Just In
- 3 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 3 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 4 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 4 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- Movies തമിഴിനെ തരംതാഴ്ത്തുന്നതെന്തിന്? മലയാളത്തില്‍ മാത്രമാണോ നല്ല സിനിമകള്‍? എണ്ണിപ്പറഞ്ഞ് നടന്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ
മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ വൈകാതെ പ്രാബല്യത്തില്‍ വരും. വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയിലധികമാക്കുന്നതുള്പ്പെടെയുള്ള ശുപാര്‍ശകളാണ് ഭേദഗതി പറയുന്നത്.
അടുത്ത സഭാ സമ്മേളനത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ രാജ്യസഭ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പത്തിരട്ടിവരെ പിഴ ചുമത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴ 500 രൂപയില്‍ നിന്നും 5,000 രൂപയായി ഉയര്‍ത്തണമെന്നു ഭേദഗതി പറയുന്നു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 1,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയരും. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. നിലവില്‍ പിഴ 2,000 രൂപയാണ്. മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുംവിധം അപകടകരമായി വാഹനമോടിച്ചാല്‍ 1,000 രൂപയില്‍ നിന്നും 5,000 രൂപയായി പിഴ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടി കര്‍ശനമാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട വാഹന ഉടമയ്ക്കോ, രക്ഷിതാവിനോ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപ പിഴയും നല്കാന് മോട്ടോര്‍ വാഹന ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. കുറ്റം ചെയ്ത കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും.
അമിതവേഗത്തിന് പിഴ 400 രൂപയില്‍ നിന്നും 1,000 രൂപയായി ഉയരും. വലിയ വാഹനങ്ങളാണ് അമിതവേഗത്തിന് പിടിക്കപ്പെടുന്നതെങ്കില്‍ പിഴ 2,000 രൂപയായി ഉയരും. വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടത്തിന് വിലങ്ങിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ 5,000 രൂപ വരെ ഉടമകള്‍ക്ക് ഒടുക്കേണ്ടതായി വരും. നിലവില്‍ 500 രൂപയാണ് വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടത്തിന് പിഴ ഈടാക്കുന്നത്.
Most Read: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ
വാഹനത്തിന് പെര്‍മിറ്റില്ലെങ്കില്‍ 10,000 രൂപ വരെ പിഴ ചുമത്താനും ശുപാര്‍ശയുണ്ട്. ഇപ്പോള്‍ 5,000 രൂപയാണ് പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ 1,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. കൂടാതെ മൂന്നു മാസത്തേക്ക് ലൈസന്‍സും റദ്ദു ചെയ്യപ്പെടും. നിലവില്‍ 100 രൂപ മാത്രമാണ് ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ.
Most Read: ഹ്യുണ്ടായി വെന്യുവിനെ പകർത്തി ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി
ആംബുലന്‍സ് ഉള്‍പ്പെടുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് വഴി നല്കാതിരുന്നാല് 10,000 രൂപ പിഴ ഈടാക്കാനും മോട്ടോര്‍ വാഹന ഭേദഗതിയില്‍ പറയുന്നു. 16 ആം ലോക്സഭയിലാണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ആദ്യം അവതരിപ്പിച്ചത്.
Most Read: പുതുമകളുമായി ടാറ്റ നെക്സോണ്‍, പരിഷ്കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്
ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനയിലിരിക്കെ 16 ആം ലോക്സഭയുടെ കാലാവധി കഴിഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ബില്‍ റദ്ദായത്. പുതിയ മന്ത്രിസഭ അധികാരമേറ്റ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി കൊണ്ടുവരികയാണ്. അടുത്താ സഭാ സമ്മേളനത്തില്‍ രാജ്യസഭ ബില്‍ അംഗീകരിക്കുന്നതോടെ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.
Source: The Hindu