Just In
- 8 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 11 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 11 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 12 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്
ബെംഗളൂരു നഗരത്തിൽ കുട്ടികളുടെ ഹെൽമെറ്റുകളുടെ ആവശ്യം വൻ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഹെൽമെറ്റില്ലാത്ത റൈഡർമാരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് താൽകാലികമായി റദ്ദാക്കാൻ സിറ്റി ട്രാഫിക് പൊലീസും മറ്റ് ഗതാഗത ഉദ്യോഗസ്ഥരും ആരംഭിച്ചതിനാലാണ് ഹെൽമെറ്റുകളുടെ ആവശ്യം ഉയരുന്നത്.
പുതിയ നിയമ നടപടിക്കു കീഴിൽ പിൻ സീറ്റ് യാത്രക്കാരും നാല് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നു.
നാല് വയസ്സിന് മുകളിലുള്ള കുട്ടികൾ, വാഹനമോടിക്കുന്നവർ, പിൻസീറ്റ് യാത്രക്കാർ എന്നിങ്ങനെ നഗരവീഥികളിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടത് നിർബന്ധമാണെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
MOST READ: കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപുലികരിക്കാനൊരുങ്ങി
കുറിപ്പ്: പ്രതീകാത്മക ചിത്രങ്ങൾ
കൂടാതെ, 2019 -ലെ മോട്ടോർ വാഹന നിയമ ഭേദഗതിയിലും ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നതിന് 1000 രൂപ പിഴ ഈടാക്കുമെന്നും ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കാമെന്നും പരാമർശിക്കുന്നു. എന്നിരുന്നാലും, പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പിഴ 500 രൂപയായി കുറച്ചു, അതേസമയം സസ്പെൻഷൻ നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നു.
ഇതോടെ ബെംഗളൂരുവിലെ ലാൽബാഗ് റോഡിലെയും ജെസി റോഡിലെയും ഹെൽമെറ്റ് സ്റ്റോറുകൾ വിൽപ്പനയിൽ വലിയ വർധനവാണ് ലഭിക്കുന്നത് എന്ന് പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
MOST READ: E-പേസ് എസ്യുവിയെ പരിഷ്ക്കരിച്ച് ജാഗ്വർ; 2021 മോഡലിനെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു
കൊവിഡ് -19 മഹാമാരി മൂലം വിൽപ്പന മന്ദഗതിയിലായിരുന്നെങ്കിലും, ഉപഭോക്താക്കൾ ഇപ്പോൾ കുട്ടികൾക്കായി ചെറിയ ഹെൽമെറ്റ് തേടി മടങ്ങിവരുന്നതായി കട ഉടമകൾ പറയുന്നു.
കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നത് മാതാപിതാക്കൾ ശ്രദ്ധിക്കുന്നില്ലെന്ന് നിരവധി സാമൂഹിക പ്രവർത്തകർ പരാതിപ്പെടുന്നു. റോഡ് അപകടങ്ങളിൽ പലപ്പോഴും കുട്ടികൾ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരും ഗുരുതരമായ പരിക്കുകൾക്ക് ഇരയാകുന്നവരുമാണ്.
MOST READ: ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന
കുട്ടികൾക്കായുള്ള ഹെൽമെറ്റുകളിൽ വൈവിധ്യത്തിന്റെ അഭാവമാണ് പലരും ഇത് വാങ്ങാത്തതിന്റെ മറ്റൊരു കാരണം. ബെംഗളൂരുവിലെ ചില ഹെൽമെറ്റ് സ്റ്റോർ ഉടമകളുടെ അഭിപ്രായത്തിൽ, 500 മുതൽ 1000 രൂപ വരെ വിലയുള്ളവയിൽ കുട്ടികൾക്കായി കുറച്ച് ഇനങ്ങൾ മാത്രമേ ലഭ്യമാകൂ.
ഇവയിൽ ഭൂരിഭാഗവും ഭാരം കുറഞ്ഞവയല്ല, ഇത് കുട്ടികൾക്ക് ദീർഘനേരം ധരിക്കുമ്പോൾ അസ്വസ്ഥത സൃഷ്ടിക്കുന്നു.
MOST READ: കോംപാക്ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ 48 ശതമാനം വളർച്ച; നേട്ടം കൊയ്ത് മാരുതി സ്വിഫ്റ്റ്
2019 -ൽ 11,168 കുട്ടികൾക്ക് റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഇവരിൽ 460 പേർ കർണാടകയിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.