Just In
- 18 min ago 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- 1 hr ago കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- 3 hrs ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 4 hrs ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
Don't Miss
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Movies 8 ടേക്കുകള്‍ പോയിട്ടും മമ്മൂട്ടിയ്ക്ക് ശരിയായില്ല; ഡബ്ബിംഗ് സമയത്തും പ്രശ്നമുണ്ടായി; സംവിധായകന്
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
മഴയത്ത് മാൻഹോളിന് കാവൽ നിന്ന കാന്തയാണ് താരം
എല്ലാ വർഷവും മഴയിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും റോഡുകൾ വെള്ളത്താൽ മൂടപ്പെടാറും ഇത് നിരവധി അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തവണയും സ്ഥിതിയിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ വെള്ളത്താൽ മൂടപ്പെട്ട റോഡിൽ മാൻഹോളിനടുത്ത് മറ്റുള്ളവർക്ക് സഹായമായി മഴയത്ത് നിന്ന് മുന്നറിയിപ്പ് നൽകിയ ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓഗസ്റ്റ് നാലിന് മുംബൈയിൽ അമിതമായ മഴ ലഭിച്ചതിനെ തുടർന്ന് റോഡുകൾ പെട്ടെന്ന് തന്നെ വെള്ളത്തിനടിയിലായി.
ഇതോടെ വഴിയുടെ നടുക്കുള്ള മാൻഹോൾ തുറന്നു. എന്നാൽ ഈ തുറന്ന മാൻഹോളിൽ വീണ് ആർക്കും അപകടം ഉണ്ടാവാതിരിക്കാൻ 55 വയസുള്ള ഈ സ്ത്രീ എട്ട് മണിക്കൂറോളം നിന്ന് ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.
MOST READ: വില പരിഷ്ക്കരണവുമായി ടാറ്റ; ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്
മാൻഹോളിനടുത്ത് നിന്ന് വാഹനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയ കാന്ത മാരുതി കലൻ ഒരു വഴിയോര പൂ വിൽപ്പനക്കാരിയാണ്. 55 കാരിയായ കാന്ത മാരുതി കലനാണ് കുടുംബത്തിലെ ഏക സമ്പാദക.
അവരോടൊപ്പം നിലവിൽ മൂന്ന് കുട്ടികളുണ്ട്, അഞ്ച് കുട്ടികൾ കൂടി വിവാഹം ചെയ്ത് അയച്ചു എന്നും അവർ പറയുന്നു. തന്റെ ഭർത്താവ് ഒരു ട്രെയിൻ അപകടത്തെ തുടർന്ന് പക്ഷാഘാതം മൂലം കഷ്ടപ്പെടുന്നു എന്നും അദ്ദേഹം തങ്ങളിൽ നിന്ന് മാറിയാണ് താമസിക്കുന്നത് എന്നും കാന്ത വ്യക്തമാക്കി.
MOST READ: റോഡ് മാസ്റ്റർ ഡാർക്ക് ഹോഴ്സ് ജാക്ക് ഡാനിയേൽ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ
റോഡുകൾ വെള്ളത്തിനടിയിൽ അപ്രത്യക്ഷമായതിനാൽ തങ്ങളുടെ വീട്ടിലും വെള്ളപ്പൊക്കമുണ്ടായതായി കാന്ത പറയുന്നു. എന്നിരുന്നാലും, വെള്ളം വേഗത്തിൽ കുറയുന്നുവെന്ന് ഉറപ്പുവരുത്താൻ താൻ ഒരു മാൻഹോൾ തുറന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനായി അരികിൽ നിന്നു.
മാൻഹോൾ കവർ വെള്ളത്തിൽ മുങ്ങിയതിനുശേഷം സ്വന്തമായി പുറന്തള്ളാൻ കഴിയും. ഏതാനും മണിക്കൂറുകൾക്ക് ശേഷം ബിഎംസി അധികൃതർ സംഭവസ്ഥലത്തെത്തി കാന്തയെ ശകാരിച്ചു. എന്നാൽ അവർ സ്ത്രീക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.
MOST READ: ഉപഭോക്താക്കൾക്കായി ഹെൽത്ത് & ഹൈജീൻ ആക്സസറികൾ അവതരിപ്പിച്ച് ടാറ്റ
കട്ടിയുള്ള തുണികൊണ്ടാണ് അവർ മാൻഹോൾ കവർ തുറന്നത്. കവർ തുറക്കാൻ ഒരു ബൈക്ക് യാത്രക്കാരനും അവരെ സഹായിച്ചു. 2017 ലെ ദുരന്തത്തിന്റെ ഓർമ കാരണമാണ് താൻ അവിടെ നിന്ന് മാറാതിരുന്നത് എന്ന് കാന്ത പറയുന്നു.
അന്ന് വെള്ളം പുറന്തള്ളാൻ മാൻഹോൾ കവർ നീക്കം ചെയ്തപ്പോൾ ഡോ.ദീപക് അമരപുർകർ അതിൽ പെട്ട് മുങ്ങിമരിച്ചിരുന്നു.
വോർലിയിലെ കടലിനടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറ് മണിക്ക് ലിഡ് നീക്കം ചെയ്യുകയും കാന്ത അവിടെ മഴയിലും വെള്ളം നിറഞ്ഞ റോഡിലും ഒരു മണിവരെ നിൽക്കുകയും ചെയ്തു.
MOST READ: ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്
പോലീസുകാർ തന്നെ അഭിനന്ദിച്ചുവെന്നും വഴിയാത്രക്കാർ പോലും അഭിവാദ്യം ചെയ്തുവെന്നും കാന്ത പറയുന്നു എന്നാൽ മാൻഹോൾ കവർ നീക്കം ചെയ്തതിന് ബിഎംസി ഉദ്യോഗസ്ഥർ അവളെ ശകാരിച്ചുവെന്നും അവർ വ്യക്തമാക്കി.
ബിഎംസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളം നീക്കംചെയ്യാൻ സഹായിക്കുന്നതിനായി കാന്ത കാത്തിരുന്നുവെങ്കിലും അടുത്ത ദിവസം വരെ ആരും എത്തിയില്ലെന്ന് അവർ പറഞ്ഞു. കാന്ത ആ മാൻഹോൾ കവർ നീക്കം ചെയ്തില്ലെങ്കിൽ റോഡ് വളരെനേരം വെള്ളപ്പൊക്കത്തിൽ തുടരുമെന്ന് പ്രദേശവാസികൾ പോലും സമ്മതിക്കുന്നു.
മഴക്കാലത്ത് വെള്ളം കയറുന്ന തെരുവുകൾ ഇന്ത്യയിൽ വളരെ സാധാരണമാണ്. ഏറ്റവും വലുതും വികസിതവുമായ നഗരങ്ങൾ പോലും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
അത്തരം സാഹചര്യങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരുകയും വാഹനം വെള്ള കെട്ടുകളിലേക്ക് കൊണ്ടുപോകാതിരിക്കുകയും ചെയ്യുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
വെള്ളപ്പൊക്കം കാരണം റോഡ് ഉപരിതലം അദൃശ്യമാവുകയും വാഹനമോടിക്കുന്നവർക്ക് താഴെയുള്ള കുഴികളെക്കുറിച്ച് കാണാൻ സാധിക്കാത്തതിനാൽ അപകടങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.