Just In
- 1 hr ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- 12 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 14 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 15 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
Don't Miss
- Lifestyle പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- News ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയപ്പ്..
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്കി ഉണ്ണിമുകുന്ദന്; വീഡിയോ
മലായാളികള്‍ക്ക് ഉണ്ണിമുകുന്ദനോടുള്ള ഇഷ്ടം ഒന്നു വേറെ തന്നെയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയിലെ താരമാണ് ഉണ്ണിമുകുന്ദന്. അതിനെല്ലാം തന്നെ പലപ്പോഴും പല കാരണങ്ങള്‍ ഉണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയ വഴിയും താരം ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട്.
ആരാധകര്‍ക്ക് നല്കുന്ന ചില മറുപടികള്‍ ഒക്കെ ചിലപ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിക്കാറുമുണ്ട്. അടുത്തിടെ വാര്‍ത്തകളില്‍ നിറയുകയും താരം കൈയ്യടി നേടുകയും ചെയ്തൊരു സംഭവമുണ്ട്. താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു.
എന്നാല്‍ മിക്കവരുടെയും മനസ്സില്‍ പതിഞ്ഞത് താരം വെച്ചിരുന്ന കൂളിങ് ഗ്ലാസയിരുന്നു. കൂളിങ് ഗ്ലാസ് ഒരുപാട് ഇഷ്ടപ്പെട്ട ആരാധകന് പോസ്റ്റിന് കമന്റിട്ടത് 'ഉണ്ണിയേട്ട ആ ഗ്ലാസ് എനിക്ക് തരുമോ' എന്നുമാത്രമാണ്. പിന്നാലെ ഉണ്ണിയുടെ റിപ്ലേയും എത്തി.
വീട്ടിലെ അഡ്രസ് നേരിട്ട് മെസേജ് അയ്ക്കു എന്ന് മാത്രമായിരുന്നു ആ മറുപടി. അധികം വൈകിയില്ല ആ ആരാധകന് അതേ കൂളിങ് ഗ്ലാസ് കൈയ്യില്‍ പിടിച്ച് നില്ക്കുന്ന ഫോട്ടോസാണ് പിന്നീട് കണ്ടത്. സോഷ്യല്‍ മീഡിയായില്‍ താരം ഒരുപാട് കൈയ്യടി നേടുകയും ചെയ്തിരുന്നു.
ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നതും. ആരാധകരുടെ കൈയ്യടി നേടിയിരിക്കുന്നതും. ഉണ്ണിമുകുന്ദന് വാഹനങ്ങളോട് പ്രത്യേകിച്ച് ബൈക്കുകളോട് ഇഷ്ടം ഒന്നു വേറെ തന്നെയാണ്. സംഭവം മറ്റൊന്നുമല്ല.
തന്റെ ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹയുടെ R15 V3എന്ന ബൈക്ക് നല്‍കിയാണ് ഉണ്ണിമുകുന്ദന് സമൂഹമാധ്യമങ്ങളില്‍ ഇത്തവണ കൈയടി നേടിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1.5 ലക്ഷം രൂപയാണ് ബൈക്കിന്റെ വില.
ഉണ്ണി മുകുന്ദന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഇതിന്റെ വീഡിയോയും തരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബൈക്ക് ഇഷ്ടപ്പെടുമോയെന്ന് ഉറപ്പില്ലായിരുന്നു. ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ സന്തോഷം.
മാമാങ്കം എന്ന സിനിമയ്ക്ക് മുന്നോടിയായി ഒരു സഹോദരന്റെ സ്ഥാനത്തു നിന്നാണ് നിങ്ങള്‍ എനിക്ക് ആവശ്യമായി പരിശീലനങ്ങള്‍ നല്‍കിയത്. ആ അധ്വാനിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സമ്മാനം ഒന്നുമല്ലെന്നായിരുന്നു ഉണ്ണി മുകുന്ദന് ഫെസ്ബുക്കില്‍ കുറിച്ചത്.
പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനമെന്നായിരുന്നു ജോണ്‍സന്റെ പ്രതികരണം. ബൈക്ക് വളരെ അധികം ഇഷ്ടപ്പെട്ടെന്നും, വളരെ അധികം സന്തോഷമുണ്ടെന്നും ജോണ്സണ് ഫെസ്ബുക്കില്‍ മറുപടിയായി കുറിച്ചു. യമഹയുടെ പെര്‍ഫോമെന്‍സ് ബൈക്കുകളില്‍ പ്രധാനപ്പെട്ട മോഡലാണ് R15 V3.
ഇന്ത്യയില്‍ ഈ ബൈക്കിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോഴുള്ളത്. യമഹ YZF-R1, YZF-R6 എന്നീ മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് യമഹ R15 V3 മോട്ടോര്‍ സൈക്കിളിന്റെ രൂപകല്പന. അഗ്രസീവ് ഹെഡ്ലാമ്പ്, സ്പോര്‍ടി ടെയില്‍ലാമ്പ് എന്നിവ പുതിയ R15 -ന്റെ ഡിസൈന്‍ സവിശേഷതകളാണ്.
ബൈക്കിന് സ്പോര്‍ടി ലുക്കിന് പിന്തുണ നല്‍കുന്നത് പുതിയ മഫ്ളര്‍ ഡിസൈനാണ്. ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് യമഹ R15 -ല്‍ ഒരുങ്ങുന്നത്. ഗിയര്‍ പൊസിഷനുകള്‍ ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പടെയുള്ള ഒരുപിടി വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ലഭ്യമാകും.
155 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന്റെ കരുത്ത്. 19 bhp പവറും 15 Nm torque ഉം ആണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. സുഗമമായ് ഗിയര്ഷിഫ്റ്റിനായി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും കമ്പനി നല്കിയിരിക്കുന്നു. ഇരട്ട ചാനല്‍ എബിഎസാണ് ഈ വാഹനത്തിന് സുരക്ഷ ഒരുക്കുന്നത്.
Image Courtesy: Unni Mukundan/Facebook