Just In
- 4 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 6 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 6 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 7 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- News രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത് കപട രാഷ്ട്രീയ നിലപാട്: എപി അബ്ദുളളക്കുട്ടി
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്
രക്ഷയില്ല, ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ടു വീണു. 24 ശതമാനം തകര്‍ച്ചയോടെയാണ് ജൂണ്‍ മാസം റോയല്‍ എന്‍ഫീല്‍ഡ് പിന്നിട്ടിരിക്കുന്നത്. 72,588 യൂണിറ്റുകള്‍ വിറ്റിടത്ത് ഇക്കുറി 55,082 യൂണിറ്റുകളിലേക്ക് ബൈക്ക് വില്‍പ്പന ചുരുങ്ങി. ഇതേസമയം വിദേശ രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയെന്നത് ശ്രദ്ധേയം.
പോയമാസം 3,257 യൂണിറ്റുകളാണ് കമ്പനി വിദേശ വിപണികളില്‍ എത്തിച്ചത്. കയറ്റുമതിയില്‍ സംഭവിച്ച വളര്‍ച്ച 72 ശതമാനം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,889 യൂണിറ്റുകള്‍ മാത്രമേ കമ്പനി വിദേശത്തു വിറ്റിരുന്നുള്ളൂ. രാജ്യാന്തര, ആഭ്യന്തര വിപണികളിലെ കണക്കുകള്‍ ഒരുമിച്ചെടുത്താല്‍ 58,339 യൂണിറ്റുകളില്‍ എത്തിനില്‍ക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രകടനം.
ഇവിടെയും 22 ശതമാനം തകര്‍ച്ച കമ്പനി നേരിടുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ 74,477 യൂണിറ്റുകളുടെ ആകെ വില്‍പ്പന റോയല്‍ എന്‍ഫീല്‍ഡ് കുറിച്ചിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസപാദ കണക്കുകളും ശുഭകരമല്ല കമ്പനിക്ക്. ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 1.83 ലക്ഷം ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്.
മുന്‍വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 19 ശതമാനം ഇടിവാണ് കമ്പനി അഭിമുഖീകരിക്കുന്നത്. അഭ്യന്തര വിപണിയില്‍ മാത്രം 21 ശതമാനം തകര്‍ച്ച റോയല്‍ എന്‍ഫീല്‍ഡിന് സംഭവിച്ചു. 2.19 ലക്ഷം യൂണിറ്റുകള്‍ വിറ്റിരുന്നിടത്ത് 1.74 ലക്ഷം യൂണിറ്റുകളില്‍ കച്ചവടം പൂര്‍ത്തിയാക്കിയ സ്ഥിതിവിശേഷം.
ഇതേസമയം, ഏപ്രില്‍ – ജൂണ്‍ കാലഘട്ടത്തില്‍ വിദേശ വിപണികളില്‍ കമ്പനി കൂടുതല്‍ പിടിമുറുക്കി. 63 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മൂന്നൂമാസങ്ങള്ക്കൊണ്ട് കമ്പനി നേടിയിരിക്കുന്നത്. 5,636 യൂണിറ്റുകളില്‍ നിന്നും 9,159 യൂണിറ്റുകളിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ കയറ്റുമതി ഉയര്‍ന്നു.
നടപ്പുസാമ്പത്തിക വര്‍ഷം 9.50 ലക്ഷം ബൈക്കുകള്‍ പുറത്തിറക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.22 ലക്ഷം യൂണിറ്റുകളായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചത്. വലിയ ബൈക്ക് ലോകത്തും ചെറിയ ബൈക്ക് ലോകത്തും ഒരുപോലെ ചുവടുവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്.
നിലവില്‍ 350 സിസിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് നിര ആരംഭിക്കുന്നത്. ഇതിന് താഴെയും സാന്നിധ്യമറിയിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. 250 സിസി ബൈക്കിനെ ആവിഷ്കരിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കമ്പനി പദ്ധതിയിടുന്നത്. 650 സിസിക്ക് മുകളില്‍ പുതിയ അവതാരങ്ങളെ നിര്‍മ്മിക്കാനും റോയല്‍ എന്‍ഫീല്‍ഡിന് ആലോചനയുണ്ട്.
നിലവില്‍ 350, 500 സിസി ശ്രേണിയിലാണ് റോയല്‍ എന്‍ഫീല്‍ഡിന് ആധിപത്യമുള്ളത്. ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍ മോഡലുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറെ. ഇവര്‍ക്ക് പുറമെ കോണ്ടിനന്റല് ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളെയും നിരയില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആധുനിക ബൈക്കുകളെന്നാണ് ഇരുവര്‍ക്കമുള്ള വിശേഷണം.