Just In
- 5 min ago ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
- 44 min ago മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- 1 hr ago നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- 2 hrs ago ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
Don't Miss
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Movies എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ
കൊറോണ വൈറസ് മഹാമാരി കാരണം, നിലവിൽ മെയ് 3 വരെ രാജ്യം മുഴുലൻ ലോക്ക്ഡൗണിലാണ്. എന്നിരുന്നാലും, അവശ്യ സേവന ദാതാക്കൾക്കും സർക്കാരിൽ നിന്ന് സാധുവായ ലോക്ക്ഡൗണ്‍ പാസ് ഉള്ള മറ്റ് സന്നദ്ധ പ്രവർത്തകർക്കും നിയമങ്ങളിൽ ഇളവ് ലഭിക്കുന്നു.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ഒരു സംഭവം ഇതാ ഇന്റർനെറ്റിൽ വൈറലാകുന്നു. പോർഷെ 718 ബോക്‌സ്‌റ്ററിൽ എത്തിയ 20 കാരനായ ഒരു യുവാവിനെ നഗർ സുരീക്ഷ സമിതി ഗാർഡ് റോഡിൽ നിർത്തി ഏത്തം ഇടീക്കുന്നതാണ് വീഡിയോ.
വാഹനത്തിന്റെ ഉടമയായ ശങ്കർ ദര്യാനി തന്റെ മഞ്ഞ 718 ബോക്‌സ്‌റ്ററിന് സമീപം ഏത്തമിടുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായി. വ്യവസായി പ്രമുഖനായ ദീപക് ദര്യാനിയുടെ മകനാണ് ശങ്കർ.
MOST READ: വെൽഫയർ എംപിവിക്ക് മോഡലിസ്റ്റ കിറ്റുമായി ടൊയോട്ട
വീഡിയോ വൈറലായതോടെ ശങ്കർ ഒരു പ്രതികരണ വീഡിയോ പുറത്തുവിട്ടു, സമീപത്തുള്ള ദരിദ്രർക്ക് ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്ത ശേഷം താൻ മടങ്ങിവരുമ്പോളായിരുന്നു സംഭവം എന്ന് അദ്ദേഹം വ്യക്തമാക്കി.
കാർ ഓടിക്കുന്നതിനിടയിൽ കഴുത്തിൽ ആവശ്യമായ ലോക്ക്ഡൗണ്‍ പാസ് തൂക്കിയിട്ടിരുന്നു, കൂടാതെ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നു. നഗർ സുരക്ഷ സമിതിയിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ തന്നെ തടയുകയായിരുന്നു.
MOST READ: കൊറോണയ്ക്ക് ശേഷവും പ്രൈവറ്റ് ബസുകൾ ലോക്ക്ഡൗണിൽ തന്നെ
ഈ സാഹചര്യത്തിയ പുറത്തുപോകാൻ ആവശ്യമായ എല്ലാ അനുമതികളും തനിക്ക് ഉണ്ടെന്ന് അവരോട് താൻ വിശദീകരിക്കാൻ ശ്രമിച്ചു എന്നും ശങ്കർ പറയുന്നു. എന്നിരുന്നാലും, സംഘം അതൊന്നും ശ്രദ്ധിച്ചില്ല എന്നു മാത്രമല്ല തന്നെ അധിക്ഷേപിക്കാനും തുടങ്ങി. ഫെയ്സ് മാസ്ക് ധരിക്കാത്തതിന് അവർ തന്നെ പരിഹസിക്കുകയും റോഡിൽ ഏത്തം ഇടീപ്പിക്കുകയും ചെയ്തു.
ശങ്കർ ദര്യാനി തന്റെ വാഹനത്തിന്റെ രേഖകളുമായി കാറിൽ നിന്നിറങ്ങുന്നതായി വീഡിയോയിൽ കാണിക്കുന്നു. ലോക്ക്ഡൗൺ പാസും അദ്ദേഹം കാണിച്ചു. കറുത്ത സുരക്ഷാ യൂണിഫോമിലുള്ള ഒരാൾ വടി പിടിച്ച് ഏത്തമിടാൻ ആജ്ഞാപിക്കുന്നതായും ഇതിൽ കാണാം. ശങ്കർ ഉത്തരവുകൾ പാലിക്കുകയും അതുപോലെതന്നെ ചെയ്യുകയും ചെയ്തു.
MOST READ: ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ
കൗൺസിൽ അംഗങ്ങളിൽ നിന്നുള്ളവർ തന്റെ മകനെ നിയമവിരുദ്ധമായി തടഞ്ഞുനിർത്തുകയും ഏത്തം ഇടീച്ചുവെന്നും ശങ്കറിന്റെ പിതാവ് പ്രസ്താവന ഇറക്കി.
തന്റെ മകൻ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അവർ പൊലീസിനെ അറിയിക്കേണ്ടതായിരുന്നു. തന്റെ മകനെതിരെ അതിക്രമം നടത്തിയതിന് ഇവർക്കെതിരെ ദീപക്ക് ദര്യാനി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും
കരസേന, അർദ്ധസൈനിക, പൊലീസ് മേഖലകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് നഗർ സുരീക്ഷ സമിതി. സുരക്ഷ സമിതിയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും നിയമങ്ങൾ നടപ്പിലാക്കുന്നതിനായി നഗരത്തിലുടനീളം നിലയുറപ്പിക്കുകയും ചെയ്യുന്നു.
HDFC ചൗക്കിലാണ് സംഭവം നടന്നതെന്ന് ഇൻഡോർ ASP ഗുരു പ്രസാദ് പ്രശാർ മാധ്യമങ്ങളോട് പറഞ്ഞു. സാധുവായ കാരണമില്ലാതെ ആരും റോഡിൽ ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ഒരു ഔദ്യോഗിക ചെക്ക് പോയിൻറ് ഉണ്ടായിരുന്നു. നിയമങ്ങൾ പാലിക്കാത്തവരും പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാത്തവരുമായ ആളുകളെ അവർ തടയുന്നു.
അവിടെയാണ് ശങ്കറിനെ തടഞ്ഞു നിർത്തി ഏത്തം ഇടീപ്പിച്ചത്. നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ആളുകൾക്ക് ഇത്തരം ശിക്ഷകൾ നൽകാൻ നിഗാം സൂരക്ഷ സമിതിയിലെ അംഗങ്ങൾക്ക് അധികാരമുണ്ടെന്നും ഗുരു പ്രസാദ് പറഞ്ഞു.
വീടുകളിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം പല സംസ്ഥാനങ്ങളിലെയും അധികാരികൾ ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇൻഡോറിൽ, മാസ്ക് ധരിക്കാൻ അധികൃതർ നിർദ്ദേശിച്ചെങ്കിലും അത് നിർബന്ധമല്ല.