെ പോലെ ടൂറിസ്റ്റ് ബസുകളും യുണിഫോം അണിയുമോ എന്ന് കണ്ടറിയാം.