Just In
- 5 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 8 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 9 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 9 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ
നിരവധി തട്ടിപ്പുകളും തിരികെ ലഭിക്കാത്ത വായ്പകളും കാരണം ഇന്ത്യൻ ബാങ്കിങ് മേഖല നിലവിൽ വളരെയധികം സമ്മർദ്ദത്തിലാണ്. ഗുരുവായൂരിൽ നിന്നുള്ള മറ്റൊരു കേസാണ് ഇപ്പോൾ ബാങ്ക് തട്ടിപ്പ് കേസുകളുടെ പട്ടികയിൽ ഏറ്റവും പുതിയത്.
ഒരു അമ്മയും മകനും ചേർന്ന് കാർ വായ്പകൾ നേടുന്നതിനായി ബാങ്കുകളെ കബളിപ്പിക്കുകയും തുടർന്ന് ഉപയോഗിച്ച കാർ സെക്കന്റ് ഹാൻഡ് വിപണിയിൽ വിൽക്കുകയും ചെയ്യുകയായിരുന്നു.
58 വയസുള്ള ശ്യാമള വേണുഗോപാലും 29 വയസ്സുള്ള മകൻ വിപിൻ കാർത്തിക്കും കോടിക്കണക്കിന് രൂപ ബാങ്കുകളിൽ തട്ടിപ്പ് നടത്തിയിരുന്നു.
രേഖകൾ കെട്ടിച്ചമയ്ക്കാനും വായ്പ ലഭിക്കാനും വിപിൻ കാർത്തിക് കശ്മീർ ആസ്ഥാനമായുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് വരുത്തി തീർക്കുകയായിരുന്നു. അമ്മ ശ്യാമള തന്റെ മകന് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിട്ടുമാണ് വേഷം കെട്ടിയ്ത്.
വിവിധ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിന് രേഖകൾ കെട്ടിച്ചമച്ചതിന് ശേഷം ഇരുവരും ചേർന്ന് 28 കാറുകൾ വാങ്ങിയിട്ടുണ്ട്. ഉപയോഗിച്ച കാറുകൾ വീണ്ടും സെക്കൻഡ് കാർ വിപണിയിൽ വിറ്റു, പക്ഷേ തട്ടിപ്പ് വായ്പകളിലൂടെ വാങ്ങിയ വാഹനങ്ങൾ എവിടെയാണെന്ന് പൊലീസിന് ഇതുവരെ അറിവൊന്നും ലഭിച്ചിട്ടില്ല.
ഗുരുവായൂരിലെ ബാങ്കുകളിൽ നിന്ന് ലഭിച്ച കാർ വായ്പകളിലൂടെ 12 കാറുകളാണ് ഇവർ വാങ്ങിയത്. നാഡാപുരം, തലശ്ശേരി, കോട്ടയം, തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയ്ലാണ്ടി, വടകര എന്നിവിടങ്ങളിലെ ബാങ്കുകളിൽ നിന്ന് വായ്പ വാങ്ങിയ ശേഷം 16 കാറുകൾ വാങ്ങിയതായും പൊലീസ് വ്യക്തമാക്കുന്നു.
ഒരെണ്ണം ഒഴികെ വാങ്ങിയ എല്ലാ കാറുകളും ഇവർ വിറ്റു. ഇവയുടെ എല്ലാ വിവരങ്ങളും വിപിൻ പരിപാലിക്കുന്ന ഒരു ഡയറിയിൽ കണ്ടെത്തിയിരുന്നു. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളും ഹ്യൂണ്ടായ് ക്രെറ്റ കാറും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ഇരുവരെയും അറസ്റ്റുചെയ്യാൻ കോഴിക്കോടുള്ള വാടക വീട് പൊലീസുകാർ വളഞ്ഞെങ്കിലും വിപിൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മനാൽവട്ടം കുനിയിൽ സ്വദേശിയാണ് ശ്യാമള. നിലവിൽ, മകൻ എവിടെയാണെന്ന് ഒരു വിവരവുമില്ല.
കാരക്കാടും, മമ്മിയൂരും വാടകയയ്ക്ക് എടുത്ത വീടുകളുടെ വിലാസമുള്ള ഒരു ആധാർ കാർഡും ബാങ്ക് അക്കൗണ്ടും സമർപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്.
ഇരുവരും വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഐപിഎസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള വിപിന്റെ ചിത്രവും ഇതോടൊപ്പം കാണിച്ചിരുന്നു. വായ്പ ലഭിക്കുന്നതിന് ബാങ്കുകൾക്ക് വലിയ ബാലൻസ് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഹാജരാക്കിയിരുന്നു.
തട്ടിപ്പ് ബാങ്കുകൾ കണ്ടെത്തിയില്ല എന്നതാണ് ശ്രദ്ധേയം. വായ്പയ്ക്ക് എടുത്ത വാഹനങ്ങൾ വിറ്റതിന് ശേഷം ബാങ്കിലേക്കുള്ള അടവുകൾ ഇവർ കൃത്യമായി അടയ്ച്ചിരുന്നു.
Most Read: ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ
ബാങ്കിലെ വായ്പ അടയ്ച്ചു തീർത്തതായി വ്യാജരേഖയുണ്ടാക്കി ആർടി ഓഫീസിൽ നൽകി ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വാങ്ങിയതിന് ശേഷമാണ് വാഹനങ്ങൾ വിറ്റിരുന്നത്.
Most Read: ഇന്ത്യയിലെ ഏറ്റവും പുതിയ അഞ്ച് സൂപ്പർ എക്സോട്ടിക് കാറുകളും എസ്യുവികളും
ഗുരുവായൂർ ക്ഷേത്ര പരിസരത്തും മറ്റ് പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വിപിനെ വ്യാജ യൂണിഫോമിൽ പൊലീസുകാർ നിരവധി തവണ കണ്ടിരുന്നു ചിലരേല്ലാമായി ഇയാൾ സൗഹൃദവും സ്ഥാപിച്ചു.
Most Read: "ആശാന് അടുപ്പിലും ആവാം" പൊലീസിന്റെ സ്മൃതി ദിന ബൈക്ക് റാലി വിവാദത്തിൽ
അതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർക്ക് ഇയാൾ ശുപാർശകൾ നൽകാനും തുടങ്ങി. ഇതേ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്പെഷ്യൽ ബ്രാഞ്ച് വ ഴി നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കള്ളക്കളി മനസ്സിലായത്.
ഇതോടൊപ്പം ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ബ്രാഞ്ചിലെ വനിതാ മാനേജറിൽ നിന്ന് 25 ലക്ഷം രൂപയും 95 സ്വർണവും ഇവർ വഞ്ചിച്ചതായി മറ്റൊരു കേസും നിലവിലുണ്ട്. വിപിൻ കാൻസർ രോഗിയാണെന്ന കഥ പറഞ്ഞാണ് പണവും സ്വർണവും ബാങ്ക് മാനേജറിൽ നിന്ന് ശ്യാമള തട്ടിയെടുത്തത്. വിപിനായിട്ടുള്ള തിരച്ചിൽ പൊലീസ് ഊർജ്ജപ്പെടുത്തിയിട്ടുണ്ട്.
Source: Manorama News