Just In
- 57 min ago ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- 1 hr ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 2 hrs ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 3 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
Don't Miss
- Movies ഉയരമില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്തു; സോഷ്യല്‍ മീഡിയ എന്നെ കൊന്നു; കല്യാണം ആയിട്ടില്ലെന്ന് അനുമോള്‍
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലേ? എന്നാൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും കിട്ടില്ല
സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകളില്ലാതെ (PUC) ഇനി മുതൽ പെട്രോൾ, ഡീസൽ ലഭിക്കില്ല. ഒക്ടോബർ 25 മുതൽ പെട്രോൾ പമ്പുകളിൽ പുകപരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കാതെ പെട്രോളും ഡീസലും വിൽക്കില്ലെന്ന പ്രഖ്യാപനവുമായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് രംഗത്തെത്തിയിരിക്കുകയാണ്.
ഡൽഹിയിൽ മലിനീകരണം വർധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാഹന മലിനീകരണം. ഇത് കുറയ്ക്കേണ്ടത് അനിവാര്യമായതിനാൽ ഒക്ടോബർ 25 മുതൽ വാഹനത്തിന്റെ പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോൾ പമ്പുകളിൽ പെട്രോൾ, ഡീസൽ നൽകില്ലെന്ന് മന്ത്രി പറഞ്ഞു.
സെപ്റ്റംബർ 29ന് പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളോടും അവരുടെ വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡൽഹി ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച്, 13 ലക്ഷം ഇരുചക്ര വാഹനങ്ങളും മൂന്ന് ലക്ഷം കാറുകളും ഉൾപ്പെടെ 17 ലക്ഷത്തിലധികം വാഹനങ്ങൾ 2022 ജൂലൈ വരെ സാധുതയുള്ള പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഓടുന്നത്. ഇനി മുതൽ സാധുവായ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ വാഹന ഉടമകൾക്ക് തടവ് ശിക്ഷ വരെ ലഭിക്കും.
ആറുമാസം അല്ലെങ്കിൽ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. എല്ലാ സർക്കാർ വകുപ്പുകളോടും അവരുടെ വാഹനങ്ങളുടെ സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മലിനീകരണത്തെ ചെറുക്കുന്നതിനും ഭേദഗതി ചെയ്ത ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) ഫലപ്രദവും ഗൗരവമേറിയതുമായ രീതിയിൽ
നടപ്പാക്കൽ ഉറപ്പാക്കുന്നതിനുമായി ഡൽഹി സർക്കാർ ഒക്ടോബർ 3 മുതൽ 24x7 വാർ റൂം ആരംഭിക്കും.
പുകപരിശോധന സര്‍ട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങള്‍ നഗരത്തില്‍ ഓടുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകളും വകുപ്പ് ഊര്‍ജിതമാക്കും. നേരത്തെയും സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകളില്ലാത്ത വാഹന ഉടമകള്‍ക്കെതിരേ ശക്തമായ നടപടികൾ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചു വന്നിരുന്നു.
കഴിഞ്ഞ വർഷം പിയുസി മാനദണ്ഡം കര്‍ശനമായി നടപ്പാക്കിയതിനാല്‍ വര്‍ഷം ഗതാഗത വകുപ്പ് 60 ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഗതാഗതവകുപ്പ് നേരിട്ട് നടത്തുന്ന 900 മലിനീകരണ പരിശോധനാ കേന്ദ്രങ്ങളുണ്ട്. പെട്രോള്‍പമ്പുകളിലും വര്‍ക്ഷോപ്പുകളിലും ഇത്തരം സൗകര്യങ്ങളുണ്ട് എന്നതിനാൽ സർട്ടിഫിക്കറ്റ് എടുക്കാൻ എല്ലാത്തരം ആളുകൾക്കും അധികം കഷ്ടപ്പെടേണ്ടി വരില്ല.
മലിനീകരണ ഭീഷണി നേരിടാൻ ഡൽഹി സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. അന്തരീക്ഷ മലിനീകരണം തടയാൻ മാലിന്യം കത്തിക്കുന്നതും പൊടിപടലങ്ങളും വാഹനങ്ങളുടെ പുറന്തള്ളലും പരിശോധിക്കാൻ ടീമുകളെ രൂപീകരിക്കുന്നതുൾപ്പെടെ 15 പോയിന്റുകളുള്ള ശീതകാല പ്രവർത്തന പദ്ധതി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.
2020-ൽ ഇലക്‌ട്രിക് വാഹന നയവും 24 മണിക്കൂർ വൈദ്യുതി വിതരണവും ഉൾപ്പെടെ സർക്കാർ സ്വീകരിച്ച ചില നടപടികൾ കഴിഞ്ഞ നാല് വർഷത്തിനിടെ അന്തരീക്ഷ മലിനീകരണ തോത് 18.6 ശതമാനം കുറയാൻ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.