Just In
- 8 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 11 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 11 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 12 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍
കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി. ഞായറാഴ്ച ഉച്ചക്ക് 12.45നാണ് വെണ്ടുരുത്തി ചാനലില്‍ വിമാനം ഇറങ്ങിയത്.
മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. നാവികസേനയുടെ അനുമതിയോടെ വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു.
തുടര്‍ന്ന് നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി. മാലിയില്‍ നിന്നുള്ള വരവില്‍ ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് ചെയ്തത് കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാല്‍, സ്പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സ്വീകരിച്ചു.
MOST READ: ഉത്സവനാളുകളില്‍ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് മെര്‍സിഡീസ് ബെന്‍സ്
ഒരു മണിക്കൂര്‍ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകള്‍ക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയില്‍ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദില്‍ എത്തുകയുള്ളൂ.
വിമാനം കായലിലേക്ക് പറന്നിറങ്ങുന്നത് കാണാന്‍ വെണ്ടുരുത്തി പാലത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രദേശവാസികളും തടിച്ചുകൂടി. കൊച്ചിക്കാര്‍ക്ക് വേറിട്ട കാഴ്ചയായിരുന്നു സീ പ്ലെയ്ന്‍ ലാന്‍ഡിങ്ങും പറക്കലും.
MOST READ: ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ
വിമാനത്തിന് ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ എ.കെ ചാവ്ളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കൊച്ചിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഗോവയിലെ മാന്‍ഡോവി നദിയില്‍ ഇറങ്ങുന്ന സീപ്ലെയിന്‍ പുലര്‍ച്ചെ അവിടെ നിന്ന് പുറപ്പെട്ട് സബര്‍മതിയിലെത്തും.
ഒക്ടോബര്‍ 31-നാണ് ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഗുജറാത്തില്‍ ആരംഭിക്കുന്നത്. സബര്‍മതി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാപ്രതിമ വരെയാണ് സര്‍വീസ്. വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടേയും മേല്‍നോട്ടത്തില്‍ സ്പൈസ് ജെറ്റ് കമ്പനിക്കാണ് സീപ്ലെയിന്‍ സര്‍വീസിന്റെ ചുമതല.
MOST READ: 2020 സെപ്റ്റംബറില്‍ 1.18 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട CB ഷൈന്‍
മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും നാല് മണിക്കൂറോളം തുടര്‍ച്ചയായി പറക്കാനും സീപ്ലെയിനിന് കഴിയും. നിലവില്‍ രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പറന്നശേഷം ഒരു ഇടവേള എടുക്കാറുണ്ട്. മാലിയില്‍നിന്ന് കൊച്ചിയിലേക്കു ഏകദേശം 750 കിലോമീറ്ററുണ്ടായിരുന്നു, അതിനാലാണ് നേരിട്ട് ഗുജറാത്തിലേക്ക് പോകാന്‍ കഴിയാത്തത്.
അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍ എട്ട് സ്ട്രിപ്പുകളും അഹമ്മദാബാദില്‍ നിന്ന് നാല് വിമാനങ്ങളും ഉണ്ടാകും. ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് 4,800 രൂപ ആയിരിക്കും. വൈകുന്നേരം 6 മണിവരെ മാത്രമായിരിക്കും സീപ്ലെയിന്‍ സര്‍വീസ് നടത്തുക. സീപ്ലെയിനില്‍ ഒരു യാത്രയില്‍ പതിനാല് യാത്രക്കാര്‍ സഞ്ചരിക്കാം. 220 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര 45 മിനിറ്റിനുള്ളില്‍ ലക്ഷ്യത്തിലെത്തും.
പ്രമുഖ വ്യോമയാന കമ്പനിയായ സ്പൈസ് ജെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സീപ്ലെയിന്‍. ട്വിന്‍ ഒട്ടര് 300 എന്ന പേരില്‍ അറിയപ്പെടുന്ന ഈ സീപ്ലെയിന്‍ രജിസറ്റര്‍ ചെയ്തിരിക്കുന്നത് സ്പൈസ് ജെറ്റ് ടെക്നിക്കിന്റെ പേരിലാണ്.