Just In
- 25 min ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- 1 hr ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- 2 hrs ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- 14 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
Don't Miss
- News ഇത് ശൈലജ ടീച്ചറാണ്: നിപയും കോവിഡും മാത്രമല്ല, കോണ്‍ഗ്രസും നാടിനാപത്തെന്ന് എം സ്വരാജ്
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
വരുമാനം മുട്ടും; പെട്രോൾ ഡീസൽ വിലകൾ GST -ക്ക് കീഴിൽ വന്നാൽ സർക്കാരുകളുടെ നഷ്ടം ഇങ്ങനെ
കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വിലകൾക്ക് ഒരു ശമനം വരുത്താൻ ചരക്ക് സേവന നികുതി അല്ലെങ്കിൽ GST -യുടെ പരിധിയിൽ മോട്ടോർ ഇന്ധനങ്ങൾ കൊണ്ടുവരാനുള്ള ആവശ്യത്തിന് ആക്കം കൂടുകയാണ്.
ഏറെ ചർച്ച ചെയ്യപ്പെട്ടതും ഊഹാപോഹങ്ങൾ സൃഷ്ടിച്ചതുമായ ഈ വിഷയം ലക്നൗവിൽ നടക്കുന്ന 45-ാമത് GST കൗൺസിൽ യോഗത്തിൽ വെള്ളിയാഴ്ച ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ ഇതിനൊരു തീർപ്പ് ലഭിക്കുമെന്നാണ് കരുതിയിരുന്നത്.
പെട്രോളും ഡീസലും GST പരിധിക്ക് കീഴിൽ കൊണ്ടുവരുന്നത് GST കൗൺസിലിന്റെ അജണ്ടയിലപണ്ടായിരുന്നത് കേരള ഹൈക്കോടതിയുടെ ഓർഡർ പ്രകാരം മാത്രമായിരുന്നു എന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പിന്നീട് വ്യക്തമാക്കി.
ഈ വർഷം ജൂണിൽ, ഒരു ഹർജിയുടെ അടിസ്ഥാനത്തിൽ, കേരള ഹൈക്കോടതി, GST പരിധിയിൽ മോട്ടോർ ഇന്ധനങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ GST കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിലവിൽ പെട്രോളിനും ഡീസലിനും GST കൊണ്ടുവരാൻ സമയമായിട്ടില്ലെന്നാണ് GST കൗൺസിലിന്റെ വിലയിരുത്തൽ, വെള്ളിയാഴ്ചത്തെ യോഗത്തിന് ശേഷം ധനമന്ത്രി ഇത് വ്യക്തമാക്കി. തീരുമാനം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
അസംസ്കൃത എണ്ണ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ, വ്യോമയാന ടർബൈൻ ഇന്ധനം (ATF) തുടങ്ങിയ സാധനങ്ങൾ GST പരിധിയിൽ നിന്ന് 2017 ജൂലൈ 1 -ന് പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നപ്പോൾ ഒഴിവാക്കിയിരുന്നു. ഈ ചരക്കുകളിൽ നിന്നുള്ള കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും വരുമാനത്തെ ആശ്രയിച്ചാണ് ഇത് ചെയ്തത്.
പെട്രോളിനും ഡീസലിനും GST വേണമെന്ന ആവശ്യം
അടുത്തിടെ, ഡിമാൻഡ് റിക്കവറിയുടെ പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വില വർധിച്ചത് കരാണം പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നു. ഇത് പെട്രോളും ഡീസലും GST -യുടെ പരിധിയിൽ കൊണ്ടുവരണം എന്ന് ആവശ്യം ഉയരാൻ കാരണമായി.
നിലവിൽ, മോട്ടോർ ഇന്ധന വിലയിൽ നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതി ഘടകങ്ങളാണ് ഇതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നത്. വാസ്തവത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ പെട്രോൾ റീട്ടെയിൽ വിലയുടെ 60 ശതമാനവും, ഡീസൽ റീട്ടെയിൽ നിരക്കിന്റെ 54 ശതമാനവും സംഭാവന ചെയ്യുന്നു.
കേന്ദ്ര സർക്കാർ എക്സൈസ് തീരുവയും ചരക്ക് ചാർജുകളും ചുമത്തിയതിനു പുറമേ, മോട്ടോർ ഇന്ധനങ്ങൾക്ക് വ്യത്യസ്ത സംസ്ഥാന സർക്കാരുകളിൽ നിന്നും ഡീലർ കമ്മീഷനുകളിൽ നിന്നും വേരിയബിൾ വാറ്റ് തുകകളും ആകർഷിക്കപ്പെടുന്നു.
ഇത് ഇന്ത്യയിലുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വ്യത്യസ്ത റീട്ടെയിൽ വിലകൾക്ക് കാരണമാകുന്നു. ഇവയെ GST -യുടെ കീഴിൽ കൊണ്ടുവരുന്നത് രാജ്യത്തുടനീളമുള്ള വിലനിർണ്ണയത്തിൽ ഏകത്വം കൊണ്ടുവരിക മാത്രമല്ല. ഈ നടപടി മോട്ടോർ ഇന്ധനങ്ങളുടെ വില കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
എന്തുകൊണ്ടാണ് ചില സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും GST -യെ എതിർക്കുന്നത്?
ചില സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും GST സ്വാഗതം ചെയ്യുമ്പോൾ ചില സംസ്ഥാനങ്ങൾ ഈ നീക്കത്തെ എതിർക്കുന്നു. പെട്രോളിനും ഡീസലിനും GST ചുമത്തുകയും മോട്ടോർ ഇന്ധനങ്ങൾക്കുള്ള നിലവിലെ നികുതി സംവിധാനം നിർത്തലാക്കുകയും ചെയ്യുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും.
പെട്രോളിനും ഡീസലിനും ഉയർന്ന വാറ്റ് നികുതി ചുമത്തുന്ന സംസ്ഥാനങ്ങൾ മോട്ടോർ ഇന്ധനങ്ങൾക്ക് GST നടപ്പാക്കുന്നത് പ്രതികൂലമായി ബാധിക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഉയർന്ന വാറ്റ് ചുമത്തുന്നവയിൽ ഉൾപ്പെടുന്നു.
ഈ സംസ്ഥാനങ്ങൾക്ക് പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഗണ്യമായ വരുമാനം നഷ്ടപ്പെടുമ്പോൾ, മോട്ടോർ ഇന്ധനങ്ങൾക്ക് കുറഞ്ഞ നികുതി ചുമത്തുന്ന മറ്റ് ചില സംസ്ഥാനങ്ങൾ വരുമാനത്തിൽ വർധനവ് കാണും.
പെട്രോളിന്റെയും ഡീസലിന്റെയും തുടർച്ചയായ വിലവർധനയ്ക്ക് പിന്നിലെ കാരണം കേന്ദ്രസർക്കാരിന്റെ വലിയ സെസ് വർധനയാണെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാനങ്ങളും മോട്ടോർ ഇന്ധനങ്ങൾ GST -യുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർക്കുന്നു.
ഉദാഹരണത്തിന്, കേന്ദ്ര സർക്കാർ സെസ് കുറച്ചാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ സഹായിക്കുമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ ഒരു പ്രസ്ഥാവനയിൽ പറഞ്ഞു. എന്നാൽ മോട്ടോർ ഇന്ധനങ്ങൾക്ക് GST ചുമത്തുന്നത് കേരളത്തിന് പ്രതിവർഷം 8,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.