Just In
- 1 hr ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 2 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 3 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 4 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
Don't Miss
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ
ഒരിക്കൽ മോഷ്ടിക്കപ്പെട്ട ഹെഡ്ലൈറ്റുകളും മാറ്റിസ്ഥാപിച്ച ടയറുകളും ഒഴികെ, കുടുംബത്തിലേക്ക് വന്നിട്ട് 70 വർഷങ്ങൾ പിന്നിട്ടിട്ടും സൺ സൈക്കിൾ അതേപടി തന്നെ തുടരുന്നു.
1950 -ലാണ് മാർഷൽ.A.പെരേരയ്ക്ക് മർച്ചന്റ് നേവി സുഹൃത്ത് ജോണിന്റെ സമ്മാനം എന്ന നിലയിൽ സൈക്കിൾ ലഭിച്ചത്. മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് ടീ-കമ്പനിയിൽ സീനിയർ സെക്രട്ടറിയായിരുന്നു മാർഷൽ. ഇംഗ്ലണ്ടിലെ കാൾട്ടൺ ഫാക്ടറിയിൽ നിർമ്മിച്ച സൺ ബ്രാൻഡഡ് സൈക്കിളായിരുന്നു ഇത്.
ഒരു കുടുംബ സ്വത്ത് എന്നപോലെ, മാർഷൽ പെരേരയ്ക്ക് ശേഷം മൂന്ന് തലമുറകൾക്ക് സൈക്കിൾ കൈമാറി. അദ്ദേഹത്തിന്റെ മൂന്ന് മക്കൾ അലക്സാണ്ടർ ഷോർട്ട്പൂൾ, ഷെർലി പോൾ, സിറിൽ പെരേര എന്നിവർ ഇത് ഉപയോഗിച്ചു. അവർക്ക് പിന്നാലെ അവരുടെ കുട്ടികളും സൈക്കിൾ ഉപയോഗിച്ചു. ഇപ്പോൾ നാലാം തലമുറ, അതായത് മാർഷലിന്റെ വലിയ കൊച്ചുമക്കളാണ് ഇത് ഉപയോഗിക്കുന്നത്.
MOST READ: കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ
തിരുവനന്തപുരത്തെ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ജോൺ ജെ പോൾ, ജൂൺ 3, ലോക സൈക്കിൾ ദിനത്തിൽ സൺ സൈക്കിളിനൊപ്പം തന്റെ കുടുംബത്തിന്റെ ബന്ധത്തെ വെളിപ്പെടുത്തുന്ന ഫോട്ടോകളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തിരുന്നു. മാർഷലിന്റെ മക്കളിൽ രണ്ടാമത്തെയാളായ ഷേർലി പോളിന്റെ മൂത്ത മകനാണ് ജോൺ.
കണ്ണൻ ദേവൻ ക്ലബിൽ പോയി ടെന്നീസ് കളിക്കാൻ എന്റെ മുത്തച്ഛൻ എല്ലാ വൈകുന്നേരവും ഈ സൈക്കിൾ ഉപയോഗിച്ചു. തന്റെ മക്കളായ എന്റെ അമ്മയും അമ്മാവന്മാരും അതും ഉപയോഗിച്ചു എന്ന് ജോൺ പറയുന്നു.
MOST READ: ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും
പിന്നീട് എന്റെ അമ്മാവന്മാർ ജോലിക്ക് പോയപ്പോൾ അത് മൂന്നാറിൽ തന്നെ തുടർന്നു, അവർ സന്ദർശിക്കുമ്പോഴെല്ലാം സൈക്കിൾ ഉപയോഗിച്ചിരുന്നു. എന്റെ അമ്മയുടെ മൂത്ത സഹോദരൻ അലക്സാണ്ടർ ഷോർട്ട്പൂൾ ബെംഗളൂരുവിലേക്ക് പോയി.
അദ്ദേഹത്തിന്റെ മകൻ അനിൽ ആൽഡ്രിൻ അലക്സാണ്ടർ ഒരു ഹോക്കി കളിക്കാരനും 1999 ൽ ഇന്ത്യൻ ടീം ക്യാപ്റ്റനുമായിരുന്നു. എന്റെ അമ്മയുടെ മറ്റൊരു സഹോദരൻ സിറിൽ മാറ്റുപെട്ടിയിലേക്ക് മാറിയിരുന്നു എന്നും ജോൺ വ്യക്തമാക്കുന്നു.
MOST READ: ഫോർച്യൂണർ ഫെയ്സ്ലിഫ്റ്റ്; ആക്സസറി കിറ്റ് അവതരിപ്പ് ടൊയോട്ട
1981 -ൽ കുടുംബം തിരുവനന്തപുരത്തേക്ക് മാറി, സൈക്കിളും അവരോടൊപ്പം അങ്ങനെ തലസ്ഥാന നഗരിയിൽ എത്തി. ഷേർലിയുടെ മക്കളായ ജോർജും, ജോണും ഇത് ഉപയോഗിച്ചിരുന്നു. അവർ വളരുന്തോറും അത് അവരുടെ സ്കൂളിലേക്കും കോളേജിലേക്കുമുള്ള യാത്രകളിൽ ഒപ്പമുണ്ടായിരുന്നു.
ഇപ്പോൾ, തന്റെ സഹോദരന്റെ കുട്ടികളാണ് ഇത് ഉപയോഗിക്കുന്നത് എന്ന് ജോൺ പറയുന്നു. ഈ പതിറ്റാണ്ടുകളായി സൺ സൈക്കിൾ ഒരിക്കലും ഒരു പ്രശ്നമുണ്ടാക്കിയിട്ടില്ല. ഒരു തരി തുരുമ്പ് പോലും അടിച്ചിട്ടില്ല.
MOST READ: കുപ്പയിൽ നിന്നും മോചനം നേടി റെട്രോ മോഡിഫൈഡ് കോണ്ടസ
കണ്ണൻ ദേവൻ ക്ലബിൽവെച്ച് പണ്ട് ലൈറ്റുകൾ മാത്രം മോഷ്ടിക്കപ്പെട്ടിരുന്നു എന്നത് ഒഴിച്ച് സൈക്കിളിന്റെ ഒരു ഭാഗവത്തിനും കേടപാടുകൾ സംഭവിച്ചിട്ടില്ല. തേയാമാനം സംഭവിക്കുന്നത് അനുസരിച്ച് ടയറുകളും മറ്റും മാറ്റിസ്ഥാപിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.