Just In
- 18 min ago ജിംനിക്ക് ലക്ഷങ്ങളുടെ ഓഫറിട്ടാലും കാര്യമില്ല, ഥാർ 5-ഡോർ എസ്യുവി സ്വാതന്ത്ര്യ ദിനത്തിൽ ഇങ്ങെത്തും
- 1 hr ago ഇന്ത്യയിൽ ചരിത്രം കുറിച്ച് മഞ്ഞൻ മണ്ണുമാന്തി; 5 ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് JCB
- 14 hrs ago ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- 15 hrs ago വിദേശത്തുണ്ട് ഇന്ത്യയിലേയ്ക്ക് എത്തില്ല, പുത്തൻ സ്വിഫ്റ്റിൽ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ ഇവയൊക്കെ
Don't Miss
- Lifestyle രാമനവമി, ഹനുമാന് ജയന്തി, വിഷു; 2024 ഏപ്രിലിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
- Movies 'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
- Sports IPL 2024: ഹാര്‍ദിക് ദുരന്തം ക്യാപ്റ്റന്‍, 'കള്ളത്തരം' പുറത്തായി, ജിടിയെ ശരിക്കും നയിച്ചത് നെഹ്റ!
- News കൊടും ചൂട് തുടരും; സാധാരണയെക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടാം, 9 ജില്ലകളിൽ മുന്നറിയിപ്പ്
- Finance ഒരു വർഷത്തിനിടെ 91% നേട്ടം, തീ പാറി തീമാറ്റിക് ഫണ്ട് നിക്ഷേപം, അറിയാം മികച്ച 10 ഫണ്ടുകൾ
- Technology 202 രൂപയ്ക്ക് 13+ ഒടിടി പ്ലാറ്റ്ഫോമുകളും 400+ ചാനലുകളുമായി വിഐയുടെ പുതിയ പ്ലാൻ; പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
150 രൂപക്ക് 300 കി.മീ ഓടാം; ഹോംമെയിഡ് ഹൈഡ്രജന്‍ കാറുമായി കര്‍ഷകന്റെ മകന്
വില വര്‍ധനവിന്റെ ഈ കാലത്ത് ജനങ്ങള്‍ കൂടുതല്‍ ലാഭകരമായ ബദല്‍ ഇന്ധനങ്ങളോട് കുറച്ചൊക്കെ മമത കാണിച്ചു തുടങ്ങിയിട്ടുണ്ട്. ഒരുമുഴം മുമ്പേ എറിയാന്‍ പല മിടുക്കന്മാരും പുത്തന്‍ കണ്ടു പിടുത്തങ്ങള്‍ക്ക് പിന്നാലെയാണ്. 300 കിലോമീറ്റര്‍ ഓടാന്‍ വെറും 150 രൂപ മാത്രം ചെലവ് വരുന്ന ഹൈഡ്രജന്‍ കാര്‍ നിര്‍മിച്ച് കൈയ്യടി നേടുകയാണ് മഹാരാഷ്ട്ര സ്വദേശിയായ ഹര്‍ഷല്‍ നക്ഷാനെ.
മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ നിന്നുള്ള ഒരു കര്‍ഷകന്റെ മകനാണ് ഹര്‍ഷല്‍. വാണിയിലാണ് ഇവര്‍ താമസിക്കുന്നത്. തന്റെ വീട്ടിവെച്ച് ബാല്യകാല സുഹൃത്തായ കുനാല്‍ അസുത്കറിന്റെ സഹായത്തോടെയാണ് ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മ്മിച്ചത്.
മെക്കാനിക്കല്‍ എഞ്ചിനീയറായ ഹര്‍ഷല്‍ എം.ടെക് ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ വേണ്ടിയാണ് താന്‍ ഈ മലിനീകരണ രഹിത കാറില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഹര്‍ഷല്‍ പറയുന്നത്. വീട്ടില്‍ നിര്‍മ്മിച്ച കാര്‍ ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്നു. ഹര്‍ഷലിന്റെ അഭിപ്രായത്തില്‍ ഇത് സെല്‍ഫ് ഡ്രൈവ് കാറായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഇത് പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്. തന്റെ സമ്പാദ്യത്തില്‍ നിന്ന് 25 ലക്ഷം രൂപ കാറിനായി ചെലവഴിച്ചതായി ഹര്‍ഷല്‍ പറയുന്നു. ഹര്‍ഷല്‍ നിലവില്‍ ഇന്റര്‍നെറ്റില്‍ സേവന ദാതാവായി പ്രവര്‍ത്തിക്കുന്നു.
സെല്‍ഫ് ഡ്രൈവിംഗ് സിസ്റ്റത്തിനും ഹൈഡ്രജന്‍ ഇന്ധന സംവിധാനത്തിനും പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് ഹര്‍ഷല്‍ പറയുന്നു. ഇത് ഉത്പാദനത്തിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. കുറഞ്ഞത് 100 വാഹനങ്ങളുടെ സ്റ്റോക്ക് ഉള്ളപ്പോള്‍ വാഹനങ്ങള്‍ വില്‍ക്കാനാണ് പദ്ധതി. വന്‍തോതിലുള്ള ഉത്പാദനത്തോടെ വാഹനത്തിന്റെ വില കുറയാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ഹര്‍ഷലിന്റെ പദ്ധതി പോലെ ഈ ഹൈഡ്രജന്‍ കാറുകള്‍ എന്ന് റോഡുകളില്‍ കാണാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
സിസര്‍ ഡോറുകള്‍, സണ്‍റൂഫ്, ഓട്ടോണമസ് ഡ്രൈവിംഗ് എന്നിവ പ്രോട്ടോടൈപ്പ് വാഹനത്തിന് ലഭിക്കുന്നു. ഇവര്‍ നേരത്തെ തന്നെ മുന്‍കൂര്‍ ബുക്കിംഗ് എടുക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ കൃത്യമായ സവിശേഷതകള്‍ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ AiCars.in എന്ന വെബ്സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
ഹോംമെയിഡ് കാറുകള്‍ നിയമവിരുദ്ധമാണോ?
മോഡിഫിക്കേഷനുകള്‍ക്കും വീടുകളില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്കും ഇന്ത്യയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. ഗതാഗതയോഗ്യത തെളിയിക്കാന്‍ വിവിധ അധികാരികളുടെ അനുമതി ലഭിക്കുന്നതുവരെ ഇത്തരം വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല.
ഹൈഡ്രജന്‍ ഇന്ധന സംവിധാനത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ പക്ഷേ കൂടുതല്‍ അറിവില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ടൊയോട്ട മിറായി ഹൈഡ്രജന്‍ കാര്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ധനം ലഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ഹൈഡ്രജന്‍ കാറുകള്‍ ഇന്ത്യന്‍ റോഡുകളിലെത്തുന്നത് വളരെ അകലെയാണെന്ന് തോന്നുന്നു.
പൊതു റോഡുകളില്‍ ഇത്തരം മോഡിഫൈഡ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് സുപ്രീം കോടതിയും മോട്ടോര്‍ വാഹന വകുപ്പും നിരോധിച്ചിരിക്കുന്നു. അത്തരം വാഹനങ്ങള്‍ പ്രോജക്റ്റ് കാറുകളാകാം. റേസിംഗ് ട്രാക്കോ ഫാം ഹൗസോ പോലെയുള്ള സ്വകാര്യ സ്ഥലങ്ങളില്‍ അവ ഉപയോഗിക്കാനും കഴിയും. എന്നാല്‍ നിരത്തിലിറക്കിയാല്‍ പൊലീസ് പൊക്കും.
ഇന്ത്യയില്‍ വാഹന രൂപമാറ്റം അനുവദനീയമല്ല. ബുള്‍ബാറും മറ്റ് ഘടനാപരമായ മാറ്റങ്ങളും പോലുള്ള ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്സസറികളും നിരോധിച്ചിരിക്കുന്നു. ഒരു വാഹനത്തിന് വളരെ വലിപ്പമുള്ള ടയറുകളും നല്‍കാനും പാടില്ല. അത്തരം വാഹനങ്ങള്‍ ശരിയായ വെല്‍ഡിംഗ് ഉപകരണങ്ങളില്ലാതെ പ്രാദേശിക ഗാരേജുകളില്‍ നിര്‍മ്മിച്ചതിനാല്‍ അപകടകരമാണ്.
റോഡില്‍ പോകുമ്പോള്‍ വാഹനം തകര്‍ന്നാല്‍ അത് വലിയ അപകടത്തിന് ഇടവരുത്തും. രൂപമാറ്റം വരുത്തിയ വണ്ടികള്‍ മറ്റ് വാഹനത്തിലെ യാത്രക്കാരെ ആകര്‍ഷിക്കുന്നതും മറ്റൊരു കാരണമാണ്. ഇത് അവരുടെ ഡ്രൈവിംഗിലെ ശ്രദ്ധ തെറ്റിക്കും.