Just In
- 10 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 11 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 12 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 12 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മഴയത്ത് മാൻഹോളിന് കാവൽ നിന്ന കാന്തയാണ് താരം
എല്ലാ വർഷവും മഴയിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും റോഡുകൾ വെള്ളത്താൽ മൂടപ്പെടാറും ഇത് നിരവധി അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തവണയും സ്ഥിതിയിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ വെള്ളത്താൽ മൂടപ്പെട്ട റോഡിൽ മാൻഹോളിനടുത്ത് മറ്റുള്ളവർക്ക് സഹായമായി മഴയത്ത് നിന്ന് മുന്നറിയിപ്പ് നൽകിയ ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓഗസ്റ്റ് നാലിന് മുംബൈയിൽ അമിതമായ മഴ ലഭിച്ചതിനെ തുടർന്ന് റോഡുകൾ പെട്ടെന്ന് തന്നെ വെള്ളത്തിനടിയിലായി.
ഇതോടെ വഴിയുടെ നടുക്കുള്ള മാൻഹോൾ തുറന്നു. എന്നാൽ ഈ തുറന്ന മാൻഹോളിൽ വീണ് ആർക്കും അപകടം ഉണ്ടാവാതിരിക്കാൻ 55 വയസുള്ള ഈ സ്ത്രീ എട്ട് മണിക്കൂറോളം നിന്ന് ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.
MOST READ: വില പരിഷ്ക്കരണവുമായി ടാറ്റ; ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്
മാൻഹോളിനടുത്ത് നിന്ന് വാഹനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയ കാന്ത മാരുതി കലൻ ഒരു വഴിയോര പൂ വിൽപ്പനക്കാരിയാണ്. 55 കാരിയായ കാന്ത മാരുതി കലനാണ് കുടുംബത്തിലെ ഏക സമ്പാദക.
അവരോടൊപ്പം നിലവിൽ മൂന്ന് കുട്ടികളുണ്ട്, അഞ്ച് കുട്ടികൾ കൂടി വിവാഹം ചെയ്ത് അയച്ചു എന്നും അവർ പറയുന്നു. തന്റെ ഭർത്താവ് ഒരു ട്രെയിൻ അപകടത്തെ തുടർന്ന് പക്ഷാഘാതം മൂലം കഷ്ടപ്പെടുന്നു എന്നും അദ്ദേഹം തങ്ങളിൽ നിന്ന് മാറിയാണ് താമസിക്കുന്നത് എന്നും കാന്ത വ്യക്തമാക്കി.
MOST READ: റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ
റോഡുകൾ വെള്ളത്തിനടിയിൽ അപ്രത്യക്ഷമായതിനാൽ തങ്ങളുടെ വീട്ടിലും വെള്ളപ്പൊക്കമുണ്ടായതായി കാന്ത പറയുന്നു. എന്നിരുന്നാലും, വെള്ളം വേഗത്തിൽ കുറയുന്നുവെന്ന് ഉറപ്പുവരുത്താൻ താൻ ഒരു മാൻഹോൾ തുറന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനായി അരികിൽ നിന്നു.
മാൻഹോൾ കവർ വെള്ളത്തിൽ മുങ്ങിയതിനുശേഷം സ്വന്തമായി പുറന്തള്ളാൻ കഴിയും. ഏതാനും മണിക്കൂറുകൾക്ക് ശേഷം ബിഎംസി അധികൃതർ സംഭവസ്ഥലത്തെത്തി കാന്തയെ ശകാരിച്ചു. എന്നാൽ അവർ സ്ത്രീക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.
MOST READ: ഉപഭോക്താക്കൾക്കായി ഹെൽത്ത് & ഹൈജീൻ ആക്സസറികൾ അവതരിപ്പിച്ച് ടാറ്റ
കട്ടിയുള്ള തുണികൊണ്ടാണ് അവർ മാൻഹോൾ കവർ തുറന്നത്. കവർ തുറക്കാൻ ഒരു ബൈക്ക് യാത്രക്കാരനും അവരെ സഹായിച്ചു. 2017 ലെ ദുരന്തത്തിന്റെ ഓർമ കാരണമാണ് താൻ അവിടെ നിന്ന് മാറാതിരുന്നത് എന്ന് കാന്ത പറയുന്നു.
അന്ന് വെള്ളം പുറന്തള്ളാൻ മാൻഹോൾ കവർ നീക്കം ചെയ്തപ്പോൾ ഡോ.ദീപക് അമരപുർകർ അതിൽ പെട്ട് മുങ്ങിമരിച്ചിരുന്നു.
വോർലിയിലെ കടലിനടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറ് മണിക്ക് ലിഡ് നീക്കം ചെയ്യുകയും കാന്ത അവിടെ മഴയിലും വെള്ളം നിറഞ്ഞ റോഡിലും ഒരു മണിവരെ നിൽക്കുകയും ചെയ്തു.
MOST READ: ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്
പോലീസുകാർ തന്നെ അഭിനന്ദിച്ചുവെന്നും വഴിയാത്രക്കാർ പോലും അഭിവാദ്യം ചെയ്തുവെന്നും കാന്ത പറയുന്നു എന്നാൽ മാൻഹോൾ കവർ നീക്കം ചെയ്തതിന് ബിഎംസി ഉദ്യോഗസ്ഥർ അവളെ ശകാരിച്ചുവെന്നും അവർ വ്യക്തമാക്കി.
ബിഎംസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളം നീക്കംചെയ്യാൻ സഹായിക്കുന്നതിനായി കാന്ത കാത്തിരുന്നുവെങ്കിലും അടുത്ത ദിവസം വരെ ആരും എത്തിയില്ലെന്ന് അവർ പറഞ്ഞു. കാന്ത ആ മാൻഹോൾ കവർ നീക്കം ചെയ്തില്ലെങ്കിൽ റോഡ് വളരെനേരം വെള്ളപ്പൊക്കത്തിൽ തുടരുമെന്ന് പ്രദേശവാസികൾ പോലും സമ്മതിക്കുന്നു.
മഴക്കാലത്ത് വെള്ളം കയറുന്ന തെരുവുകൾ ഇന്ത്യയിൽ വളരെ സാധാരണമാണ്. ഏറ്റവും വലുതും വികസിതവുമായ നഗരങ്ങൾ പോലും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
അത്തരം സാഹചര്യങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരുകയും വാഹനം വെള്ള കെട്ടുകളിലേക്ക് കൊണ്ടുപോകാതിരിക്കുകയും ചെയ്യുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
വെള്ളപ്പൊക്കം കാരണം റോഡ് ഉപരിതലം അദൃശ്യമാവുകയും വാഹനമോടിക്കുന്നവർക്ക് താഴെയുള്ള കുഴികളെക്കുറിച്ച് കാണാൻ സാധിക്കാത്തതിനാൽ അപകടങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.