Just In
- 29 min ago സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
- 1 hr ago വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- 1 hr ago 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- 2 hrs ago ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
Don't Miss
- Sports IPL 2024: ഹാര്‍ദിക്കിന്റെ വന്‍ പിഴവ്, ജയ്സ്വാളിനെതിരേ അതു ചെയ്തില്ല! വിമര്‍ശിച്ച് പീറ്റേഴ്സന്
- Lifestyle ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
- Movies ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വളയിട്ട കൈകളില്‍ വളയം ഭദ്രം; കെഎസ്ആര്‍ടിസി വനിതാ ഡൈവറിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
കെഎസ്ആര്‍ടിസി ബസുകളെ ഇഷ്ടപ്പെടാത്തവരായി മലയാളികളുടെ ഇടയില്‍ അധികം ആളുകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്ന ചുരുക്കം ചിലരെ മാത്രമേ ചിലപ്പോള്‍ കണ്ടെത്താന്‍ കഴിയുകയുള്ളു.
വാഹന പ്രേമികളായ എല്ലാര്ക്കും തന്നെ പ്രത്യേകിച്ച് മലയാളികള്‍ക്ക് വല്ലാത്തൊരു അടുപ്പം തന്നെ കെഎസ്ആര്‍ടിസിയോട് ഉണ്ട്. പലപ്പോഴും കെഎസ്ആര്‍ടിസി ബസുകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അടുത്തിടെ നടന്ന രണ്ട് പ്രധാന സംഭവങ്ങള്‍ ഉണ്ട്.
ഒന്ന് റോങ് സൈഡിലൂടെ വന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്നില്‍ ചങ്കുറപ്പോടെ നിന്നൊരു യുവതിയുടെ വാര്‍ത്ത് അടുത്തിടെ എല്ലാവരും കണ്ടുകാണും. അതിന്റെ വീഡിയോയും പിന്നീട് വൈറലാകുകയും ചെയ്തിരുന്നു.
അതിന്റെ പേരില്‍ സോഷ്യല്‍മീഡിയില്‍ ചേരിതിരിഞ്ഞ് അടിവരെ നടന്നു. ഇതെല്ലാം കണ്ടിട്ട് അവസാനം യുവതി തന്നെ രംഗത്തെത്തി അന്ന് ശരിക്കും സംഭവിച്ചത് എന്താണെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
രണ്ടമതൊരു സംഭവം കൂടി നടന്നിരുന്നു. രാത്രി ബസില്‍ നിന്ന് ഇറങ്ങിയ യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാവല്‍ നിന്നൊരു സംഭവം. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
പെരുമ്പാവൂരില്‍നിന്ന് രാവിലെ 6.05 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം. സാധാരണ ഡ്രൈവറിന്റെ വശത്തുള്ള ഡോര്‍ തുറന്ന് കയറുന്ന പുരുഷന്ന്മാരെയാണ് നമ്മള് കൂടുതലും കണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍.
എന്നാല്‍ കഴിഞ്ഞ ദിവസം ഡ്രൈവിങ് സീറ്റില്‍ കയറിയത് ഒരു വനിത. ഡ്രൈവിങ്ങ് തുടങ്ങി സ്റ്റാന്‍ഡില്‍നിന്നിറങ്ങി മെയിന്‍ റോഡിലൂടെ വണ്ടി കുതിച്ചുതുടങ്ങിയപ്പോഴും പലരുടെയും സംശയം മാറിയിട്ടില്ല. പറയുന്നത്, സംസ്ഥാനത്തെ ഏക വനിത കെഎസ്ആര്‍ടിസി ഡ്രൈവര്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടംനേടിയ വി.പി ഷീലയെ കുറിച്ചാണ്.
Most Read: പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്
ഇത്രയും കാലം ഓര്‍ഡിനറി, ലോക്കല്‍ ബസുകള്‍ ഓടിച്ചു നടന്ന ഷീല ഇപ്പോള്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിനും വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റാണ് ഷീല സുരക്ഷിതമായി കൃത്യസമയത്ത് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചത്.
Most Read: കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും
2013 -മുതല്‍ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന ഷീല ഓര്‍ഡിനറി ലോക്കല്‍ സര്‍വീസുകളാണ് ഓടിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഷീലയെ തേടി ആ ഭാഗ്യം എത്തുന്നത്. ആലുവ-മൂവാറ്റുപുഴ ഓര്‍ഡിനറി ബസ് ഓടിക്കാന്‍ രാവിലെ എത്തിയപ്പോള്‍ അപ്രതീക്ഷിതമായാണ് സൂപ്പര്‍ഫാസ്റ്റ് ബസിന്റെ വളയം പിടിക്കേണ്ടി വന്നത്.
Most Read: 2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ
രാവിലെ 6.30ന് സര്‍വീസ് തുടങ്ങുന്ന സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ പെട്ടെന്ന് അവധിയെടുത്തതോടെ ഷീലയെ നിയോഗിക്കുകയായിരുന്നു. വഴി പരിചിതമല്ലെങ്കിലും കൃത്യസമയത്ത് തന്നെ വണ്ടി തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ എത്തിച്ച് ഷീല നേടിയത് കൈയടികള്‍.
ആശങ്കയോടെ വെല്ലുവിളി ഏറ്റെടുത്ത ഷീലയ്ക്കു പിന്തുണയുമായി കണ്ടക്ടര്‍ ലിജോയുണ്ടായിരുന്നു. വൈകിട്ട് 4.15 -ന് മടക്ക സര്‍വീസും ഷീല തന്നെയാണ് ഓടിച്ചത്. കെഎസ്ആര്‍ടിസിയില്‍ എം പാനലുകാര്‍ അടക്കം ഇരുപതിനായിരത്തോളം ഡ്രൈവര്‍മാരുള്ളതിലെ ഏകവനിയാണ് ഷീല.
കോട്ടപ്പടി ചേറങ്ങനാല്‍ സ്വദേശിനിയാണ് ഷീല. ആദ്യ നിയമനം കോതമംഗലം ഡിപ്പോയിലായിരുന്നു. വെള്ളാരംകുത്തിലേക്കായിരുന്നു ആദ്യ സര്‍വീസ്. പിന്നെ, വെറ്റിലപ്പാറ റൂട്ടില്‍. പിന്നീടാണ് കോതമംഗലം ഡിപ്പോയില്‍നിന്ന് പെരുമ്പാവൂരിലേക്ക് മാറ്റം ലഭിച്ചത്. മൂന്നുമാസം അങ്കമാലിയിലും ഒരു കൊല്ലത്തോളേം തലസ്ഥാനത്തും ജോലിചെയ്തു.
വേങ്ങൂര്‍ ചെറങ്ങനാല്‍ പരേതനായ പാപ്പുവിന്റെയും കുട്ടിയുടെയും ഇളയ മകളാണ് ഷീല. സഹോദരങ്ങളായിരുന്നു ഷീലയുടെ ആദ്യകാല ഡ്രൈവിങ് പരിശീലകര്‍. പന്തല്‍ പണിക്കിടെ വീണു കിടപ്പിലായ സഹോദരനും കുടുംബത്തിനും 76 വയസ്സുള്ള അമ്മയ്ക്കും ഒപ്പമാണ് താമസം.
വിവാഹം കഴിച്ചെങ്കിലും 11 വര്‍ഷത്തിനുശേഷം വേര്‍പെട്ടു. കോതമംഗലത്തെയും കോട്ടപ്പടിയിലെയും ഡ്രൈവിങ്ങ് സ്കൂളിലെ അധ്യാപിക കൂടിയായിരുന്നു ഷീല. നൂറു കണക്കിന് ആളുകളെ ആണ് ഷീല വളയം പിടിക്കാന്‍ പഠിപ്പിച്ചത്.
Source: kothamangalam News and views