Just In
- 10 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 11 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 12 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 13 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കം, അടൽ ടണൽ പൂർത്തിയായി
10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ ടണൽ പൂർത്തിയായി. മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിർമ്മാണം 10 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. പദ്ധതിക്കായി യഥാർത്ഥത്തിൽ കണക്കാക്കിയിരുന്ന സമയം ആറ് വർഷത്തിൽ കുറവായിരുന്നു.
10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ ടണൽ.
ഈ തുരങ്കം പൂർത്തിയാക്കാൻ കണക്കാക്കിയ കാലയളവ് 6 വർഷത്തിൽ കുറവാണെങ്കിലും 10 വർഷത്തിനുള്ളിലാണ് ഇത് സാധിച്ചത് എന്ന് ചീഫ് എഞ്ചിനീയർ കെ പി പുരുഷോത്തമൻ പറഞ്ഞു.
MOST READ: ഫോർഡ് എൻഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും
ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും ടണലിനുള്ളിൽ ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റ് ടണലുകളും ഉണ്ട്. തുരങ്കം മനാലിക്കും ലേയ്ക്കും ഇടയിലുള്ള ദൂരം 46 കിലോമീറ്റർ കുറയ്ക്കുമെന്നും നാല് മണിക്കൂർ ലാഭിക്കാമെന്നും പുരുഷോത്തമൻ കൂട്ടിച്ചേർത്തു.
ഏതെങ്കിലും കാരണവശാൽ തീപിടിത്തമുണ്ടായാൽ തുരങ്കത്തിനുള്ളിൽ ഫയർ ഹൈഡ്രന്റുകളും സ്ഥാപിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുമ്പോൾ സാധന സാമഗ്രികളുടെ ഇൻഡക്ഷനും ഡി-ഇൻഡക്ഷനും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
MOST READ: കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം
തങ്ങൾ വളരെയധികം വെല്ലുവിളികൾ നേരിട്ടിരുന്നു, എന്നാൽ ഒരുമിച്ച് അതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന് അദ്ദേഹം പറയുന്നു. ഇരു വശത്തും 1.0 മീറ്റർ ഫുട്പാത്ത് ഉൾപ്പെടെ തുരങ്കത്തിന്റെ വീതി 10.5 മീറ്ററാണ് ചീഫ് എഞ്ചിനീയർ വ്യക്തമാക്കുന്നു.
തുരങ്കത്തിന്റെ വിന്യാസം മാറ്റാൻ ടീമിനുള്ളിൽ പ്രവർത്തിക്കുന്ന നിരവധി വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നതായി അടൽ ടണൽ പ്രോജക്ട് ഡയറക്ടർ കേണൽ പരിക്ഷിത് മെഹ്റ പറഞ്ഞു.
MOST READ: ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജെകെ ടയര്‍
ലേയെ ബന്ധിപ്പിക്കുന്നതിനുള്ള അതിയായ ആഗ്രഹം തങ്ങൾക്കുണ്ടായിരുന്നു, ഇത് കണക്റ്റിവിറ്റി ലാഡറിലേക്കുള്ള ആദ്യപടിയായിരുന്നു. തങ്ങൾ ഈ തുരങ്കത്തിൽ രണ്ട് അറ്റങ്ങളിൽ നിന്ന് പ്രവർത്തിച്ചിരുന്നു.
മറ്റേ അറ്റം വടക്ക്, റോഹ്താംഗ് പാസിന് കുറുകെയായിരുന്നു ഇവിടെ വർഷത്തിൽ അഞ്ച് മാസത്തോളം മാത്രമേ പ്രവേശിക്കാൻ കഴിയൂ എന്നത് കൊണ്ട് ഈ തുരങ്കം ഒരു വെല്ലുവിളി നിറഞ്ഞ പദ്ധതിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.