Just In
- 3 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 5 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 6 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 6 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Movies കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ
ഓട്ടോറിക്ഷകൾക്കായി പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. പുതിയ നിയമപ്രകാരം, സംസ്ഥാനത്തെ ഓട്ടോറിക്ഷകളെ ഓഫ് മാർക്കറ്റ് സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കില്ല.
സംസ്ഥാനത്തിന്റെ ഓട്ടോറിക്ഷാ റെഗുലേഷൻ സ്കീം 2021 പ്രകാരം, ത്രീ-വീലർ ഉടമകൾക്ക് വാഹനത്തിൽ മാറ്റങ്ങളോ മോഡിഫിക്കേഷനുകളോ വരുത്താൻ അനുവാദമില്ല.
ഒരു ഓഫ് മാർക്കറ്റ് മ്യൂസിക് സിസ്റ്റം പോലും ഘടിപ്പിക്കാൻ പറ്റില്ല എന്നർഥം. മാനദണ്ഡം ലംഘിച്ചാൽ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും എന്ന് എംപി സർക്കാർ വ്യക്തമാക്കി.
ഓട്ടോറിക്ഷ മേഖലയ്ക്കായി പ്രത്യേക നിയന്ത്രണ ചട്ടങ്ങൾ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്ന ഫെബ്രുവരി 15 -ലെ എംപി ഹൈക്കോടതി ഉത്തരവിന് ശേഷമാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്.
ഇത് മധ്യപ്രദേശിലെ പുതിയ ഓട്ടോറിക്ഷാ റെഗുലേഷൻ സ്കീം 2021 -ന് കാരണമായി മാറി. പുതിയ സ്കീമിന് കീഴിൽ, ഓട്ടോറിക്ഷ ഉടമകൾക്കായി നിരവധി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
നിയുക്ത പാതയിൽ ഓട്ടോറിക്ഷ ഓടിക്കാത്തതിനോ ഒന്നിലധികം തവണ റെഡ് സിഗ്നൽ ലംഘിക്കുന്നതിനോ അമിത വേഗതയിൽ വാഹനമോടിച്ചതിനോ മദ്യപിച്ച് വാഹനമോടിച്ചതിനോ ഡ്രൈവർക്ക് രണ്ടുതവണ പിഴ ലഭിച്ചാൽ, ത്രീ വീലർ ഓടിക്കാനുള്ള ഈ വ്യക്തിയുടെ പെർമിറ്റ് റദ്ദാക്കപ്പെടും.
പെട്രോൾ, ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾക്കുള്ള പെർമിറ്റുകൾ 10 വർഷത്തിന് ശേഷം പുതുക്കില്ലെന്നും പുതിയ ചട്ടങ്ങളിൽ പറയുന്നു. ഇവ ഘട്ടംഘട്ടമായി മാറ്റി പകരം സിഎൻജി ത്രീ വീലറുകൾ സ്ഥാപിക്കണം.
കൂടാതെ, ഓട്ടോ റിക്ഷകളിൽ സ്പീഡ് ഗവർണറുകൾ (മണിക്കൂറിൽ 40 കിലോമീറ്റർ പരിധി) ഘടിപ്പിക്കും, ഒപ്പം സംസ്ഥാന ഗതാഗത വകുപ്പുമായി ബന്ധിപ്പിച്ച ട്രാക്കിംഗ് ഉപകരണവും ചേർക്കും.
ചില യാത്രക്കാരും പൊതുജനങ്ങളും സുരക്ഷയെ സംബന്ധിച്ച ചട്ടങ്ങളെ പ്രത്യേകിച്ചും ഓട്ടോറിക്ഷകളിൽ നിന്നുള്ള ഉച്ചത്തിലുള്ള പാട്ടുകൾ തടയുന്നതിനെ പിന്തുണയ്ക്കുന്നു.
എന്നിരുന്നാലും, പുതിയ നിയമങ്ങൾ അപ്രായോഗികമാകുമെന്ന് യൂണിയൻ ബോഡി - ഇൻഡോർ ഓട്ടോ ഡ്രൈവേർസ് മഹാസംഗ് സ്ഥാപകൻ രാജേഷ് ബിഡ്കർ അവകാശപ്പെടുന്നതായും ഇവയെ സംഘടന എതിർക്കാൻ സാധ്യതയുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.