Just In
- 26 min ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- 55 min ago അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
- 1 hr ago ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
- 1 hr ago ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
Don't Miss
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Movies കല്യാണത്തിനായി മതം മാറി, വീട്ടില്‍ പ്രശ്നമായി; പ്രണയ കഥ പറഞ്ഞ് നിഷാനയും ഭര്‍ത്താവും
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കം, അടൽ ടണൽ പൂർത്തിയായി
10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ ടണൽ പൂർത്തിയായി. മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിർമ്മാണം 10 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. പദ്ധതിക്കായി യഥാർത്ഥത്തിൽ കണക്കാക്കിയിരുന്ന സമയം ആറ് വർഷത്തിൽ കുറവായിരുന്നു.
10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ ടണൽ.
ഈ തുരങ്കം പൂർത്തിയാക്കാൻ കണക്കാക്കിയ കാലയളവ് 6 വർഷത്തിൽ കുറവാണെങ്കിലും 10 വർഷത്തിനുള്ളിലാണ് ഇത് സാധിച്ചത് എന്ന് ചീഫ് എഞ്ചിനീയർ കെ പി പുരുഷോത്തമൻ പറഞ്ഞു.
MOST READ: ഫോർഡ് എൻഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും
ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും ടണലിനുള്ളിൽ ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റ് ടണലുകളും ഉണ്ട്. തുരങ്കം മനാലിക്കും ലേയ്ക്കും ഇടയിലുള്ള ദൂരം 46 കിലോമീറ്റർ കുറയ്ക്കുമെന്നും നാല് മണിക്കൂർ ലാഭിക്കാമെന്നും പുരുഷോത്തമൻ കൂട്ടിച്ചേർത്തു.
ഏതെങ്കിലും കാരണവശാൽ തീപിടിത്തമുണ്ടായാൽ തുരങ്കത്തിനുള്ളിൽ ഫയർ ഹൈഡ്രന്റുകളും സ്ഥാപിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുമ്പോൾ സാധന സാമഗ്രികളുടെ ഇൻഡക്ഷനും ഡി-ഇൻഡക്ഷനും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
MOST READ: കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം
തങ്ങൾ വളരെയധികം വെല്ലുവിളികൾ നേരിട്ടിരുന്നു, എന്നാൽ ഒരുമിച്ച് അതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന് അദ്ദേഹം പറയുന്നു. ഇരു വശത്തും 1.0 മീറ്റർ ഫുട്പാത്ത് ഉൾപ്പെടെ തുരങ്കത്തിന്റെ വീതി 10.5 മീറ്ററാണ് ചീഫ് എഞ്ചിനീയർ വ്യക്തമാക്കുന്നു.
തുരങ്കത്തിന്റെ വിന്യാസം മാറ്റാൻ ടീമിനുള്ളിൽ പ്രവർത്തിക്കുന്ന നിരവധി വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നതായി അടൽ ടണൽ പ്രോജക്ട് ഡയറക്ടർ കേണൽ പരിക്ഷിത് മെഹ്റ പറഞ്ഞു.
MOST READ: ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജെകെ ടയര്‍
ലേയെ ബന്ധിപ്പിക്കുന്നതിനുള്ള അതിയായ ആഗ്രഹം തങ്ങൾക്കുണ്ടായിരുന്നു, ഇത് കണക്റ്റിവിറ്റി ലാഡറിലേക്കുള്ള ആദ്യപടിയായിരുന്നു. തങ്ങൾ ഈ തുരങ്കത്തിൽ രണ്ട് അറ്റങ്ങളിൽ നിന്ന് പ്രവർത്തിച്ചിരുന്നു.
മറ്റേ അറ്റം വടക്ക്, റോഹ്താംഗ് പാസിന് കുറുകെയായിരുന്നു ഇവിടെ വർഷത്തിൽ അഞ്ച് മാസത്തോളം മാത്രമേ പ്രവേശിക്കാൻ കഴിയൂ എന്നത് കൊണ്ട് ഈ തുരങ്കം ഒരു വെല്ലുവിളി നിറഞ്ഞ പദ്ധതിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.