Just In
- 32 min ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 1 hr ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 1 hr ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
- 2 hrs ago വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
Don't Miss
- Movies 'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
കൊവിഡ് രണ്ടാം തരംഗം; ഉത്പാദന കേന്ദ്രങ്ങളിൽ താൽക്കാലികമായി പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹീറോ
കൊവിഡ്-19 -ന്റെ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഹീറോ മോട്ടോകോർപ് തങ്ങളുടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു.
ഓരോ പ്ലാന്റും ഗ്ലോബൽ പാർട്സ് സെന്ററും (GPC) ഏപ്രിൽ 22 -നും മെയ് 1- നും ഇടയിൽ പ്രാദേശിക സാഹചര്യത്തെ അടിസ്ഥാനമാക്കി നാല് ദിവസത്തേക്ക് പൂർണ്ണമായി അടച്ചിരിക്കും എന്ന് ഒരു പത്രക്കുറിപ്പിൽ കമ്പനി അറിയിച്ചു.
രാജ്യത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനുള്ള തീരുമാനം തങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി എടുത്തിട്ടുള്ളതാണ് എന്ന് ഹീറോ മോട്ടോകോർപ് പറഞ്ഞു.
പല സംസ്ഥാനങ്ങളിലും പ്രാദേശികവൽക്കരണ അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഉൽപാദന സൗകര്യങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് താൽക്കാലിക അവധി ഉപയോഗിക്കും. കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസുകൾ ഇതിനകം തന്നെ വർക്ക്-ഫ്രം-ഹോം മോഡിലാണ്.
അതേസമയം, ഈ തീരുമാനം രാജ്യത്തെ മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമായുള്ള ആവശ്യം നിറവേറ്റാനുള്ള കഴിവിനെ ബാധിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. ഉൽപാദന നഷ്ടം ഈ പാദത്തിന്റെ ബാക്കി ഭാഗത്ത് നികത്തും.
മഹാമാരിയുടെ രണ്ടാമത്തെ തരംഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയധികം ആശങ്കയുണ്ടാക്കുന്നുണ്ട്, രാജ്യം പോസിറ്റീവ് കേസുകളുടെ വർധനവിന് സാക്ഷ്യം വഹിക്കുന്നു, മിക്ക ഭാഗങ്ങളിലും വൈദ്യസേവനവും കഠിനമായി ബുദ്ധിമുട്ടുന്നു.
വ്യത്യസ്ത സമയപരിധിക്കുള്ളിൽ ഡൽഹി ഉൾപ്പെടെ പല ഭാഗങ്ങളിലും കർഫ്യൂകളും ലോക്ക്ഡൗണുകളും ഏർപ്പെടുത്തിയിട്ടുണ്ട്, ആളുകൾ വീടിനകത്ത് തന്നെ തുടരാനും മാസ്ക് ഉപയോഗിക്കാനും അധികൃതർ ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തു. സ്ഥിതിഗതികൾ ഭീകരമാണെന്ന് അദ്ദേഹം സമ്മതിച്ചപ്പോൾ, വെല്ലുവിളിയെ നേരിടാൻ എല്ലാം ചെയ്യുന്നുണ്ടെന്നും ഉറപ്പ് നൽകി. ലോക്ക്ഡൗൺ അവസാന ഓപ്ഷനായിരിക്കണമെന്നും അത് സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയപ്പോൾ വാഹന വ്യവസായം കഴിഞ്ഞ വർഷം വളരെയധികം ഊർജ്ജസ്വലത കാണിച്ചിരുന്നു.
എന്നിരുന്നാലും, മഹാമാരിയുടെ രണ്ടാമത്തെ തരംഗം, നേട്ടങ്ങൾ വീണ്ടും കവർന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വാഹന വ്യവസായം ഉൾപ്പെടെ നിരവധി പ്രധാന മേഖലകളെ ഇരുട്ടിലാക്കുകയും ചെയ്യുന്നു.