Just In
- 1 hr ago ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
- 14 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 14 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 14 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
Don't Miss
- Finance കീശ നിറയ്ക്കണോ, ടാറ്റാ ഗ്രൂപ്പ് ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Movies എനിക്ക് ഭ്രാന്താണെന്ന് പറയുമായിരുന്നു; മഹേഷിന്റെ പ്രതികാരം ഇറങ്ങുമ്പോഴും ഞാന്‍ കടത്തില്‍ !
- Technology ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
- News ജാഗ്രത വേണം, ചൂടിന് കുറവില്ല; ഇന്ന് 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
- Sports IPL 2024: അശ്വിന് നാണമില്ലേ? റണ്ണൗട്ട് പാഴാക്കിയിട്ട് ജയ്സ്വാളിനോട് കയര്‍ത്തു; രൂക്ഷ വിമര്‍ശനം
- Lifestyle Numerology Horoscope: ധനനേട്ടം, ജോലിയില്‍ ഉയര്‍ച്ച, മംഗല്യഭാഗ്യം: ഈ ആഴ്ചയില്‍ ഉയര്‍ച്ച ഇവര്‍ക്ക്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രണ്ട് ദശകങ്ങളിലായി 100 കാറുകള്‍ മോഷ്ടിച്ച കള്ളന്മാരെ പിടികൂടി പൊലീസ്
കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ നൂറിലേറെ കാറുകള്‍ മോഷ്ടിച്ച രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഷ്ഹാദാര ജില്ലയില്‍ വച്ചാണ് സില്‍വര്‍ നിറമുള്ള മാരുതി ബ്രെസ്സയില്‍ കടന്നു കളയാന്‍ ശ്രമിച്ച കുനാലിനെയും അടുത്ത സഹായി ഷാഹിദിനെയും പൊലീസ് പിന്തുടര്ന്ന് പിടികൂടിയത്. ആക്ഷന്‍ സിനിമകളെ വെല്ലുന്ന രീതിയിലായിരുന്നു കുനാലിന്റെയും സഹായിയുടെയും പ്രതികരണമെന്നാണ് പൊലീസ് പറയുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് വാഹനങ്ങളാല്‍ ചുറ്റപ്പെട്ടെങ്കിലും ഒരു തരത്തിലും കീഴടങ്ങാന്‍ തയ്യാറാവാതിരുന്ന കുനാല്‍ കാര്‍ പുറകോട്ടെടുത്തപ്പോള്‍ മറ്റൊരു പൊലീസ് വാഹനത്തില്‍ ഇടിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശേഷം ഇരുമ്പ് വടിയുമായി കാറിന് പുറത്തെത്തിയ കുനാല്‍ മൂന്ന് പൊലീസുകാരെ പരിക്കേല്‍പ്പിച്ചു. കൂടാതെ ഒരു പിസ്റ്റള്‍ പുറത്തെടുത്ത് പൊലീസുകാരെ ഇയാള്‍ ഭീഷണപ്പെടുത്തുകയും ചെയ്തെന്ന് സബ് ഇന്‍സ്പെക്ടര്‍ റോഹ്താഷ് പറയുന്നു.
എന്നാല്‍, ഭാഗ്യവശാല്‍ ഇതൊരു കളിത്തോക്കായിരുന്നെന്നും ശേഷം പൊലീസ് ഇവരെ കീഴ്പ്പെടുത്തുകയും ചെയ്തെന്നും ഇദ്ദേഹം പറഞ്ഞു. വളരെ വലിയ ക്രിമിനല്‍ പശ്ചാത്തലമാണ് കുനാലിനുള്ളതെന്ന് ഷാഹ്ദാര DCP മേഘ്ന യാദവ് പറഞ്ഞു.
രാത്രി കാലങ്ങളില്‍ കാര്‍ മോഷ്ടിക്കുന്ന ഇയാള്‍ക്കെതിരെ 21 കേസുകളുണ്ടെന്നും അധികൃതര്‍ അറിയുക്കുന്നു. പ്ലാസ്റ്റിക്ക് ചെയ്ത് രൂപം മാറ്റി പേരും മേല്‍വിലാസവും തിരുത്തിയതിനുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിരവധി അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ നിലവില്‍ ഭൂത്നാഥ് എന്നാണ് അറിയപ്പെടുന്നത്. വെറും അഞ്ച് മിനുട്ടുകള്‍ കൊണ്ട് കുനാലൊരു കാര്‍ മോഷ്ടിക്കുമെന്ന് പൊലീസ് പറയുന്നു. കറുത്ത മുഖംമൂടിയും ഗ്ലൗസുകളും ധരിച്ചാണ് ഇയാള്‍ കാര്‍ മോഷണത്തിനിറങ്ങുക.
Most Read:ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍
ലോക്കിംഗ് സംവിധാനങ്ങള്‍ പരാജയപ്പെടുത്താനായി ശക്തിയായ മാഗ്നെറ്റുകളാണത്രെ ഇയാള്‍ ഉപയോഗിക്കുക. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാനായി കൂറ്റന്‍ ഇരുമ്പ് ദണ്ഡുകളും ഇയാള്‍ കൈയ്യില്‍ കരുതും.
Most Read:2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.90 ലക്ഷം രൂപ മുതല്‍
എങ്ങനെ കാര്‍ മോഷ്ടിക്കാം എന്ന് കാണിച്ച് തരുന്ന വീഡിയോ പോലും ഇയാള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. അറസ്റ്റ് ചെയ്ത ഇയാളെ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് അധികൃതര്‍ കൊണ്ട് പോയത്. ശേഷം ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Source: Indianexpress