Just In
- 48 min ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 1 hr ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- 2 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- 3 hrs ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
Don't Miss
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി
ഇന്ത്യന്‍ നിരത്തുകളിലോടുന്ന കാറുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടായി വരുന്നത്. വര്‍ധിച്ച് വരുന്ന കാറുകള്‍ കാരണം പൊതുനിരത്തിലുണ്ടാവുന്ന ട്രാഫിക്ക് ജാമുകള്‍ നിരന്തര തലവേദനയാണ്. ഈ പ്രശ്നങ്ങളെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുമുണ്ട്. ഈ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം സര്‍ക്കാര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുമ്പ് കുടുംബാസൂത്രണം പദ്ധതി നടപ്പാക്കാനായി 'നാം രണ്ട് നമുക്ക് രണ്ട്' എന്ന ക്യാംപയിന് സര്‍ക്കാര്‍ നടത്തിയിരുന്നു. കാറുകളുടെ വര്‍ധനവ് തടയാനായി ഇതേ മാതൃക സര്‍ക്കാര്‍ പിന്തുടരുമെന്നാണ് സൂചന.
ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ തന്നെ സുപ്രീം കോടതി പുറപ്പെടുവിക്കും. ഒരു വ്യക്തിയ്ക്ക് അഞ്ചിലധികം കാറുകളുള്ളതെല്ലാം വളരെ ഗൗരവകരമായി കണക്കിലെടുക്കേണ്ട കാര്യങ്ങളാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Most Read:പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം
ഒരു കാര്‍ സ്വന്തമാക്കുന്നത് മനസിലാക്കാം, എന്നാല്‍ അഞ്ചിലധികം കാറുകള്‍ സ്വന്തമാക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. ഇത്തരക്കാര്‍ക്ക് തടയിടണമെങ്കില്‍ ഒരു വ്യകതിയ്ക്കോ കുടംബത്തിനോ സ്വന്തമാക്കാവുന്ന കാറുകളുടെ എണ്ണത്തില്‍ പരിധി വയ്ക്കണമെന്നും കോടതി കൂട്ടിച്ചര്‍ത്തു.
നിലവില്‍ മൂന്ന് ലക്ഷത്തോളം ഓട്ടോറിക്ഷകള്‍ക്ക് ദില്ലിയില്‍ വിലക്കുണ്ട്. ഇവ ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് പരിഷ്ക്കരിക്കാനും ഇവയ്ക്ക് മേലുള്ള കോടതി വിലക്ക് മാറ്റാനും ഒരു ഓട്ടോ മാനുഫാക്ചറിംഗ് കമ്പനി നല്കിയ ഹര്‍ജിയിലാണ് കോടതി ഇവ നിരീക്ഷിച്ചത്.
ദിനംപ്രതി വര്‍ധിച്ച് വരുന്ന വാഹനങ്ങള്‍ കാരണം പാര്‍ക്കിംഗ് ഇടങ്ങളില്‍ കൂടി തിരക്കുണ്ടാവുന്നതായും കോടതി പരാമര്‍ശിച്ചു. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ പോലും പരാജയപ്പെടുന്ന സാഹചര്യത്തില്‍ ആളുകള്‍ അവര്‍ക്ക് തോന്നുന്ന ഇടങ്ങളില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നു.
ഇത് കൂടുതല്‍ ട്രാഫിക്ക് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. റോഡിലെ വര്‍ധിച്ച് വരുന്ന വാഹനങ്ങള്‍ വിവിധ മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം തലവേദനയാണ്.
ദില്ലിയുടെ 2018-19 ഇക്കണോമിക്ക് സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, 2018 മാര്‍ച്ച് വരെ 1.09 കോടി വാഹനങ്ങള്‍ രാജ്യ തലസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ 70 ലക്ഷത്തിലുമധികം ഇരുചക്ര വാഹനങ്ങളാണ്.
Most Read:ജീപ്പ് കോമ്പസ് സ്പോര്‍ട് പ്ലസ് വിപണിയില്‍ - വില 15.99 ലക്ഷം രൂപ
ദില്ലിയെക്കാളും അഞ്ചിരട്ടി കൂടുതലാണ് മുംബൈയിലുള്ള കാറുകളുടെ എണ്ണമെന്നാണ് മറ്റൊരു കണക്ക്. നിരത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്ന കാറുകള്‍ ട്രാഫിക്ക് പ്രശ്നങ്ങള്‍ക്ക് മാത്രമല്ല വഴിയൊരുക്കുക. മറിച്ച് പരിസ്ഥിതി മലിനീകരണം, റോഡപകടങ്ങളിലെ വര്‍ധന എന്നിവയ്ക്കും വഴിയൊരുക്കും.
Source: NDTV