Just In
- 2 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 15 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 16 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 16 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
Don't Miss
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Movies ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം
സർക്കാർ വാഹനങ്ങൾക്കായി ഏറെക്കാലമായി നടപ്പിലാക്കാൻ കാത്തിരുന്ന സ്ക്രാപ്പേജ് നയത്തിന് MoRTH അല്ലെങ്കിൽ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അംഗീകാരം നൽകി.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്ന വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുമെന്ന് നയം വ്യക്തമാക്കുന്നു. ഈ നയം ജനുവരി 25 -ന് അംഗീകരിച്ചു, ഇത് 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
വ്യക്തിഗത, വാണിജ്യ വാഹനങ്ങൾക്കായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഇതുവരെ ഒരു നയവും പ്രഖ്യാപിച്ചിട്ടില്ല. പഴയ വാഹനങ്ങൾക്ക് മലിനീകരണ നികുതി എന്നും അറിയപ്പെടുന്ന 'ഹരിതനികുതി' പിരിച്ചെടുക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി.
ഈ നിർദ്ദേശം നിലവിൽ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിനായി അയച്ചിരിക്കുകയാണ്. അതിനാൽ, ഹരിതനികുതിയെക്കുറിച്ചോ മലിനീകരണനികുതിയെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ അല്പം കാത്തിരിക്കേണ്ടിവരും.
ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, സർക്കാർ വാഹനങ്ങൾക്ക് മാത്രം ബാധകമായ സ്ക്രാപ്പേജ് നയത്തിൽ നിന്ന് വ്യത്യസ്തമായി എല്ലാ വാഹനങ്ങൾക്കും ഹരിതനികുതി ബാധകമാകും എന്നതാണ്.
സ്ക്രാപ്പേജ് നയത്തിൽ കുറച്ചുകാലമായി മന്ത്രാലയം പ്രവർത്തിച്ചിരുന്നു, ഇപ്പോൾ ഇത് അംഗീകരിക്കപ്പെട്ടു. സ്ക്രാപ്പേജ് നയം വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പഴയ വാഹനങ്ങൾ റീസൈക്കിൾ ചെയ്യുന്നത് അസംസ്കൃത വസ്തുക്കളുടെ വില കുറയ്ക്കും.
ഈ വർഷം തുടക്കത്തിൽ, മിക്ക നിർമ്മാതാക്കളും അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചുവെന്ന് പറഞ്ഞ് വാഹനങ്ങളുടെ വില ഉയർത്തിയിരുന്നു. അതിനാൽ, ക്രമേണ സ്ക്രാപ്പേജ് നയം ഇന്ത്യൻ വിപണിയിലെ വാഹനങ്ങളുടെ വില കുറയ്ക്കുന്നതിന് സഹായിക്കും.
കൊവിഡ്-19 മഹാമാരി ഇതിനകം തന്നെ ഇന്ത്യയിലെ വാഹന വ്യവസായത്തെ വളരെ മോശമായി ബാധിച്ചു. അതിനാൽ, പഴയ സർക്കാർ വാഹനങ്ങൾ പുറന്തള്ളുന്നത് അർത്ഥമാക്കുന്നത് പുതിയ വാഹനങ്ങൾ വാങ്ങുമെന്നാണ്, ഇത് വ്യക്തിഗത വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിന് സഹായകമാകുമെന്നതിനാൽ, സ്ക്രാപ്പേജ് നയത്തിന് സമ്പദ്വ്യവസ്ഥയ്ക്ക് ഒരു ചെറിയ ഉത്തേജനം നൽകാൻ കഴിയും.
എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് ഈടാക്കുന്ന ഗ്രീൻ ടാക്സാണ് അടുത്തതായി വരുന്നത്. റോഡ് നികുതിയുടെ 10-25 ശതമാനമായി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. വ്യക്തിഗത വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ഗ്രീൻ ടാക്സ് നൽകേണ്ടിവരും.
'വളരെ മലിനമായ നഗരങ്ങളിൽ' രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് 50 ശതമാനം ഗ്രീൻ ടാക്സ് ആയിരിക്കും ഈടാക്കുന്നത്. മൊത്തത്തിൽ, ഫ്യുവൽ ടൈപ്പ്, വാഹനത്തിന്റെ തരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും നികുതി. എന്നിരുന്നാലും, ഹരിതനികുതി നിലവിൽ വന്നുകഴിഞ്ഞാൽ കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്താമെന്ന് ഞങ്ങൾ കരുതുന്നു.
ശക്തമായ ഹൈബ്രിഡ് വാഹനങ്ങൾ, സിഎൻജി, എൽപിജി, എത്തനോൾ തുടങ്ങിയ ഇതര ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഇതിൽ നിന്ന് ഒഴിവാക്കപ്പെടും. പെട്രോളിലോ ഡീസലിലോ ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് മലിനീകരണ തോത് വളരെ കുറവായതിനാലാണിത്.
പിന്നെ സിറ്റി ബസുകൾ പോലുള്ള പൊതു വാഹനങ്ങൾക്ക് കുറഞ്ഞ ഹരിത നികുതി നൽകേണ്ടിവരും. കാർഷിക പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഹാർവെസ്റ്റർ, ടില്ലർ, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കും.
ഹരിത നികുതി പിരിച്ചെടുക്കുന്നതിലൂടെ ലഭിക്കുന്ന എല്ലാ വരുമാനവും സർക്കാർ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. മലിനീകരണ നിരീക്ഷണത്തിനും മലിനീകരണം പരിഹരിക്കുന്നതിനും അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് ഇത് സംസ്ഥാനങ്ങൾ ഉപയോഗിക്കും.
നിലവിൽ, മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനോങ്ങളുടെ ചർച്ചയ്ക്ക് വിട്ടിരിക്കുന്നതിനാൽ ഹരിത നികുതിക്കായി നടപ്പിലാക്കുന്ന ഔദ്യോഗിക സർക്കാർ നയം ഉടൻ പ്രാബല്യത്തിൽ വരില്ല.