Just In
- 12 min ago ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- 59 min ago പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- 2 hrs ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- 13 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
Don't Miss
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Movies ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ട്രാഫിക്ക് നിയമലംഘം; ആഢംബര കാറിന് ലഭിച്ചത് അത്യാഢംബര പിഴ
ട്രാഫിക് നിയമലംഘനത്തിന് പോർഷ 911 കരേര S -ന്റെ ഉടമയ്ക്ക് 27.68 ലക്ഷം രൂപ അഹമ്മദാബാദ് പൊലീസ് പിഴ ചുമത്തി. പതിവ് പരിശോധനയ്ക്കിടെയാണ് പൊലീസ് പോർഷെയെ കൈ കാണിച്ചു നിർത്തിയത്.
പ്രദേശത്ത് നടക്കുന്ന പതിവ് പരിശോധനയെക്കുറിച്ച് അഹമ്മദാബാദ് പൊലീസ് ജനങ്ങളെ അറിയിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം നവംബർ അവസാനമാണ് ഈ അറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയത്.
എന്തുകൊണ്ട് 27.68 ലക്ഷം രൂപ പിഴ? പരിശോധന സമയത്ത് വാഹനത്തിന് സാധുവായ രേഖകളില്ലാതെ ഡ്രൈവറെ കണ്ടെത്തിയത്. കൂടാതെ വാഹനത്തിന് മുന്നിലും പിന്നിലും രജിസ്ട്രേഷൻ പ്ലേറ്റുകളും ഉണ്ടായിരുന്നില്ല. പൊലീസ് പോർഷ കസ്റ്റഡിയിൽ എടുക്കുകയും 9.80 രൂപ പിഴ ചുമത്തുകയും ചെയ്തു.
സംഭവം നടന്ന് ആറാഴ്ച കഴിഞ്ഞിട്ടും ഉടമയിൽ നിന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല എന്ന് പൊലീസ് പറയുന്നു. ഇതേ തുടർന്ന് RTO വിശദമായി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്.
JH01DB0524 എന്ന് രജിസ്റ്റർ നമ്പറിലുള്ള ഈ വാഹനത്തിനുമേൽ കൂടുതൽ നിയമലംഘനങ്ങൾ ചാർജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. കൂടാതെ ഈ വാഹനത്തിന് 2020 ജനുവരി മുതൽ 2033 ഓഗസ്റ്റ് വരെ 16 ലക്ഷം രൂപ ടാക്സ് അടയ്ക്കാനുമുണ്ടെന്ന് വ്യക്തമായി.
അതിനാലാണ് അഹമ്മദാബാദ് RTO ഇപ്പോൾ പിഴ പുതുക്കിയിരിക്കുന്നത്. 16 ലക്ഷം രൂപ കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതിയും, 4 ലക്ഷം രൂപ പിഴയും പിഴയും ഇതിൽ ഉൾപ്പെടുന്നു.
7.68 ലക്ഷം രൂപ കുടിശ്ശികയുടെ പലിശയിനത്തിലും RTO ഈടാക്കിയിട്ടുണ്ട്. എല്ലാം ചേർത്താണ് പിഴ തുക 27.68 ലക്ഷമായിരിക്കുന്നത്.
രാജ്യത്ത് ഒരു കാറിന് ഇതുവരെ ചുമത്തിയ ഏറ്റവും ഉയർന്ന പിഴയാണ് ഈ തുകയെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സാധുവായ ഇൻഷുറൻസ് പേപ്പറുകൾ, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശം വഹിക്കേണ്ടതുണ്ട്.
നിയമപ്രകാരം ഇത് നിർബന്ധമാണെങ്കിലും, ഹാർഡ് കോപ്പിക്ക് പകരം ഡിജിലോക്കർ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെ വാഹനത്തിന്റെ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ഉപയോഗിക്കുവാനും സർക്കാർ അനുവദിക്കുന്നു.
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ അടുത്തിടെ വർദ്ധിപ്പിക്കുകയും മോട്ടോർ വാഹന ഭേദഗതി നിയമം 2019 പ്രകാരം പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഡ്രൈവർമാർ ഇപ്പോഴും കഴിയുന്നത്ര നിയമങ്ങൾ ലംഘിക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്.