Just In
- 11 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 12 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 12 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 13 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Sports IPL 2024: സഞ്ജുവിന് നാണമില്ലേ..., കള്ളത്തരം കാട്ടി ജയിച്ചു! ഉടക്കി പോണ്ടിങ്- വിവാദം
- News കണ്ണൂര്‍ സിറ്റി ഗ്യാസ് പദ്ധതി: പൈപ്പിടല്‍ കണ്ണൂര്‍ കോര്‍പറേഷനിലെ വാര്‍ഡുകളില്‍ തുടങ്ങി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
കൊച്ചിയിലെ മോട്ടോർ വാഹന വകുപ്പ് വാഹനത്തിൽ അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസെടുത്തു . നിലവിൽ കൊച്ചിയിൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവ് പ്രകാരമാണ് ഈ വാഹനങ്ങൾക്കെതിരെ കേസെടുത്തത്. "ഓപ്പറേഷൻ റേസ്" എന്ന ഡ്രൈവ് നിലവിൽ സംസ്ഥാനത്തുടനീളം നടന്നുകൊണ്ടിരിക്കുകയാണ്.
അമിതവേഗതയിൽ വാഹനമോടിക്കുകയും നിയമവിരുദ്ധമായി വാഹനങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. എറണാകുളം RTO ജി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഡ്രൈവ് തുടരും. മഫ്തിയിലാണ് ആർടിഒ ഉദ്യാഗസ്ഥർ പരിശോധന നടത്തുന്നത്.
ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിൽ കൃത്രിമം കാണിച്ചതിന് പള്ളിക്കര സ്വദേശിയായ ഒരു വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. റേസിങ്ങിനിടെ മടക്കി മറയ്‌ക്കാവുന്ന തരത്തിലുളള നമ്പർ പ്ലേറ്റായിരിന്നു ഉപയോഗിച്ചിരുന്നത്. റേസിങ്ങിനിടെ വിദ്യാർത്ഥി പിടിക്കപ്പെട്ടില്ലെങ്കിലും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിൽ കൃത്രിമം കാണിക്കാനുവാനോ,എടുത്തു മാറ്റുവാനോ ആർക്കും അനുവാദമില്ല.
വിദ്യാർത്ഥിക്ക് 5000 രൂപ പിഴ ചുമത്തി. വാഹനത്തിൽ നടത്തിയ Modification എല്ലാം പഴയ രീതിയിലാക്കിയതിന് ശേഷം മോട്ടോർ വാഹന വകുപ്പിന് മുന്നിൽ ഹാജരാക്കുകയും പിഴയടക്കുകയും വേണം. ഹാജരാക്കുന്നതിൽ പിഴവ് വന്നാൽ വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കും.
ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിന്റെ സ്ഥാനം മാറ്റിയതിന് മറ്റൊരു മോട്ടോർ സൈക്കിൾ യാത്രക്കാരനെതിരെ കേസെടുത്തു. "ഷോറൂമിൽ നിന്ന് വാഹനം ഡെലിവറി ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പർ പ്ലേറ്റ് മാറ്റേണ്ടതില്ല" എന്ന് RTO ഇൻസ്പെക്ടർ ശ്രീ വിജേഷ് പറഞ്ഞു, അവ ഒരു പ്രത്യേക രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്, അത് കൊണ്ട് എളുപ്പത്തിൽ വായിക്കാനാകും. മറ്റ് നാല് മോട്ടോർ സൈക്കിൾ യാത്രക്കാരെ പിടികൂടിയത് നിയമപരമല്ലാത്ത എക്‌സ്‌ഹോസ്റ്റുകൾ ഉപയോഗിച്ചതിനാണ്.അവടക്കും പിഴ ചുമത്തിയിട്ടുണ്ട്.
കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഡ്രൈവ് തുടരും, റേസിംഗിൽ ഏർപ്പെട്ടിരിക്കുന്ന മോട്ടോർസൈക്കിൾ യാത്രക്കാരെ കണ്ടെത്തുന്നതിനും മാറ്റം വരുത്തിയ വാഹനങ്ങൾ ഓടിക്കുന്നത് പരിശോധിക്കുവാൻ ഉദ്യോഗസ്ഥരെ സാധാരണ വസ്ത്രത്തിൽ വിന്യസിക്കും. ഓരോ മാറ്റത്തിനും പ്രത്യേകം 5,000 രൂപ പിഴ ചുമത്തും, അതേസമയം റേസിംഗ് വീണ്ടും തുടരുകയാണെങ്കിൽ അത് ലൈസൻസ് സസ്പെൻഷനിലേക്കായിരിക്കും നയിക്കുക എന്നാണ് ഉദ്യാഗസ്ഥർ പറയുന്നത്.
മോഷണമോ കുറ്റകൃത്യമോ ഉണ്ടായാൽ വാഹനങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതിനാൽ നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നത് നിയമവിരുദ്ധമാണ്. ഈ നമ്പർ പ്ലേറ്റുകൾ ഒരു പ്രത്യേക വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഇത് മാത്രമല്ല, നമ്പർ പ്ലേറ്റ് വാഹനത്തിന്റെ ഷാസി നമ്പറുമായും എഞ്ചിൻ നമ്പറുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഒരു നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കേണ്ട ഫോണ്ട് സ്റ്റൈൽ, ഫോണ്ടിൻ്റെ വലുപ്പം, നിറം, മറ്റ് ഘടകങ്ങൾ എന്നിവയെക്കുറിച്ച് ആർടിഒ നൽകുന്ന വ്യക്തമായ നിർദ്ദേശങ്ങളുണ്ട്.
എച്ച്എസ്ആർപി നമ്പർ പ്ലേറ്റിന് ക്രോമിയം അധിഷ്ഠിത സ്റ്റാമ്പ്, തനതായ ലേസർ കോഡ്, നീക്കം ചെയ്യാനാവാത്ത സ്നാപ്പ്-ഓൺ ലോക്ക് എന്നിവയുണ്ട്, അതിനാൽ ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചാൽ നമ്പർ പ്ലേറ്റ് വീണ്ടും ഉപയോഗിക്കാനോ മാറ്റി സ്ഥാപിക്കാനോ കഴിയില്ല. കൂടാതെ, എല്ലാവർക്കും HSRP നമ്പർ പ്ലേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ അധികാരമില്ല.
ശരിയായ ടൂളുകൾ ഉപയോഗിച്ച് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ അനുമതിയുള്ള ഒരു ഡീലറെയോ ഗാരേജിനെയോ നിങ്ങൾ തിരയേണ്ടതുണ്ട്. സാധാരണയായി, പുതിയ വാഹനങ്ങൾ എച്ച്എസ്ആർപി നമ്പർ പ്ലേറ്റോടെയാണ് വരുന്നത്, അവ ഡീലർഷിപ്പുകളിലാണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്.