Just In
- 1 hr ago ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
- 14 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 15 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 15 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
Don't Miss
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Finance കീശ നിറയ്ക്കണോ, ടാറ്റാ ഗ്രൂപ്പ് ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Movies എനിക്ക് ഭ്രാന്താണെന്ന് പറയുമായിരുന്നു; മഹേഷിന്റെ പ്രതികാരം ഇറങ്ങുമ്പോഴും ഞാന്‍ കടത്തില്‍ !
- Technology ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
- News ജാഗ്രത വേണം, ചൂടിന് കുറവില്ല; ഇന്ന് 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്
താൻ ചെയ്യാത്ത കുറ്റത്തിന് പിഴ ലഭിക്കുന്നത് നമുക്ക് ആർക്കും അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല. അടുത്തിടെ പൂനെയിൽ അനധികൃത പാർക്കിംഗ് കാരണം ഒരു ഹ്യുണ്ടായി ക്രെറ്റയുടെ ഉടമയ്ക്കു പിഴ ഈടാക്കി എത്തിയ കേസ് പുറത്ത് കൊണ്ടു വന്നത് തിരക്കിനിടയിൽ രാജ്യത്ത് അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ചില തിരിമറികളാണ്.
നിയമം ലംഘിച്ചതിന് ഹ്യുണ്ടായി ക്രെറ്റയ്ക്കുമേൽ ചുമത്തിയ പിഴ യഥാർത്ഥത്തിൽ ലഭിച്ചത് മറ്റൊരു വ്യക്തിക്കാണ്. ഇദ്ദേഹം ഒരു ടാറ്റ നെക്സോണിന്റെ ഉടമയാണ്.
2019 മുതൽ പുതിയ മോട്ടോർ വാഹന നിയമങ്ങൾ നടപ്പിലാക്കിയതുമുതൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ജനങ്ങൾക്കു ലഭിക്കുന്ന ചലാനുകളുടെ എണ്ണം ഇന്ത്യയിലുടനീളം വളരെയധികം വർദ്ധിച്ചു. ഇതിനൊപ്പം, പുറപ്പെടുവിക്കുന്ന ചലാനുകളിൽ തെറ്റായി ഈടാക്കുന്നവയുടെ എണ്ണവും വളരെ കൂടുതലാണ്.
നിയമലംഘനം നടത്താത്ത വ്യക്തികളുടെ മേൽ നിരവധി അവസരങ്ങളിൽ പൊലീസ് ചലാൻ പുറപ്പെടുവിച്ച നിരവധി കേസുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഈ ടാറ്റ നെക്സോണിന്റെ ഉടമയ്കേകും സമാനമായ ഒരു കേസാണ് വന്നിരിക്കുന്നത്.
പൂനെ സ്വദേശിയായ ഇന്ത്യൻ ഓട്ടോ ബ്ലോഗിന്റെ വെല്ലബ് ജാൻഡെക്കാണ് തന്റെ കാർ നോ പാർക്കിംഗ് സോണിൽ പാർക്ക് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു ചലാൻ അടുത്തിടെ ലഭിച്ചത്. എന്നാൽ ഈ കേസിൽ രണ്ട് തെറ്റുകൾ പുറത്തുവന്നിട്ടുണ്ട്.
ആദ്യത്തെ കാര്യം, അദ്ദേഹത്തിന്റെ കാർ ആ സമയത്ത് പതിവ് അറ്റകുറ്റപ്പണികൾക്കായി സർവ്വീസ് സെന്ററിലായിരുന്നു എന്നതാണ്. രണ്ടാമതായി, ചലാൻ വന്നത് ഒരു ഹ്യുണ്ടായി ക്രെറ്റയ്ക്കാണ്, വെല്ലബിന്റെ വാഹനം ടാറ്റയുടെ നെക്സോൺ എസ്യുവിയാണ്.
ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചപ്പോൾ, ഒരു ഹ്യുണ്ടായി ക്രെറ്റ എസ്യുവി വെല്ലബിന്റെ വാഹനത്തിന്റെ അതേ വ്യാജ നമ്പർ പ്ലേറ്റുമായി പരിസരത്ത് കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി.
പരാതിയുമായി വെല്ലബ് ലോക്കൽ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പോയി. അവിടെ അധികാരികൾ സഹായിക്കാതെ വന്നപ്പോൾ അദ്ദേഹം ഇ-ചലാൻ പുറപ്പെടുവിച്ച ഫർഷഖാന ട്രാഫിക് പോലീസ് സ്റ്റേഷനിൽ പോയി.
തെളിവുകളുമായി യാർവാഡ പോലീസ് സ്റ്റേഷനിൽ വരാൻ അവിടത്തെ ട്രാഫിക് കളക്ടർ അവരോട് പറഞ്ഞു. ഇതിനുശേഷം പോലീസ് സംഭവത്തെ കുറിച്ച് ആഴത്തിൽ അന്വേഷിച്ചപ്പോൾ രാജ്യത്തുടനീളം ഇത്തരം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തി.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുമ്പോൾ ചലാൻ ഒഴിവാക്കാൻ പലരും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വെളിപ്പെട്ടു. അതോടൊപ്പം മറുവശത്ത്, സിസ്റ്റം തകരാറുകൾ കാരണം, തെറ്റായ ആളുകളുടെ ചലാനുകൾ പലതവണ പുറപ്പെടുവിച്ചിട്ടുമുണ്ട്.
പലരും ഈ ലഭിക്കുന്ന ചലാനുകൾ വ്യക്തമായി പരിശോധിക്കാതെ തങ്ങൾ എന്നോ നിയമം ലംഘിച്ചതിന്റെ പിഴയാണ് എന്ന പേരിൽ ഇവ അടയ്ക്കാറുമുണ്ട്. ഇനി മുതൽ നാം അൽപ്പം കൂടി ശ്രദ്ധയുള്ളവരായിരിക്കാം.