Just In
- 2 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 3 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 3 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 3 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- Movies 'വിന്നർ ലാലേട്ടൻ തന്നെ, ജിന്റോ ഭയങ്കര സംഭവമാണെന്ന് തോന്നിയില്ല, എല്ലാത്തിനും കാരണം ജാസ്മിന്റെ കയ്യിലിരുപ്പ്'
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി
കൊവിഡ് -19 -ന്റെ രണ്ടാം തരംഗം മുമ്പത്തേതിലും നാശം വിതയ്ക്കുമ്പോഴും പല ആളുകളുടെയും മികച്ച സഹാനുഭൂതി നിറഞ്ഞ വശങ്ങളെ പുറത്തു കൊണ്ടുവന്നു എന്ന് തന്നെ പറയണം.
കഷ്ടപ്പെടുന്ന സഹജീവികൾക്കായി തങ്ങളാൽ കഴിയുന്ന എല്ലാം ചെയ്യാൻ സ്വയം സന്നധരായി നിരവധിപേരാണ് രംഗത്ത് വന്നിട്ടുള്ളത്. അത്തരത്തിലെ ഒരു വ്യക്തിയുടെ കഥയാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.
പയ്യന്നൂരിനടുത്തുള്ള വെല്ലൂരിൽ നിന്നുള്ള 51 കാരനായ ഓട്ടോറിക്ഷ ഡ്രൈവർ പ്രേമചന്ദ്രനാണ് കൊവിഡ് പ്രതിസന്ധിയിൽ വലയുന്നവർക്ക് താങ്ങായി രംഗത്ത് വന്നിരിക്കുന്നത്.
മിനി ആംബുലൻസായി മാറിയ തന്റെ എളിയ ഓട്ടോറിക്ഷയുടെ സഹായത്തോടെ, കൊവിഡ് -19 ലക്ഷണങ്ങളുള്ള 500 ഓളം പേരെ ഇദ്ദേഹം വൈദ്യ സഹായം നേടാൻ സഹായിച്ചിട്ടുണ്ട്.
ആശുപത്രിയിലേക്കുള്ള ഓരോ യാത്രയ്ക്കും ശേഷം, ഓട്ടോ ഡ്രൈവർ തന്റെ വാഹനം പൂർണ്ണമായും ശുദ്ധീകരിച്ച് അടുത്ത യാത്രയ്ക്ക് തയ്യാറാക്കും. കൊവിഡ് ക്യാരിയർ രോഗിയിൽ നിന്ന് സമീപത്തുള്ള ആരും ബാധിതരാക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി അദ്ദേഹത്തിന്റെ ഓട്ടോയുടെ മൂന്ന് വശത്തും പ്ലെക്സിഗ്ലാസ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നു. ഷീറ്റ് ബാരിയർ വൈറസ് ബാധിക്കുന്നതിൽ നിന്ന് ഡ്രൈവറേയും സുരക്ഷിതമായി സൂക്ഷിക്കുന്നു.
ഈ ആളുകളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ സഹായിക്കാൻ പലരും മുന്നോട്ട് വരാത്ത ഒരു സമയത്ത്, കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രേമചന്ദ്രൻ ഇവരെ സഹായിച്ചു.
ഗർഭിണിയായ ഒരു സ്ത്രീയെയും കൊവിഡ് -19 ലക്ഷണങ്ങളുമായി ഗൾഫിൽ മടങ്ങിയെത്തിയയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു സേവനം ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു.
ഇതിനുശേഷം, കേസുകൾ വർധിക്കാൻ തുടങ്ങിയപ്പോൾ, ലോക്ക്ഡൗണിൽ ദുരിതമനുഭവിക്കുന്ന പലരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പ്രാദേശിക സാമൂഹ്യ പ്രവർത്തകരും പ്രാദേശിക അധികാരികളും അദ്ദേഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ്-19 ലക്ഷണങ്ങളുമായി ഗൾഫിൽ നിന്ന് തിരികെ എത്തിയ ആൾക്ക് താൻ സവാരി വാഗ്ദാനം ചെയ്ത ശേഷം പലരും തന്നെ വിളിക്കാൻ തുടങ്ങി എന്ന് പ്രേമചന്ദ്രൻ പറയുന്നു.
ആശാ തൊഴിലാളികളും പ്രാദേശിക അധികാരികളിൽ നിന്നുള്ളവരും തനിക്ക് ലോക്ക്ഡൗൺ സമയത്ത് ആശുപത്രികളിൽ പോകേണ്ടവരുടെ സവാരികൾ നൽകി. പലർക്കും കൊവിഡ്-19 ലക്ഷണങ്ങളുണ്ടായിരുന്നു, മറ്റുള്ളവർ അവ എടുക്കാൻ വിമുഖത കാണിക്കുന്നു എന്നും ANI -യുടെ റിപ്പോർട്ടിൽ അദ്ദേഹം വ്യക്തമാക്കി.
30 വർഷമായി ഓട്ടോറിക്ഷാ ഓടിക്കുന്ന തനിക്ക് ഈ പ്രതിസന്ധിയിൽ ജനങ്ങളെ സേവിക്കാനുള്ള വഴിയാണ് ഈ യാത്രകളെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണയിലും അദ്ദേഹം അഭിമാനിക്കുന്നു.
ഇത്തരത്തിൽ പ്രേമചന്ദ്രനെ പോലെ രാജ്യത്തിന്റെ പലഭാഗത്തും ആളുകൾ തങ്ങളുടെ വാഹനങ്ങളും മറ്റ് സേവനങ്ങളും വാഗ്ദാനം ചെയ്ത് ഈ പ്രതിസന്ധിയിൽ കൈതാങ്ങാവുന്നു.