Just In
- 17 min ago 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- 52 min ago ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
- 1 hr ago മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
- 2 hrs ago ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
Don't Miss
- Movies അമ്മ ആദ്യം പേടിപ്പിച്ചു, പിന്നെ കാര്യമില്ലെന്ന് മനസിലായി; കുടുംബത്തിലെ ആരും ചെയ്യാത്തത് ഞാന്‍ ചെയ്തു!
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Lifestyle വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- News 'തിരഞ്ഞെടുപ്പിന് ശേഷം ഹർജി നൽകൂ'; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി തള്ളി
- Sports IPL 2024: ഇനി ആറു മല്‍സരം, പ്ലേഓഫ് കളിക്കാന്‍ മുംബൈ എന്തു ചെയ്യണം?
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ലോക്ക്ഡൗണ്‍; ഭക്ഷണം നല്‍കിയും റേഷന്‍ വീടുകളിലെത്തിച്ചും മാരുതിയുടെ കൈത്താങ്ങ്
രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ കൈതങ്ങുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി. വിവിധ നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ വിവിധ രീതിയില്‍ സഹായങ്ങളുമായി രംഗത്തുണ്ട്.
നിലവില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന മാരുതിയുടെ നിര്‍മാണശാലയായ ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ ആയിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണമാണ് ഒരുങ്ങുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ലോക്ക്ഡൗണില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഈ ഭക്ഷണം വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണ വിതരണത്തിനൊപ്പം തന്നെ ഗുരുഗ്രാമില്‍ റേഷന്‍ വിതരണവും മാരുതി ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി ആളുകളുടെ മുന്നോട്ടുള്ള ജീവിതമാണ് താളം തെറ്റിയിരിക്കുന്നത്. ഇത്തരക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതിനൊരു താങ്ങാവുകയാണ് മാരുതി.
അരി, എണ്ണ, പഞ്ചസാര, സോപ്പ് അടങ്ങിയ കിറ്റുകളാണ് കമ്പനി വിതരണം ചെയ്യുന്നത്. 500 കിറ്റുകള്‍ വീതമാണ് പ്രതിദിനം ഗുരുഗ്രാമില്‍ വിതരണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ പിന്തുണയോടാണ് ഇത് ചെയ്യുന്നതെന്നും മാരുതി അറിയിച്ചിട്ടുണ്ട്.
നേരത്തെ മാസ്ക്, ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍, കൊറോണ വൈറസ് ബാധിതര്‍ക്കായി 10,000 വെന്റിലേറ്റര്‍ എന്നിവയുടെ സഹായവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. മാരുതിക്ക് പുറമെ, നിരവധി വാഹനനിര്‍മാതാക്കള്‍ വെന്റിലേറ്റര്‍, മാസ്ക്, ഫെയ്സ്ഷീല്‍ഡ്, ടെസ്റ്റിങ്ങ് കിറ്റുകള്‍ എന്നിവയുടെ ഉള്‍പ്പടെ നിരവധി സഹായവുമായി രംഗത്തുണ്ട്.
വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതിനുമായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാനും തയ്യാറെന്ന് കഴിഞ്ഞ ദിവസമാണ് മാരുതി വ്യക്തമാക്കിയിരുന്നു. വെന്റിലേറ്റര്‍ എന്നത് ഒരു ഓട്ടോമൊബൈലില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു ഉല്‍പ്പന്നമാണ്.
വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെടാമോ എന്ന് ചോദിച്ച് സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിരുന്നെന്നും കമ്പനി അറിയിച്ചു. ഇപ്പോള്‍ അതിന്റെ നിര്‍മ്മാണത്തിനുള്ള വഴികള്‍ നോക്കുകയാണ്, ഉല്‍പ്പന്നം കൃത്യമായി എന്താണ്, ഉല്പാദന ആവശ്യകതകള്‍ എന്തൊക്കെയാണ്, സാങ്കേതികവിദ്യ എന്താണെന്നും എല്ലാം വിശകലനം ചെയ്യുകയാണ്.
വളരെ വേഗം തന്നെ തങ്ങള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നും ഭാര്‍ഗവ പറഞ്ഞു. സര്‍ക്കാരിനെ സഹായിക്കുന്നതിനായി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള ടൈംലൈനിനെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിലായിരുന്നു ഭാര്‍ഗവ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയെ ചെറുക്കാന്‍ രാജ്യം അടച്ചിടുകയെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. ഇതിന്റെ ഭാഗമായി മാരുതിയുടെ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടച്ചിരിക്കുകയാണ്. എന്നാല്‍, ഇക്കാരണത്താല്‍ ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യത്തില്‍ കുറവ് വരുത്തിലെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.