Just In
- 12 min ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
- 59 min ago കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- 1 hr ago മഹീന്ദ്ര 'പപ്പടം' അങ്ങനെ ഇറക്കാത്തതാണല്ലോ..! ഈ എസ്യുവിക്ക് ക്രാഷ് ടെസ്റ്റില്‍ കിട്ടിയത് 1 സ്റ്റാര്‍
- 2 hrs ago സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
Don't Miss
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- News 'ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്?' ഷാഫിയോട് ശൈലജ
- Lifestyle ശരീരത്തില്‍ രക്തക്കുറവോ, തലചുറ്റല്‍ സ്ഥിരമോ: ശീലമാക്കണം ഈ പാനീയങ്ങള്‍
- Movies 'ഇത്രയൊക്കെ പണം നയൻതാര മുടക്കാറുണ്ടോ... ലുക്കിൽ മാത്രമെ സിംപ്ലിസിറ്റിയുള്ളു'; ചർച്ചയായി നയൻതാരയുടെ വാച്ച്!
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മാസങ്ങളായുള്ള കാത്തിരിപ്പ് അസഹനീയം; ജാവ ഉപഭോക്താക്കള്‍ ബുക്കിങ്ങുകള്‍ റദ്ദാക്കുന്നു
വിപണിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച് തിരികെ വിപണിയിലെത്തിയ ജാവ വീണ്ടും കുപ്രസിദ്ധി നേടുന്നു. ജാവ തിരികെ എത്തിച്ച റെട്രോ രൂപത്തിന്റെ ആരാധകരായ ഉപഭോക്താക്കളെ ക്ലാസിക്ക് ലെജന്‍ഡ്സിന് നഷ്ടപ്പെടുകയാണ്.
2018 നവംബറിലാണ് ക്ലാസ്സിക്ക് ലെജന്‍ഡ്സ് ജാവ ബ്രാന്‍ഡിനെ തിരികെ നിരത്തുകളില്‍ എത്തിച്ചത്. നിലവില്‍ ജാവ, ജാവ 42 എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്.
ബോബര്‍ ശൈലിയിലുള്ള പെരക്ക് എന്ന മൂന്നാം മോഡലിനേയും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നെങ്കിലും വാഹനം ഇതുവരെ വില്‍പ്പനയ്ക്ക് എത്തിയിട്ടില്ല.
ജാവ, ജാവ 42 ബൈക്കുകള്‍ക്ക് പുറത്തിറങ്ങിയ നാള് മുതല്‍ വളരെയധികം ജനപ്രീതി ലഭിച്ചിരുന്നു. ഒറ്റ രാത്രികൊണ്ട് വാഹനത്തിന്റെ പ്രചാരവും, ബുക്കിങ്ങുകളും കുമിഞ്ഞ് കൂടി. വിപണിയില്‍ 350 സിസി ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡുമായി കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങിയാണ് ജാവ എത്തിയത്.
വാഹനത്തിന്റെ ഡെലിവറികള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് ക്ലാസ്സിക്ക് ലജന്‍ഡ്സ് പ്രഖ്യാപിച്ചിരുന്നത്. ഇതിനോടനുബന്ധിച്ച് വലിയ രീതിയിലുള്ള വളര്‍ച്ചയാണ് ബുക്കിങ്, വില്‍പ്പന രംഗങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ അതിന് ശേഷമാണ് വലിയ ഇടിവുണ്ടായത്.
ബുക്ക് ചെയ്ത് വാഹനങ്ങള്‍ക്കായി കാത്തിരുന്ന ഉപഭോക്താളോട് വാഹനത്തിന്റെ ഘടകങ്ങള്‍ നല്കുന്ന സപ്ലൈയര്‍മാരുടെ വീഴ്ച്ച എന്ന് പറഞ്ഞ് ഡെലിവറികള്‍ നീട്ടുകയായിരുന്നു. ഈ അറിയിപ്പോടെ ആകാംഷരായിരുന്ന ആയിരക്കണക്കിന് ഉപഭോക്താക്കളുടെ എണ്ണം വെറും ആയിരമായി ചുരുങ്ങി.
അതിന് ശേഷം അനുദിനം നിരവധി പ്രശ്നങ്ങളിലാണ് ജാവ ചെന്ന് ചാടിയത്. വാഹനങ്ങള്‍ ലഭിക്കുന്നതിനായിട്ടുള്ള ഉയര്‍ന്ന കാലതാമസം പല ഉപഭോക്താക്കളേയും അക്ഷമരാക്കി.
ഉപഭോക്താക്കള്‍ക്ക് വാഹനത്തിൻ്റെ വിവരങ്ങൾ ലഭിക്കുന്നതിനായി അടുത്തിടെ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഡെലിവറി എസ്റ്റിമേറ്റര്‍ എന്നൊരു സംവിധാനവും കമ്പനി പുറത്തിറക്കിയിരുന്നു.
2018 ഡിസംബര്‍ 25 -ന് മുമ്പ് ബൈക്കുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഡെലിവറിഎന്ന് ലഭിക്കുമെന്ന വിവരമാണ് ഈ സംവിധാനം നല്‍കിയിരുന്നത്. വളരെ മികച്ച ആശമായിരുന്നെങ്കിലും പല സാങ്കേതിക നൂനതകളും ജാവയേ വീണ്ടും പ്രശ്നത്തിലാക്കി.
ഡെലിവറി എസ്റ്റിമേറ്ററില്‍ ബുക്കിങ് നമ്പറും, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്കിയാല് വാഹനത്തിന്റെ ബുക്കിങ്, ഡെലിവറി എന്നിവ സംഭന്ധിച്ച വിവരങ്ങള്‍ ലഭ്യമാവും.
എന്നാല്‍ ഇത്തരത്തില്‍ നല്കുന്ന വിവരങ്ങള്‍ക്ക് തിരികെ ലഭിക്കുന്ന മറുപടികളില്‍ വന്ന തെറ്റുകളും, നൂനതകളുമാണ് വിനയായത്. ഈ സാങ്കേതിക പ്രശ്നങ്ങള്‍ കമ്പനി ഉടനടി പരിഹരിച്ചു എന്ന് അറിയിച്ചെങ്കിലും ഈ തെറ്റായ വിവരങ്ങള്‍ കാരണം പല ഉപഭോക്താക്കളും ബുക്കിങ്ങുകള്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ വരെ എത്തിയിരിക്കുന്നു.
എപ്പോഴത്തേയും പോലെ തങ്ങളുടെ അമര്‍ഷവും, പരിഭവങ്ങളും പ്രകടിപ്പിക്കാന്‍ ഉപഭോക്താക്കള്‍ സമൂഹമാധ്യമങ്ങളെ തന്നെ ആശ്രയിക്കുകയാണ്. എന്നത്തേയും പോലെ ക്ലാസ്സിക്ക് ലെജന്‍ഡ് CEO ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടെത്തുമെന്ന പതിവ് പല്ലവിയും ആവര്‍ത്തിക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ ഇത് ആദ്യമായിട്ടില്ല ജാവ കുപ്രസിദ്ധി നേടുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ ശൈലേഷ് സ്വര്‍ണ്ണ എന്ന ഉപഭോക്താവിന്റെ ആഴ്ച്ചകള്‍ മാത്രം പഴക്കമുള്ള ജാവ തുരുമ്പടിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
Most Read: ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്
താന്‍ സമൂഹമാധ്യമത്തില്‍ പങ്ക് വയ്ച്ച പരാതിക്ക് ഉടനടി പരിഹാരവുമായിട്ട് ജാവ ഡീലറും രംഗത്ത് എത്തിയിരുന്നു. വാഹനത്തിന്റെ കൂടുതല്‍ തുരുമ്പടിച്ച ഭാഗങ്ങള്‍ മാറ്റി റീ പെയിന്റ് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനമാണ് ഡീലര്‍ മുമ്പോട്ട് വയ്ച്ചത്.
Most Read: യെസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം!
ഇതിന് മുമ്പ് അനധികൃതമായി ഹാന്‍ഡിലിങ്ങ് ചാര്‍ജുകള്‍ ചുമത്താന്‍ ശ്രമിച്ച ജാവ ഡീലര്‍ഷിപ്പിനെതിരെ ഉപഭോക്താവ് ട്വിറ്ററില്‍ പ്രതിഷേധിച്ചിരുന്നു. ലഭിച്ച ബില്ലിന്റെ ഫോട്ടോയുള്‍പ്പടെ കമ്പനി CEO -ക്ക് ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു ഉപഭോക്താവ് ചെയ്തത്.
Most Read: കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്
അവിടെയും ഉടനടി പരിഹാരവുമായി കമ്പി CEO തന്നെ എത്തിയിരുന്നു. അമിതമായി ഡീലര്‍ഷിപ്പ് ചുമത്തിയ 9000 രൂപയോളം വെട്ടി ചുരുക്കി വ്യക്തമായ ബില്ല് നല്‍കിയാണ് ഈ പ്രശ്നവും കമ്പനി പരിഹരിച്ചത്.