Just In
- 2 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 2 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 2 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 3 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Movies ട്രെയിനില്‍ വിശന്നിരുന്ന എനിക്ക് ഭക്ഷണം തന്ന ആ യുവാവ്; സുരേഷ് ഗോപിയെക്കുറിച്ച് മണിയന് പിള്ള രാജു
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു
ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മോട്ടോർസൈക്കിൾ മ്യൂസിയം ലോകത്തിലെ ഏറ്റവും ഉയർന്ന മ്യൂസിയമായിരുന്നു.
ഓസ്ട്രിയയുടെയും ഇറ്റലിയുടെയും അതിർത്തിയിലുള്ള ടിമ്മെൽജോച്ച് പാസിൽ സഹോദരന്മാരായ ആൽബൻ സ്കൈബറും അറ്റില സ്കൈബറും ചേർന്ന് 2016 -ലാണ് ഇത് തുറന്നത്, ചരിത്രപരമായ 230 മോട്ടോർ സൈക്കിളുകൾ, പകർപ്പുകൾ, അപൂർവ വിന്റേജ് കാറുകൾ എന്നിവ ഇവിടെ ഉണ്ടായിരുന്നു.
റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക അഗ്നിശമന സേനയെ പുലർച്ചെ 4.30 -ഓടെയാണ് രണ്ട് മ്യൂസിയം സ്റ്റാഫ് അംഗങ്ങൾ വിവരമറിയിച്ചത്.
അവരിലൊരാൾ പോർട്ടബിൾ ഫയർഎക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും കനത്ത പുക കാരണം അദ്ദേഹം ഇവാക്കുവേറ്റ് ചെയ്യാൻ നിർബന്ധിതനായി.
അഗ്നിശമന സേനാംഗങ്ങൾ അവിടെയെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ ഫോൾസ് സീലിംഗ് തീ വിഴുങ്ങയിരുന്നു. മുഴുവൻ ഘടനയും മരം കൊണ്ട് നിർമ്മിച്ചതുകൊണ്ട്, എല്ലാം വേഗത്തിൽ കത്തി നശിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലിന് കാര്യമായ ഫലമുണ്ടായില്ല.
ഒരു പ്രത്യേക പ്രദേശത്തേക്ക് തീ ഉൾക്കോള്ളിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടും രണ്ട് മണിക്കൂറിനുള്ളിൽ കെട്ടിടം മുഴുവൻ കത്തിയമർന്നു. 60 ഓളം അഗ്നിശമന സേനാംഗങ്ങൾ സംഭവത്തിൽ ഇടപെട്ടിരുന്നു.
വാട്ടർ കാനോനുകളും സ്നോ ബ്ലോവറുകളും ഉപയോഗിച്ച് തീ കെടുത്തി. ഒരു വാഹനം പോലും രക്ഷപ്പെടുത്താനായിട്ടില്ലെന്നാണ് കരുതുന്നത്. പരിക്കുകളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം അധികൃതർ പരിശോധിക്കുന്നുണ്ട്, നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഏകദേശ കണക്ക് പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും, എണ്ണമറ്റ ശേഖരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുകയാണെങ്കിൽ, അവിടെ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ വിലമതിപ്പ് നിങ്ങൾക്ക് ലഭിക്കും.
1912 -ലെ അപൂർവ ഹംബർ റേസിംഗ് മോട്ടോർബൈക്ക് പോലെ ചില ഹൈലൈറ്റുകൾ മ്യൂസിയം പ്രദർശിപ്പിച്ചിരുന്നു.