Just In
- 2 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 5 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 5 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 6 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- Movies വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു
ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മോട്ടോർസൈക്കിൾ മ്യൂസിയം ലോകത്തിലെ ഏറ്റവും ഉയർന്ന മ്യൂസിയമായിരുന്നു.
ഓസ്ട്രിയയുടെയും ഇറ്റലിയുടെയും അതിർത്തിയിലുള്ള ടിമ്മെൽജോച്ച് പാസിൽ സഹോദരന്മാരായ ആൽബൻ സ്കൈബറും അറ്റില സ്കൈബറും ചേർന്ന് 2016 -ലാണ് ഇത് തുറന്നത്, ചരിത്രപരമായ 230 മോട്ടോർ സൈക്കിളുകൾ, പകർപ്പുകൾ, അപൂർവ വിന്റേജ് കാറുകൾ എന്നിവ ഇവിടെ ഉണ്ടായിരുന്നു.
റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക അഗ്നിശമന സേനയെ പുലർച്ചെ 4.30 -ഓടെയാണ് രണ്ട് മ്യൂസിയം സ്റ്റാഫ് അംഗങ്ങൾ വിവരമറിയിച്ചത്.
അവരിലൊരാൾ പോർട്ടബിൾ ഫയർഎക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും കനത്ത പുക കാരണം അദ്ദേഹം ഇവാക്കുവേറ്റ് ചെയ്യാൻ നിർബന്ധിതനായി.
അഗ്നിശമന സേനാംഗങ്ങൾ അവിടെയെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ ഫോൾസ് സീലിംഗ് തീ വിഴുങ്ങയിരുന്നു. മുഴുവൻ ഘടനയും മരം കൊണ്ട് നിർമ്മിച്ചതുകൊണ്ട്, എല്ലാം വേഗത്തിൽ കത്തി നശിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലിന് കാര്യമായ ഫലമുണ്ടായില്ല.
ഒരു പ്രത്യേക പ്രദേശത്തേക്ക് തീ ഉൾക്കോള്ളിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടും രണ്ട് മണിക്കൂറിനുള്ളിൽ കെട്ടിടം മുഴുവൻ കത്തിയമർന്നു. 60 ഓളം അഗ്നിശമന സേനാംഗങ്ങൾ സംഭവത്തിൽ ഇടപെട്ടിരുന്നു.
വാട്ടർ കാനോനുകളും സ്നോ ബ്ലോവറുകളും ഉപയോഗിച്ച് തീ കെടുത്തി. ഒരു വാഹനം പോലും രക്ഷപ്പെടുത്താനായിട്ടില്ലെന്നാണ് കരുതുന്നത്. പരിക്കുകളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം അധികൃതർ പരിശോധിക്കുന്നുണ്ട്, നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഏകദേശ കണക്ക് പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും, എണ്ണമറ്റ ശേഖരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുകയാണെങ്കിൽ, അവിടെ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ വിലമതിപ്പ് നിങ്ങൾക്ക് ലഭിക്കും.
1912 -ലെ അപൂർവ ഹംബർ റേസിംഗ് മോട്ടോർബൈക്ക് പോലെ ചില ഹൈലൈറ്റുകൾ മ്യൂസിയം പ്രദർശിപ്പിച്ചിരുന്നു.