Just In
- 6 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 9 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 10 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 10 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
പലരുടേയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഒരു യാത്ര. എന്നാൽ അത് എപ്പോൾ നടക്കുമെന്നോ എങ്ങനെ നടക്കുമെന്നു അറിയില്ല. ഇത്തരക്കാർക്കുള്ള ഒരു ഉത്തരമാണ് ഇലക്ട്രിക് സ്കൂട്ടറിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര ചെയ്ത ഒരു മംഗലാപുരംകാരന്റെ കഥ.
ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ച് കാലമായെങ്കിലും ആരെങ്കിലും കന്യാകുമാരി മുതൽ കാശ്മീർ വരെ അതിൽ യാത്ര ചെയ്തതായി കേട്ടിട്ടുണ്ടോ നിങ്ങളിൽ ആരെങ്കിലും? വ്ലോഗറും മോട്ടോർസൈക്കിൾ പ്രേമിയുമായ ഗിരീഷ് ഷെട്ട് എന്ന യുവാവാണ് ഇപ്പോൾ ഈ നേട്ടം പൂർത്തിയാക്കിയിരിക്കുന്നത്. ഒരുപക്ഷേ ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ റെക്കോർഡായിരിക്കും ഇത്.
മംഗലാപുരം സ്വദേശിയായ ഗിരീഷ് ബൈക്ക് യാത്രകളെ അത്രത്തോളം പ്രണയിക്കുന്ന ഒരാളാണ്. 'വീക്കെൻഡ് ഓൺ വീൽസ്' എന്ന ടാഗിൽ അഞ്ച് വർഷം മുമ്പാണ് ഗിരീഷ് വ്ലോഗിംഗ് ആരംഭിച്ചത്. 'നെവർ ഔട്ട് ഓഫ് ഫാഷൻ' സീരീസിന് കീഴിൽ ക്ലാസിക് വാഹനങ്ങളെക്കുറിച്ച് സജീവമായി വ്ലോഗ് ചെയ്താണ് പ്രശസ്തിയാർജിക്കുന്നതും.
ഈ സീരീസിൽ ബൈക്കിംഗ് യാത്രകളും ഹൈ എൻഡ് ബൈക്കുകളുടെ ആഴത്തിലുള്ള റിവ്യൂ വിശേഷങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതും.എന്നാൽ 2021-ൽ ഹൃദയാഘാതത്തെ തുടർന്ന് ഏതാനും ആഴ്ചകളോളം ഗിരീഷിന് വ്ലോഗിംഗിൽ നിന്ന് വിട്ടുനിൽക്കേണ്ടതായിട്ടു വന്നു.
എങ്കിലും 2021 ഡിസംബറിൽ ഇന്ത്യ ബൈക്ക് വീക്കിൽ (IBW) പങ്കെടുക്കുന്നതിനായി ഗിരീഷ് തന്റെ വ്ലോഗ് സീരീസ് 'റീക്ലെയിമിംഗ് മൈസെൽഫ് റൈഡ്' തുടരാൻ മുംബൈയിലെ ലോണാവാലയിലേക്ക് യാത്രയായി.
ഗിരീഷ് എന്ന അഭിനിവേശം നിറഞ്ഞ മനുഷ്യൻ വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും ചെയ്യാൻ കൊതിച്ചു നിന്ന ഈ സമയത്താണ് എന്തുകൊണ്ട് കന്യാകുമാരി യാത്ര ഇലക്ട്രിക് സ്കൂട്ടറിലായിക്കൂടാ എന്ന ചിന്ത മനസിലുദിച്ചത്. കന്യാകുമാരി മുതൽ ഖാർദുങ്-ലാ വരെയാണ് ഈ യാത്ര നീണ്ടുനിന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡുകളിലൊന്നാണ് ഖാർദുങ്-ലാ.
ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിനും ബാറ്ററികൾ ചാർജ് ചെയ്യുന്നതിനും പുറമെ സ്കൂട്ടറിനൊപ്പം കടുത്ത കാലാവസ്ഥയെ നേരിടുക എന്നതായിരുന്നു ഈ യാത്രയിലെ പ്രധാന വെല്ലുവിളി. സ്വാപ്പബിൾ ബാറ്റിയുണ്ട് എന്ന കാരണംകൊണ്ട് ബൗൺസ് ഇൻഫിനിറ്റി E1 ഇ-സ്കൂട്ടറാണ് യാത്രക്കായി കൂടെകൂട്ടിയത്.
റൂബി എന്നു പേരിട്ടിരിക്കുന്ന തന്റെ ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്കൂട്ടറിനായി ബൗൺസ് അഞ്ച് അധിക സ്വാപ്പബിൾ ബാറ്ററികളും ഈ റൈഡിനായി വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെ മൊത്തം ആറ് ബാറ്ററികൾ ഒറ്റരാത്രികൊണ്ട് ചാർജ് ചെയ്യാൻ കഴിയും.
ഈ ബാറ്ററികൾ ഓരോന്നും പവർ മോഡിൽ ഒറ്റ ചാർജിൽ ശരാശരി 70 കിലോമീറ്റർ നൽകിയെന്നാണ് ഗിരീഷ് പറയുന്നത്. അങ്ങനെ റൈഡിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് ഒരു ദിവസം ഏകദേശം 250 കിലോമീറ്റർ സഞ്ചരിക്കാനും സാധിച്ചു.
കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഈ യാത്രയിൽ 11 സംസ്ഥാനങ്ങളിലൂടെ 4,340 കിലോമീറ്ററാണ് ഗിരീഷ് പിന്നിട്ടത്. 83 ബാറ്ററി സ്വാപ്പുകളോടെ യാത്ര പൂർത്തിയാക്കാൻ 19 ദിവസമെടുത്തു.
താൻ ഓഫ്-റോഡിംഗ് ചെയ്തിട്ടുണ്ട്, പാറകളും മലകളും കയറി, പാറയും മണലും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിച്ചിട്ടും ബൗൺസ് ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്കൂട്ടറിന് ഒരു തകരാറുപോലും സംഭവിച്ചില്ലെന്നാണ് ഗിരീഷ് ഷെട്ട് പറയുന്നത്
കാർഗിലിൽ നിന്ന് ലേയിലേക്ക് പോകുമ്പോൾ ഒരു മണൽ കൊടുങ്കാറ്റിലൂടെ വരെ സഞ്ചരിച്ചപ്പോൾ ഇവിയുടെ നിർമാണ നിലവാരം മനസിലായെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ജീവിതം പലതരത്തിലാണ് മുന്നോട്ടുപോവുന്നത്. എന്നാൽ പ്രതിസന്ധികൾ മറികടന്ന് ശക്തമായി തിരിച്ചുവരാൻ സന്നദ്ധരാവണമെന്നും കന്യാകുമാരിയിൽ നിന്നും കശ്മീർ യാത്ര അവസാനിപ്പിച്ചതിനു ശേഷം ഗിരീഷ് ഷെട്ട് അഭിപ്രായപ്പെട്ടു.
ഈ നേട്ടം കൈവരിച്ചതോടെ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്' ഹാൾ ഓഫ് ഫെയിമിൽ എത്താൻ കഴിയുമെന്നാണ് ഗിരീഷിന്റെ പ്രതീക്ഷ. വെരിഫിക്കേഷനായി അപേക്ഷിച്ചിട്ടുണ്ടെന്നും സ്ഥിരീകരണം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിരീഷ് സൂചിപ്പിച്ചു.