Just In
- 19 min ago എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- 48 min ago ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- 59 min ago ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- 1 hr ago വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
Don't Miss
- Movies മണ്ടനെന്നു വിളിക്കുന്നവരെ മണ്ടനാക്കുന്നവന്; വിന്നറാകാന്‍ ഏറ്റവും യോഗ്യന്‍ ജിന്റോ തന്നെ!
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ
രാജ്യത്ത് പ്രാബല്യത്തില്‍ വന്നിരിക്കുന്ന ട്രാഫിക്ക് നിയമങ്ങളും, അവ ലംഘിച്ചാല്‍ നല്‍കേണ്ടി വരുന്ന വലിയ പിഴയിലും വളരെ അസ്വസ്ഥരാണ് ജനങ്ങള്‍. ഈ ആശങ്കള്‍ക്കും, അസ്വസ്ഥതകള്‍ക്കും ആഴം കൂട്ടി അനുദിനം പുതിയ പുതിയ ട്രാഫിക്ക് നിയമങ്ങള്‍ പുറത്തു വരികയാണ്.
എന്നാല്‍ ഇത്തരത്തില്‍ ജനങ്ങളെ ആകുലപ്പെടുത്തുന്ന ഒരു നിയമം കാലങ്ങള്‍ പഴക്കമുള്ളതാണ്. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്.
ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പലര്‍ക്കും വിശ്വസിക്കാനാകില്ല. എന്നാല്‍ 2019 -ല്‍ നവീകരിച്ച മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെയുണ്ടായിരുന്നതാണ് ഈ നിയമമെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.
നിയമ പ്രകാരം ഗിയറുള്ള ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹവായി ചപ്പലുകള്‍, സ്ലിപ്പറുകള്‍ മറ്റ് ചെരുപ്പുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ റൈഡര്‍ക്ക് പലപ്പോഴും ഗ്രിപ്പ് കിട്ടാതെ ഗിയര്റുകള് മാറുമ്പോള്‍ കാല് വഴുതി പോകാം എന്നതാണ് ഈ നിയമത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഈ നിയമത്തിലും നമ്മെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം ഇത് പാലിച്ചില്ലെങ്കില്‍ 1000 രൂപ പിഴയും നിയമം അനുശാസിക്കുന്നു എന്നതാണ്. പിഴയടക്കാത്തപക്ഷം 15 ദിവസം ജയില്‍ വാസമാവും ശിക്ഷ.
ഈ വിവാദപരമായേക്കാവുന്ന നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ നിലവില്‍ രാജ്യത്ത് വര്‍ദ്ധിപ്പിച്ചിരിക്കുന്ന ട്രാഫിക്ക് നിയമ ലംഘന പിഴകള്‍ക്കും മറ്റ് നിയമങ്ങള്‍ക്കും നടുവില്‍ ഇതും ചേര്‍ക്കുകയില്ല എന്ന് ഡല്‍ഹി പൊലീസ് പറയുന്നു. എന്നാല്‍ ഇതിനെതിരായും പൊലീസ് നിയമ നടപടിക്ള് സ്വീകരിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പുതുക്കിയ നിയമങ്ങള്‍ പലതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നവയാണ്. അടുത്തിടെ വാഹനത്തില്‍ ജാതി, മതം എന്നിവ വെളിപ്പെടുത്തുന്ന സ്റ്റിക്കറുകളോ, ഡ്രൈവറുടെ കാഴ്ച്ച മറയ്ക്കുന്ന തരത്തിലുള്ള ഗ്രാഫിക്സുകളും ഒട്ടിക്കുന്നവര്‍ക്ക് പിഴ ഈടാക്കുമന്ന് രാജസ്ഥാന് പൊലീസും അറിയിച്ചു.
Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു
എന്നാല്‍ രാജ്യത്തെ വാഹന വിപണി കുത്തനെ ഇടിഞ്ഞ് തൊഴിലും, സമ്പദ്വ്യവസ്ഥയും വളരെയധികം ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്രയും കടുത്ത പിഴയും, ശിക്ഷകളും സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്.
Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ
സെപ്തംബര്‍ 1 -ന് നിയമ ദേതഗതി നടപ്പിലാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ബാംഗളൂര്‍, ഒഡീഷ എന്ന് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ പിഴ ഇനത്തില്‍ ലക്ഷങ്ങളും, കോടികളും ജനങ്ങളുടെ കൈയ്യില്‍ നിന്ന് ഈടാക്കി കഴിഞ്ഞു.
Most Read: കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം
എന്നാല്‍ ക്രമാതീതമായി വര്‍ദ്ധിപ്പിച്ച ട്രാഫിക്ക് നിയമ ലംഘന പിഴകളോട് എതിര്‍പ്പ് പ്രതകടിപ്പിച്ച് നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഇന്നും പഴയ നടപടികള്‍ തന്നെയാണ് തുടരുന്നത്.
കേരളത്തിലും ഈ ഭേതഗതി വരുത്തിയ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്കു മേല്‍ ഉന്നത നിയമോപദേശം തേടാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. റോഡുകളില്‍ ജനങ്ങളുടെ ജീവന് പൊലിയാതിരിക്കാന്‍ എന്ന പേരില്‍ ആവിഷ്കരിച്ച നിയമങ്ങള്‍ ഇന്ന് അക്ഷരാര്‍ഥത്തില്‍ ജന ജീവിതം ദുസഹമാക്കുകയാണ്.