Just In
- 44 min ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 1 hr ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- 2 hrs ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- 3 hrs ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
Don't Miss
- Movies മുക്ത എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കള്ളം പറഞ്ഞാണ് സിനിമയില്‍ അഭിനയിച്ചത്; സലിം കുമാര്‍
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ
മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ വൈകാതെ പ്രാബല്യത്തില്‍ വരും. വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയിലധികമാക്കുന്നതുള്പ്പെടെയുള്ള ശുപാര്‍ശകളാണ് ഭേദഗതി പറയുന്നത്.
അടുത്ത സഭാ സമ്മേളനത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ രാജ്യസഭ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പത്തിരട്ടിവരെ പിഴ ചുമത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴ 500 രൂപയില്‍ നിന്നും 5,000 രൂപയായി ഉയര്‍ത്തണമെന്നു ഭേദഗതി പറയുന്നു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 1,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയരും. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. നിലവില്‍ പിഴ 2,000 രൂപയാണ്. മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുംവിധം അപകടകരമായി വാഹനമോടിച്ചാല്‍ 1,000 രൂപയില്‍ നിന്നും 5,000 രൂപയായി പിഴ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടി കര്‍ശനമാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട വാഹന ഉടമയ്ക്കോ, രക്ഷിതാവിനോ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപ പിഴയും നല്കാന് മോട്ടോര്‍ വാഹന ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. കുറ്റം ചെയ്ത കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും.
അമിതവേഗത്തിന് പിഴ 400 രൂപയില്‍ നിന്നും 1,000 രൂപയായി ഉയരും. വലിയ വാഹനങ്ങളാണ് അമിതവേഗത്തിന് പിടിക്കപ്പെടുന്നതെങ്കില്‍ പിഴ 2,000 രൂപയായി ഉയരും. വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടത്തിന് വിലങ്ങിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ 5,000 രൂപ വരെ ഉടമകള്‍ക്ക് ഒടുക്കേണ്ടതായി വരും. നിലവില്‍ 500 രൂപയാണ് വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടത്തിന് പിഴ ഈടാക്കുന്നത്.
Most Read: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ
വാഹനത്തിന് പെര്‍മിറ്റില്ലെങ്കില്‍ 10,000 രൂപ വരെ പിഴ ചുമത്താനും ശുപാര്‍ശയുണ്ട്. ഇപ്പോള്‍ 5,000 രൂപയാണ് പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ 1,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. കൂടാതെ മൂന്നു മാസത്തേക്ക് ലൈസന്‍സും റദ്ദു ചെയ്യപ്പെടും. നിലവില്‍ 100 രൂപ മാത്രമാണ് ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ.
Most Read: ഹ്യുണ്ടായി വെന്യുവിനെ പകർത്തി ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി
ആംബുലന്‍സ് ഉള്‍പ്പെടുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് വഴി നല്കാതിരുന്നാല് 10,000 രൂപ പിഴ ഈടാക്കാനും മോട്ടോര്‍ വാഹന ഭേദഗതിയില്‍ പറയുന്നു. 16 ആം ലോക്സഭയിലാണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ആദ്യം അവതരിപ്പിച്ചത്.
Most Read: പുതുമകളുമായി ടാറ്റ നെക്സോണ്‍, പരിഷ്കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്
ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനയിലിരിക്കെ 16 ആം ലോക്സഭയുടെ കാലാവധി കഴിഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ബില്‍ റദ്ദായത്. പുതിയ മന്ത്രിസഭ അധികാരമേറ്റ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി കൊണ്ടുവരികയാണ്. അടുത്താ സഭാ സമ്മേളനത്തില്‍ രാജ്യസഭ ബില്‍ അംഗീകരിക്കുന്നതോടെ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.
Source: The Hindu